Local

മലപ്പുറം ജില്ലാ ട്രോമാ കെയര്‍ രണ്ടാംഘട്ട പരിശീലനം നടത്തി<br>
Local

മലപ്പുറം ജില്ലാ ട്രോമാ കെയര്‍ രണ്ടാംഘട്ട പരിശീലനം നടത്തി

Perinthalmanna RadioDate: 29-07-2025പെരിന്തല്‍മണ്ണ: ദുരന്തരക്ഷാ പ്രവർത്തനങ്ങളില്‍ ഇടപെടുന്ന ജില്ലാ ട്രോമാ കെയറിന്‍റെ രണ്ടാംഘട്ട പരിശീലനം പെരിന്തല്‍മണ്ണ പെയിൻ ആൻഡ് പാലിയേറ്റീവ് ഹാളില്‍ നടത്തി. വിവിധ സ്റ്റേഷൻ യൂണിറ്റ് പരിധികളില്‍ നിന്നായി 80 പേർ പങ്കെടുത്തു.പെരിന്തല്‍മണ്ണ എസ്‌എച്ച്‌ഒ സുമേഷ് സുധാകരൻ ഉദ്ഘാടനം നിർവഹിച്ച്‌ പരിശീലന ക്ലാസെടുത്തു. മുഹമ്മദ് ബഷീർ (എഎംവിഐ പെരിന്തല്‍മണ്ണ), അബ്ദുള്‍ സലീം (റിട്ടയേർഡ് ഫയർ ഓഫീസർ പെരിന്തല്‍മണ്ണ) എന്നിവർ നേതൃത്വം നല്‍കി. യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലി, ഡെപ്യൂട്ടി ലീഡർ സുമേഷ് വലന്പൂർ, പ്രസിഡന്‍റ് യാസർ എരവിമംഗലം, റഹീസ് കുറ്റിരി എന്നിവർ പ്രസംഗിച്ചു. ..............................................---------------------------------------------®Perinthalmanna Radio വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
നിലമ്പൂർ പാതയിൽ രാത്രികാല മെമു സർവീസിനായി കാത്തിരിപ്പ് നീളുന്നു<br>
Local

നിലമ്പൂർ പാതയിൽ രാത്രികാല മെമു സർവീസിനായി കാത്തിരിപ്പ് നീളുന്നു

Perinthalmanna RadioDate: 29-07-2025 അങ്ങാടിപ്പുറം: ഏറ്റവും കൂടുതൽ യാത്രാ ദുരിതം പേറുന്ന ഷൊർണൂർ- നിലമ്പൂർ പാതയിൽ നിർദിഷ്ട രാത്രികാല മെമു സർവീസിനായി കാത്തിരിപ്പു നീളുന്നു.  ഓണത്തിനോട് അനുബന്ധിച്ചെങ്കിലും ഓടുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.  ഒരു വർഷത്തോളമായി വൈദ്യുതീകരണം പൂർണമായിട്ടും മേമുവിൻ്റെ കാര്യത്തിൽ അവഗണ തുടരുകയാണ്.  കഴിഞ്ഞ ഫെബ്രുവരി 16ന് വിജയകരമായി ട്രയൽ റൺ പൂർത്തിയാക്കിയതാണ്.  രണ്ടാഴ്ചക്കുള്ളിൽ തന്നെ സർവ്വീസ് ആരംഭിക്കും എന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ.  എന്നാൽ പിന്നീട് യാതൊരു അനക്കവും ഉണ്ടായിട്ടില്ല.കോവൈ- ഷൊർണൂർ മെമുവും എറണാകുളം ഷൊർണൂർ മെമുവും നിലമ്പൂരിലേക്ക് നീട്ടുന്നത് എല്ലാ സാഹചര്യങ്ങളും അനുകൂലമാണ്. പക്ഷെ മാസങ്ങളായി റെയിൽവെയുടെ മേശപ്പുറത്ത് ഈ ഫയൽ അനക്കമില്ലാതെ കിടക്കുന്നു.  ഈ രണ്ടു ട്രെയ്നുകളും ഷൊർണൂർ നിലയത്തിൽ വെറുതെ നിറുത്തിയിടുന്ന സമയമേ നിലമ്...
മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിന് നാളെ ഒരാണ്ട്
Local

മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിന് നാളെ ഒരാണ്ട്

Perinthalmanna RadioDate: 29-07-2025കേരളത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലുണ്ടായിട്ട് നാളെ ഒരു വർഷം. സ്വന്തമായി ഭൂമിയും കിടപ്പാടവുമെന്ന അതിജീവിതരുടെ ആവശ്യങ്ങൾ ഇപ്പോഴും നിറവേറ്റനായിട്ടില്ല. 2024 ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയിൽ ആദ്യ മണ്ണിടിച്ചിലുണ്ടായത്. ഒരു മണിയോട് കൂടി വലിയ ഉരുള്‍പൊട്ടലായി മാറുകയായിരുന്നു.രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാ ദൗത്യമാണ് ദുരന്തഭൂമിയില്‍ നടന്നത്. 298 പേര്‍ ദുരന്തത്തില്‍ മരിച്ചു എന്നതാണ് കണക്ക്. ഇതില്‍ 32 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചാലിയാർ, നിലമ്പൂർ തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നായി 223 ശരീര ഭാഗങ്ങൾ കണ്ടെത്തി. മരിച്ചവരിൽ 99 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ദുരന്ത ബാധിതർക്കായുള്ള സർക്കാർ നിർമ്മിച്ച് നൽകുന്ന ടൗൺഷിപ്പിലെ മാതൃകാ വീട് നിർമ്മാണം അവസാന ഘട്ടത്തിലാണ്.കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലാണ് ടൗൺഷിപ്പ് നിർമ്മാണ...
അങ്ങാടിപ്പുറത്ത് ബൈപാസിനായി വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്<br>
Local

അങ്ങാടിപ്പുറത്ത് ബൈപാസിനായി വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്

Perinthalmanna RadioDate: 29-07-2025പെരിന്തല്‍മണ്ണ: ഓരാടംപാലം - മാനത്തുമംഗലം ബൈപാസ് യാഥാർഥ്യമാക്കണം എന്നാവശ്യപ്പെട്ട് പെരിന്തല്‍മണ്ണ, മങ്കട മണ്ഡലത്തിലെ വ്യാപാരികള്‍ സംയുക്തമായി പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 13ന് അങ്ങാടിപ്പുറത്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമര പ്രഖ്യാപന സംഗമം നടത്തുന്നത്.ദേശീയപാതയിലെ ഗതാഗതകുരുക്കിന് ഒരു പരിധിവരെ പരിഹാരം കാണുന്നതിനായി മാനത്തുമംഗലം - ഓരാടംപാലം ബൈപാസ്, വൈലോങ്ങര - ഓരാടംപാലം ബൈപാസ്, ഏഴ്കണ്ണിപാലം റെയില്‍വേ അണ്ടർ പാസ് യാഥാർഥ്യമാക്കുക, ദേശീയപാതയില്‍ സൈൻ ബോർഡുകള്‍ സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരിന്തല്‍മണ്ണ, മങ്കട മണ്ഡലം കമ്മിറ്റികള്‍ പ്രതിഷേധിക്കുന്നത്.ഓഗസ്റ്റ് 13ന് അങ്ങാടിപ്പുറം മേല്‍പ്പാലത്തിന്‍റെ അടിഭാഗത്ത് നിന്ന് ജാഥയായി തളി ജംഗ്ഷനില്‍ സമാപിക്കുന്ന പ്രതിഷേധ സംഗമം സംസ്ഥാന വർക്കി...
നവീകരിച്ച പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷൻ റോഡ് ഉദ്ഘാടനം നാളെ<br>
Local

നവീകരിച്ച പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷൻ റോഡ് ഉദ്ഘാടനം നാളെ

Perinthalmanna RadioDate: 29-07-2025പെരിന്തൽമണ്ണ : തൊണ്ടി വാഹനങ്ങൾ നിറഞ്ഞ് കാടുമൂടി ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി കിടന്നിരുന്ന പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷൻ– കോട‌തി റോഡ് ഇനി നഗരസൗന്ദര്യത്തിന്റെ വേറിട്ട മുഖം.വീതി കൂട്ടി വികസിപ്പിച്ച് കട്ട പതിച്ച് മനോഹരമാക്കിയ റോഡ് നാളെ രാവിലെ 10ന് സമർപ്പിക്കും. പൊലീസ് സ്റ്റേഷൻ, എക്‌സൈസ് ഓഫിസ്, സബ് ജയിൽ, വിവിധ കോടതികൾ, മിനി സിവിൽ സ്റ്റേഷൻ തുടങ്ങി വിവിധ വകുപ്പ് കാര്യാലയങ്ങൾ സ്ഥിതി ചെയ്യുന്ന റോഡിന് ഡിപ്ലമാറ്റിക് റോഡ് എന്നാണ് നാമകാരണം ചെയ്യുന്നത്.റോഡിന്റെയും പ്രദേശത്തിന്റെയും മുഖഛായ മാറുന്ന നിലയിലാണ് റോഡ് നിർമിച്ചിരിക്കുന്നതെന്നു നഗരസഭാധ്യക്ഷൻ പി.ഷാജി പറഞ്ഞു.റോഡരികിൽ ഇനി ഓപ്പൺ ജിമ്മും വയോജന പാർക്കും യാഥാർഥ്യമാക്കാനാണ് പദ്ധതി. 49 ലക്ഷം രൂപയാണ് റോഡിൽ കട്ട പതിക്കാനായി നഗരസഭ വകയിരുത്തിയത്.ദേശീയപാതയുടെ ഭാഗമായ പെരിന്തൽമണ്ണ–മണ്ണാർക്കാട് റോഡിനെയും സംസ്ഥാന പാതയുടെ ഭ...
ഓരാടംപാലം- മാനത്ത്‌മംഗലം ബൈപാസ്; രാഷ്ട്രീയ വടംവലിയിൽ എങ്ങുമെത്തിയില്ല<br>
Local

ഓരാടംപാലം- മാനത്ത്‌മംഗലം ബൈപാസ്; രാഷ്ട്രീയ വടംവലിയിൽ എങ്ങുമെത്തിയില്ല

Perinthalmanna RadioDate: 28-07-2025പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കിന് പരിഹാരം ആകുമായിരുന്ന ഓരാടംപാലം മാനത്തമംഗലം ബൈപാസ് രാഷ്ട്രീയ വലിയിൽ എങ്ങുമെത്താതെ ശൂന്യതയിൽ തന്നെ. കോഴിക്കോട് പാലക്കാട് ദേശീയ പാതയിൽ പെരിന്തൽമണ്ണയിലും അങ്ങാടിപ്പുറത്തും അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ഒരാടംപാലം മുതൽ മാനത്തുമംഗലം വരെ റെയിൽവേ മേൽപാലത്തോട് കൂടിയ ബൈപാസ് പദ്ധതിയാണ് 14 വർഷമായി എങ്ങുമെത്താതെ പോയത്. പെരിന്തൽമണ്ണയിലെ വ്യാപാര സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബൈപാസ് സംസ്ഥാന സർക്കാർ മുൻ കൈയെടുത്ത് പൂർത്തിയാക്കേണ്ട അനിവാര്യ വികസന പദ്ധതിക്ക് 2010ൽ അന്നത്തെ ഇടതു സർക്കാർ പത്ത് കോടി രൂപ അനുവദിച്ചതാണ്. അങ്ങാടിപ്പുറത്ത് ഓരാടംപാലം എന്ന പ്രദേശത്തെയും പെരിന്തൽമണ്ണ മാനത്ത് മംഗലത്തെയും കൂട്ടി യോജിപ്പിച്ച് കൃഷിയിടങ്ങളിലൂടെ കൂടുതൽ നാശ നഷ്ടങ്ങളില്ലാതെയാണ് ബൈപാസ് നിർദേശിക്കപ്പെട്ടത്. ആദ്യ സർവേയിൽ 4.04-...
കുട്ടികൾക്ക് ചൈൽഡ് ഹെൽമെറ്റും സുരക്ഷാ ബെൽറ്റും നിർബന്ധമാക്കുന്നു<br>
Local

കുട്ടികൾക്ക് ചൈൽഡ് ഹെൽമെറ്റും സുരക്ഷാ ബെൽറ്റും നിർബന്ധമാക്കുന്നു

Perinthalmanna RadioDate: 28-07-2025ഇരുചക്രവാഹന യാത്രക്കാരായ കുട്ടികൾക്ക് ചൈൽഡ് ഹെൽമെറ്റും സുരക്ഷാ ബെൽറ്റും നിർബന്ധമാക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു. പിന്നാലെ കാറിൽ ചൈൽഡ് സീറ്റും നിർബന്ധമാക്കും.കുട്ടികൾ ഹെൽമെറ്റ് ധരിക്കുന്നത് ശീലമാക്കി തുടങ്ങിയിട്ടുണ്ട്. സുരക്ഷാ ബെൽറ്റ് ധരിപ്പിച്ച് കുട്ടികളെ കൊണ്ടു പോകുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. കുട്ടികൾ ഉറങ്ങിയാലും അപകടത്തിൽപെടില്ല.ആദ്യം ബോധവത്കരണം നടത്തും. തുടർന്ന് മുന്നറിയിപ്പ്. അതിനു ശേഷമേ പിഴ ചുമത്തൂ. ഇതു സംബന്ധിച്ച റിപ്പോർട്ട് മോട്ടോർ വാഹന വകുപ്പ് ഉടൻ ഗതാഗത വകുപ്പിന് നൽകും. ബോധവത്കരണം ഉൾപ്പെടെയുള നടപടികൾ എന്നു തുടങ്ങണമെന്ന് വകുപ്പ് മന്ത്രി കെ.ബി.ഗണേശ്‌കുമാർ അന്തിമ തീരുമാനമെടുക്കും.കഴിഞ്ഞ വർഷം സെപ്തംബർ മുതൽ കാറിൽ ചൈൽഡ് സീറ്റും ഇരുചക്ര വാഹനത്തിൽ കുട്ടിഹെൽമെറ്റും നിർബന്ധമാക്കാൻ മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിച്ചിരുന്നെങ്കിലും മന്ത്രി അത് തട...
മങ്കടയിലെ ജനവാസ കേന്ദ്രത്തിൽ എബിസി സെന്ററിന് സ്ഥലം അനുവദിക്കാൻ നിർദേശം <br>
Local

മങ്കടയിലെ ജനവാസ കേന്ദ്രത്തിൽ എബിസി സെന്ററിന് സ്ഥലം അനുവദിക്കാൻ നിർദേശം

Perinthalmanna RadioDate: 28-07-2025 മങ്കട: ജില്ലയിൽ തെരുവുനായ വന്ധ്യംകരണ പദ്ധതിക്കുള്ള എബിസി സെന്ററിന് മങ്കടയിൽ സ്ഥലം അനുവദിക്കാൻ നിർദേശം. ജനവാസ കേന്ദ്രത്തിലെ എബിസി സെന്ററിനെതിരേയുള്ള മങ്കട പഞ്ചായത്ത് ഭരണസമിതിയുടെ പ്രമേയം തള്ളിയാണ് പുതിയ നിർദേശം. മങ്കട പഞ്ചായത്തിലെ 14-ാം വാർഡിൽ നാടിപ്പാറയിൽ 50 സെൻറ് സ്ഥലം പാട്ടവ്യവസ്ഥയിൽ ഏറ്റെടുക്കാനാണ് ജില്ലാ കളക്ടർ പെരിന്തൽമണ്ണ തഹസിൽദാരോട് നിർദേശം നൽകിയത്.ജില്ലാ പഞ്ചായത്തിന്റെ അധീനതയിൽ എബിസി സെൻററിന് ജില്ലയിൽ സ്ഥലം ലഭ്യമല്ല. അതിനാൽ ജില്ലാ പഞ്ചായത്തിന്റെ അപേക്ഷയിലാണ് റവന്യൂവകുപ്പിന്റെ അധീനതയിലുള്ള 50 സെൻറ് പുറമ്പോക്ക് ഭൂമി പാട്ടത്തിന് നൽകാൻ നിർദേശം. തദ്ദേശ വകുപ്പും മൃഗസംരക്ഷണവകുപ്പും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.ജില്ലാ പഞ്ചായത്തിന്റെ അധീനതയിൽ എബിസി സെൻററിന് ജില്ലയിൽ സ്ഥലം ലഭ്യമല്ല. അതിനാൽ ജില്ലാ പഞ്ചായത്...
ഇത്തവണയും സൗജന്യ ഓണക്കിറ്റ് മഞ്ഞ റേഷന്‍  കാർഡുകള്‍ക്ക് മാത്രം<br>
Local

ഇത്തവണയും സൗജന്യ ഓണക്കിറ്റ് മഞ്ഞ റേഷന്‍  കാർഡുകള്‍ക്ക് മാത്രം

Perinthalmanna RadioDate: 28-07-2025ഓണക്കാലത്ത് റേഷൻ കടകള്‍ വഴി സൗജന്യമായി വിതരണം ചെയ്യുന്ന ഓണക്കിറ്റ് ഇത്തവണയും അന്ത്യോദയ (മഞ്ഞ) കാർഡുകള്‍ക്ക് മാത്രം. ആറ് ലക്ഷം മഞ്ഞ കാർഡുകള്‍ക്കാണ് ഇത്തവണ സൗജന്യ ഓണക്കിറ്റ് റേഷൻ കടകള്‍ വഴി വിതരണം ചെയ്യുക. 15 ഇനങ്ങളാണ് കിറ്റില്‍ അടങ്ങിട്ടുള്ളത്. അര ലിറ്റർ വെളിച്ചെണ്ണ, അര കിലോ പഞ്ചസാര, കറിപ്പൊടികള്‍, നെയ്യ് അടക്കം 15 ഇനങ്ങളാണ് കിറ്റിലുണ്ടാകുക.മഞ്ഞ കാർഡുകള്‍ക്ക് പുറമെ ക്ഷേമ സ്ഥാപനങ്ങളിലും ഓണക്കിറ്റ് സൗജന്യമായി നല്‍കുന്നതാണ്. ക്ഷേമ സ്ഥാപനത്തിലെ അംഗങ്ങളില്‍ നാല് പേർക്ക് ഒരു കിറ്റ് എന്ന കണക്കിലാണ് ഓണക്കിറ്റ് വിതരണം ചെയ്യുക. ഇത് കൂടാതെ വെള്ള, നീല കാർഡുകാർക്ക് കിലോയക്ക് 10.90 രൂപ നിരക്കില്‍ അരി നല്‍കുന്നതാണ്. നീല കാർഡുകാർക്ക് പത്ത് കിലോയും വെള്ള കാർഡുകാർക്ക് 15 കിലോ അരിയും ലഭിക്കും. ഇവയ്ക്ക് പുറമെ കെ-റൈസ് 25 രൂപയ്ക്ക് ലഭിക്കുന്നതാണ്. നിലവില്‍ 29 രൂപയാണ് കെ-റൈസിൻ...
പെരിന്തല്‍മണ്ണയിലും പരിസരത്തും റോഡിലെ കുഴികള്‍ ദുരിതമാകുന്നു<br>
Local

പെരിന്തല്‍മണ്ണയിലും പരിസരത്തും റോഡിലെ കുഴികള്‍ ദുരിതമാകുന്നു

Perinthalmanna RadioDate: 28-07-2025പെരിന്തല്‍മണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയ പാതയില്‍ അങ്ങാടിപ്പുറം മുതല്‍ പെരിന്തല്‍മണ്ണ വരെ ഉടനീളം കുഴികള്‍. രൂക്ഷമായ ഗതാഗതക്കുരുക്കിനൊപ്പം വാഹനങ്ങള്‍ കുഴികളില്‍ വീണ് അപകടങ്ങളുണ്ടാകുന്നത് പതിവായി. അങ്ങാടിപ്പുറത്ത് മേല്‍പാലം പരിസരത്ത് ആഴ്ചകളോളം റോഡ് പൂർണമായി അടച്ചിട്ട് കട്ട പതിച്ചിട്ടും കാര്യമായ പ്രയോജനമില്ല.പൂട്ടുകട്ട പതിച്ചതിനോടു ചേർന്ന് മേല്‍പാലത്തില്‍ വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്. വിരിച്ച കട്ടയെ ബലപ്പെടുത്താൻ ഇരുവശത്തും കോണ്‍ക്രീറ്റ് നടത്തി ഉയർത്തിയതോടെ ഈ ഭാഗത്ത് കുഴിയിലേക്ക് ചക്രങ്ങള്‍ ഇറങ്ങി വാഹനങ്ങള്‍ കുടുങ്ങുന്ന അവസ്ഥയാണ്.പെരിന്തല്‍മണ്ണ ഭാഗത്ത് പ്രസന്‍റേഷൻ സ്കൂളിനു മുന്നിലായി റോഡിന്‍റെ മധ്യത്തിലുള്ള വലിയ കുഴി ഇതിനകം തന്നെ വാഹനങ്ങള്‍ക്ക് കെണിയായിട്ടുണ്ട്. ചില ഇരുചക്ര വാഹനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുഴിയില്‍ വീണ് മറിഞ്ഞ സാഹചര്യമുണ്ടായി. പരാതി ...