Local

താനൂർ ബോട്ട് അപകടം; മരിച്ചവരിൽ പെരിന്തൽമണ്ണ സ്വദേശികളും
Local

താനൂർ ബോട്ട് അപകടം; മരിച്ചവരിൽ പെരിന്തൽമണ്ണ സ്വദേശികളും

Perinthalmanna RadioDate: 07-05-2023താനൂരിൽ ബോട്ട് മറിഞ്ഞ് 18 മരണം. മരിച്ചവരിൽ പെരിന്തൽമണ്ണ സ്വദേശികളും. പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശികളായ അഫ്ലാഹ്, അൻഷിദ് എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു.  വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ ആറു കുട്ടികളുൾപ്പെടുന്നു. മരണനിരക്ക് ഇനിയും ഉയരുമെന്നാണ് രക്ഷാപ്രവർത്തകർ നൽകുന്ന വിവരം. ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞാണ് അപകടം. തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങി.ഞായറാഴ്ച ആയതിനാൽ ബീച്ചിൽ നിരവധി ആളുകളുണ്ടായിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് തുടക്കത്തിൽ രക്ഷാപ്രവർത്തനം നടന്നത്. ഏഴുപേരെ രക്ഷപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. രാത്രിയായതിനാൽ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. താനൂരിലും പരിസരങ്ങളിലുമുള്ളവരാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നത്. മുപ്പതിലേറെപ്പേർ ബോട്ടിലുണ...
ഇ പോസ് തകരാറ് ഇനി ജില്ലയിലെ റേഷൻ വിതരണം പ്രതിസന്ധിയിലാക്കില്ല
Kerala, Local

ഇ പോസ് തകരാറ് ഇനി ജില്ലയിലെ റേഷൻ വിതരണം പ്രതിസന്ധിയിലാക്കില്ല

Perinthalmanna RadioDate: 07-05-2023പെരിന്തൽമണ്ണ ∙ ഇ പോസ് മെഷീനുകളുടെ തകരാറ് ഇനി ജില്ലയിൽ റേഷൻ വിതരണം പ്രതിസന്ധിയിലാക്കില്ല. മുഴുവൻ റേഷൻ കടകളിലെയും ഇ പോസ് മെഷീനുകൾ ടെക്‌നിഷ്യൻമാർ പരിശോധിച്ചു. ജില്ലാ സപ്ലൈ ഓഫിസ് അധികൃതരുടെ നിർദേശപ്രകാരം അതത് താലൂക്ക് സപ്ലൈ ഓഫിസുകളിലെത്തിച്ചാണ് ടെക്‌നിഷ്യന്മാർ പരിശോധന നടത്തി തകരാറ് പരിഹരിച്ചത്. കണക്‌ടിവിറ്റി തകരാറുകൾക്കും സാങ്കേതിക തകരാറുകൾക്കുമൊപ്പം ചില റേഷൻ കടകളിൽ ഇ പോസ് മെഷീനുകളുടെ തകരാറുകളും പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു. ഏറനാട്(176), നിലമ്പൂർ(225), പെരിന്തൽമണ്ണ(171), തിരൂർ(266), തിരൂരങ്ങാടി(151), പൊന്നാനി(127), കൊണ്ടോട്ടി(121) എന്നിങ്ങനെ 1237 ഇ പോസ് മെഷീനുകൾ പരിശോധിച്ചു.ഒരു ദിവസം 2 പഞ്ചായത്തുകളിൽ നിന്നുള്ള റേഷൻ കടകളിലെ മെഷീനുകൾ എന്ന ക്രമത്തിലാണ് ദിവസങ്ങളോളം എടുത്ത് പരിശോധന പൂർത്തിയാക്കി മെഷീനുകൾ ഉപയോഗയോഗ്യമാണെന്ന് ഉറപ്പാക്കിയത്. മെഷീൻ സ്ഥാപി...
താനൂർ ബോട്ടപകടം; മരണം 11 ആയി
Local

താനൂർ ബോട്ടപകടം; മരണം 11 ആയി

Perinthalmanna RadioDate: 07-05-2023താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 11 ആയി. നാലു കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ബോട്ടിൽ മുപ്പതോളം പേരുണ്ടായിരുന്നതായാണ് വിവരം. ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് അപകടം. ഇരുപതോളം പേരെ രക്ഷപ്പെടുത്തി.  ഇവരെ പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, കോട്ടക്കല്‍, താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണ്. ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിനു വെളിച്ചക്കുറവ് പ്രതിസന്ധിയായെന്നു നാട്ടുകാർ പറഞ്ഞു. ഏകോപിതമായി അടിയന്തര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദേശം നൽകി. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്. താനൂർ, ...
ജില്ലയിൽ ഇത്തവണയും ഹൈസ്കൂൾ അധ്യാപകനിയമനം വൈകിയേക്കും
Local

ജില്ലയിൽ ഇത്തവണയും ഹൈസ്കൂൾ അധ്യാപകനിയമനം വൈകിയേക്കും

Perinthalmanna RadioDate: 07-05-2023മലപ്പുറം: ജില്ലയിൽ ഇത്തവണയും ഹൈസ്കൂൾ അധ്യാപകനിയമനം വൈകിയേക്കും. ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്കുള്ള അഭിമുഖത്തിന്റെ തീയതി വൈകുന്നതിനാൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ കാലതാമസം നേരിടും. അടുത്ത അധ്യയനവർഷാരംഭത്തോടെ അധ്യാപകനിയമനം നടത്തണമെങ്കിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ അഭിമുഖം നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കണം.എന്നാൽ പി.എസ്.സി.യുടെ മേയ് മാസത്തെ പരീക്ഷാ കലണ്ടറിലും ജില്ല ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ റാങ്ക് പട്ടിക ഇനിയും വൈകുമെന്ന് ഉദ്യോഗാർഥികൾ പറയുന്നു.വിവിധ വിഷയങ്ങളിലായി ഏറ്റവും കൂടുതൽ ഒഴിവ് റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ്- 205. വേറെയും ഒഴിവുകളുണ്ടെന്നാണ് വിവരം.പരീക്ഷാ കലണ്ടർ പ്രകാരം ഇടുക്കി, കോഴിക്കോട് ജില്ലകളിൽ മേയിൽ അഭിമുഖം തുടങ്ങും. കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, വയനാട് ജില്ലകളിൽ ജൂണിലും. ആദ്യം അഭിമുഖം പൂർത്തിയാക്കുന...
ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷമായിട്ടും എ.ബി.സി കേന്ദ്രം തുടങ്ങുന്ന പ്രവൃത്തികൾക്ക് വേഗക്കുറവ്
Local

ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷമായിട്ടും എ.ബി.സി കേന്ദ്രം തുടങ്ങുന്ന പ്രവൃത്തികൾക്ക് വേഗക്കുറവ്

Perinthalmanna RadioDate: 07-05-2023മലപ്പുറം: തെരുവുനായ ശല്യം രൂക്ഷമായിട്ടും ജില്ലയിൽ ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) കേന്ദ്രം തുടങ്ങുന്ന പ്രവൃത്തികൾക്ക് വേഗക്കുറവ്. മങ്കട കടന്നമണ്ണ മൃഗാശുപത്രിക്ക് സമീപം സ്ഥലം കണ്ടെത്തി മാസങ്ങളായിട്ടും കെട്ടിടം നിർമ്മിക്കാനുള്ള തുക വകയിരുത്തിയിട്ടില്ല. കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള പ്ലാൻ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ജില്ലാ പഞ്ചായത്തിന് സമർപ്പിച്ചിട്ടുണ്ട്. കെട്ടിടവും ഓപ്പറേഷൻ തിയേറ്റർ അടക്കമുള്ള സൗകര്യങ്ങൾക്കും 70 ലക്ഷത്തോളം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഓരോ ഗ്രാമപഞ്ചായത്തിന്റെയും ഫണ്ടിന്റെ ലഭ്യതയനുസരിച്ച് ഇതിലേക്ക് തുക വകയിരുത്താനാണ് ലക്ഷ്യമിടുന്നത്.ആദ്യഘട്ടമെന്ന നിലയിൽ നാല് ഗ്രാമപഞ്ചായത്തുകളിലും ഒരു നഗരസഭയിലും എ.ബി.സി കേന്ദ്രം തുടങ്ങാൻ കഴിഞ്ഞ ഒക്ടോബറിൽ ജില്ലാ പഞ്ചായത്ത് പ്രസി‌ഡന്റ് എം.കെ.റഫീഖയുട...
ജില്ലയിൽ ഇന്ന് 14,520 പേർ നീറ്റ് പരീക്ഷയെഴുതും
Local

ജില്ലയിൽ ഇന്ന് 14,520 പേർ നീറ്റ് പരീക്ഷയെഴുതും

Perinthalmanna RadioDate: 07-05-2023പെരിന്തൽമണ്ണ: ഭാരത സർക്കാർ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) ദേശീയതലത്തിൽ മെഡിക്കലും അനുബന്ധ കോഴ്‌സുകളുടെയും പ്രവേശനത്തിനായി നടത്തുന്ന ദേശീയ മത്സരപരീക്ഷയായ നീറ്റ് (യു.ജി.) ഞായറാഴ്ച നടക്കും. ജില്ലയിൽ 27 സി.ബി.എസ്.ഇ. വിദ്യാലയങ്ങളും രണ്ട് എൻജിനീയറിങ് കോളേജുകളും ഒരു ആർട്‌സ് ആൻഡ് സയൻസ് കോളേജുമടക്കം 30 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. പരീക്ഷാകേന്ദ്രങ്ങളിൽ ലൈവ് സ്‌ക്രീനിങ് അടക്കം അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.പരീക്ഷയുടെ കാര്യക്ഷമമായ നടത്തിപ്പിന് ജില്ലയെ രണ്ട് സിറ്റികളായി തിരിച്ച് 15 വീതം പരീക്ഷാകേന്ദ്രങ്ങളുടെ നിയന്ത്രണം ക്രമീകരിച്ചിട്ടുണ്ട്. ജില്ലയിലാകെ 14,520 പരീക്ഷാർഥികളാണുള്ളത്. സിറ്റി ഒന്നിൽ 7220 പേരും സിറ്റി രണ്ടിൽ 7300 പേരുമാണ് പരീക്ഷയെഴുതുന്നത്. 1152 വിദ്യാർഥികൾ പരീക്ഷയെഴുതുന്ന മലപ്പുറം മഅദിൻ പബ്ലിക് സ്കൂളാണ് ജില്ലയിലെ ഏറ്റവും വലിയ പരീക...
വലിയങ്ങാടി മുണ്ടത്ത് പാലം ജൂൺ ആദ്യം തുറക്കുമെന്ന് അധികൃതർ
Local

വലിയങ്ങാടി മുണ്ടത്ത് പാലം ജൂൺ ആദ്യം തുറക്കുമെന്ന് അധികൃതർ

Perinthalmanna RadioDate: 07-05-2023പെരിന്തൽമണ്ണ: നവീകരണം നടക്കുന്ന മേലാറ്റൂർ - പുലാമന്തോൾ റോഡിലെ വലിയങ്ങാടി മുണ്ടത്ത് പാലം ജൂൺ ആദ്യം തുറക്കുമെന്ന് കെഎസ്ടിപി അധികൃതർ. പുലാമന്തോൾ മുതൽ കുന്നപ്പള്ളി വരെയുള്ള റോഡിന്റെ നവീകരണം ഈ മാസം 31ന് അകം പൂർത്തിയാക്കുമെന്നും കെഎസ്ടിപി കൺസൽറ്റന്റുമാരായ എം.ഇ വി.സജിമോൻ, ആർഇ ആർ.ശരവണൻ എന്നിവർ പറഞ്ഞു. മഴ ശക്തമാകുന്നതിന് മുൻപായി ഇവ പൂർത്തിയാക്കുമെന്ന് ഇരുവരും പറഞ്ഞു. ഇന്നലെ നടന്ന താലൂക്ക് സഭയിലും ഇരുവരും ഇതു സംബന്ധിച്ച് ഉറപ്പ് നൽകിയിട്ടുണ്ട്.സംസ്ഥാന പാതയിൽ 30 കി. മീ. ഭാഗത്ത് 138.5 കോടി രൂപ ചെലവിൽ നവീകരണ പ്രവൃത്തി ആരംഭിച്ചിട്ട് രണ്ടര വർഷത്തിൽ ഏറെയായി. ഇപ്പോഴും പലയിടങ്ങളിലും പണി പാതി വഴിയിലാണ്. പൂർത്തീകരിച്ച പല പ്രവൃത്തികളിലും പരാതികളും ആക്ഷേപവും ഉയർന്നു.തുടങ്ങിയ അന്നു തൊട്ടേ ഏറെ വിവാദമായിരുന്നു റോഡ് നവീകരണം. പല തവണ സമരങ്ങളും പ്രതിഷേധങ്ങളും ഉണ്ടായി...
കരിങ്കല്ലത്താണി ടൗണിലെ അനധികൃത പാർക്കിങ് ജനങ്ങൾക്ക് ദുരിതമാകുന്നു
Local

കരിങ്കല്ലത്താണി ടൗണിലെ അനധികൃത പാർക്കിങ് ജനങ്ങൾക്ക് ദുരിതമാകുന്നു

Perinthalmanna RadioDate: 06-05-2023കരിങ്കല്ലത്താണി: കരിങ്കല്ലത്താണി ടൗണിൽ അനധികൃതമായി വാഹനങ്ങൾ നിർത്തിയിട്ട് പോകുന്നത് ദുരിതമാകുന്നു. പെരിന്തൽമണ്ണ റോഡിൽ ബസ് കാത്തിരിപ്പുകേന്ദ്രമില്ല. പഴയ ജുമാ മസ്ജിദിന് മുൻവശത്താണ് പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. ഇവിടെയാണ് ഇരുചക്രവാഹനങ്ങൾ നിർത്തിയിടുന്നത്. ഇത് ബസ് കാത്തുനിൽക്കുന്നവർക്കും ബസുകളിലേക്ക് കയറുന്നവർക്കും ഇറങ്ങുന്നവർക്കും ബുദ്ധിമുട്ടുണ്ട‌ാക്കുകയാണ്.സമീപപ്രദേശങ്ങളിൽ നിന്ന് കരിങ്കല്ലത്താണി വരെ ഇരുചക്ര വാഹനങ്ങളിൽ വന്ന് വാഹനങ്ങൾ ഇവിടെ നിർത്തി ബസിൽ ജോലി സ്ഥലത്തേക്കുപോകുന്നവർ ഏറെയാണ്. ഇങ്ങനെ നിർത്തിയിട്ട് പോകുന്ന വാഹനങ്ങൾ രാവിലെ മുതൽ വൈകീട്ടുവരെയും മാറ്റാത്തതാണ് പ്രശ്നം രൂക്ഷമാകുന്നത്. വീതികുറവുള്ള പൂവത്താണി റോഡിലും അരക്കുപറമ്പ് റോഡിലും അനധികൃത പാർക്കിങ് പ്രശ്നമുണ്ട്..............................................
കരിപ്പൂർ റൺവേ റീകാർപെറ്റിങ്ങ്; രണ്ടാംഘട്ട ടാറിങ് പൂർത്തിയാകുന്നു
Local

കരിപ്പൂർ റൺവേ റീകാർപെറ്റിങ്ങ്; രണ്ടാംഘട്ട ടാറിങ് പൂർത്തിയാകുന്നു

Perinthalmanna RadioDate: 06-05-2023കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ റീകാർപെറ്റിങ്ങിന്റെ രണ്ടാംഘട്ടം പൂർത്തിയാകുന്നു. മൂന്നു പാളികളായുള്ള ടാറിങ്ങിന്റെ രണ്ടാംപാളിയുടെ ടാറിങ്ങാണ് പൂർത്തിയായത്. ക്വാറി -ക്രഷർ സമരവും പ്രതികൂല കാലാവസ്ഥയും കാരണം നിലച്ച ടാറിങ് പ്രവൃത്തി കഴിഞ്ഞ ദിവസം പുനരാരംഭിച്ചു. മൂന്നാമത്തെ പാളി ടാറിങ് മൂന്നാഴ്ചയ്ക്കകം പൂർത്തിയാക്കാനാണു ശ്രമം. ക്വാറി സമരത്തിന് ശേഷം മെറ്റൽ ലഭ്യത കുറഞ്ഞിട്ടുണ്ട്. നേരത്തെ 30 -40 ലോഡ് മെറ്റൽ വന്നിരുന്നത് ഇപ്പോൾ 10 -15 ലോഡ് ആയി കുറഞ്ഞതായി കരാർ കമ്പനിയധികൃതർ പറഞ്ഞു. മേയ് 30-നുള്ളിൽ റീ കാർപെറ്റിങ് പ്രവൃത്തികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ടാറിങ്ങിനൊപ്പം റൺവേയുടെ വശങ്ങളിൽ മണ്ണിട്ടു നികത്തിൽ, റൺവേ സെൻട്രൽ ലൈൻ ലൈറ്റ് സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളും ഇതോടൊപ്പമുണ്ട്. മൊത്തം 56 കോടി രൂപയുടെ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്..............
മക്കരപ്പറമ്പിലെ വാഹനാപകടം;  ബസ് ഡ്രൈവർക്ക് രണ്ടു വർഷം തടവും പിഴയും
Local

മക്കരപ്പറമ്പിലെ വാഹനാപകടം;  ബസ് ഡ്രൈവർക്ക് രണ്ടു വർഷം തടവും പിഴയും

Perinthalmanna RadioDate: 06-05-2023പെരിന്തൽമണ്ണ: 2013-ൽ ദേശീയപാതയിലെ മക്കരപ്പറമ്പിൽ സ്വകാര്യബസ് ബൈക്കിലിടിച്ച് രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേർ മരിച്ച കേസിൽ ബസ് ഡ്രൈവറെ രണ്ടുവർഷം തടവിനും പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബസ് ഡ്രൈവർ പുഴക്കാട്ടിരി രാമപുരം ബ്ലോക്ക് പടി തെക്കേതിൽ ഹംസ (52)യെയാണ് പെരിന്തൽമണ്ണ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ടി.കെ. യഹിയ ശിക്ഷിച്ചത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുള്ള വകുപ്പിലാണ് ശിക്ഷ. ഇതുകൂടാതെ ശ്രദ്ധയില്ലാതെ പൊതുറോഡിൽ വാഹനമോടിച്ചതിനുള്ള വകുപ്പ് പ്രകാരം ഒരുമാസം തടവും ആയിരം രൂപ പിഴയുമുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പെരിന്തൽമണ്ണ സർക്കിൾ ഇൻസ്പെക്ടറായിരുന്ന ജലീൽ തോട്ടത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. വിവിധ സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് ലക്ഷ്മൺ ഹാജരായി.2013 നവംബ...