Local

അമീബിക് മസ്തിഷ്കജ്വരം: ഈ വർഷം ഏറ്റവും കൂടുതൽ മരണം ജില്ലയിൽ<br>
Local

അമീബിക് മസ്തിഷ്കജ്വരം: ഈ വർഷം ഏറ്റവും കൂടുതൽ മരണം ജില്ലയിൽ

Perinthalmanna RadioDate: 08-10-2025 മലപ്പുറം:  ഈ വർഷം അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു മരണം കൂടുതൽ മലപ്പുറത്ത്. സെപ്റ്റംബർ 15 വരെ ആറു മരണമാണ് സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്തു കോഴിക്കോടാണ് – അ‍ഞ്ച്.രണ്ടു വർഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത്. രണ്ടാമത് മലപ്പുറവും. 2024 മുതൽ ഈ വർഷം സെപ്റ്റംബർ 15 വരെ തിരുവനന്തപുരത്ത് 38 കേസുകൾ സ്ഥിരീകരിച്ചപ്പോൾ മലപ്പുറത്ത് 22 കേസുകളാണ് കണ്ടെത്തിയത്.നിയമസഭയിൽ എ.പി.അനിൽകുമാറിനു മന്ത്രി വീണാ ജോർജ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.കഴിഞ്ഞ വർഷം തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ കേസുകളുണ്ടായതെങ്കിൽ ഇത്തവണ മലപ്പുറത്താണ്. തിരുവനന്തപുരത്ത് 2024ൽ 22 കേസുകളും ഈ വർഷം 16 കേസുകളുമാണുള്ളത്. മലപ്പുറത്തു കഴിഞ്ഞ വർഷം നാലു കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഈ വർഷം 18 കേസുകളായി. കോഴിക്കോട്ട് കഴിഞ്ഞ വർഷ...
സംവരണ വാർഡ് നറുക്കെടുപ്പിനുള്ള സ്ഥലവും തീയതിയും പ്രഖ്യാപിച്ചു<br>
Local

സംവരണ വാർഡ് നറുക്കെടുപ്പിനുള്ള സ്ഥലവും തീയതിയും പ്രഖ്യാപിച്ചു

Perinthalmanna RadioDate: 08-10-2025 മലപ്പുറം ∙ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ സംവരണ വാർഡുകൾ നിർണയിക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കുന്ന സ്ഥലവും തീയതിയും പ്രഖ്യാപിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ നറുക്കെടുപ്പിനു കലക്ടറും നഗരസഭകളുടേതിനു തദ്ദേശഭരണ ജില്ലാ ജോയിന്റ് ഡയറക്ടറും നേതൃത്വം നൽകും.ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ നറുക്കെടുപ്പ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലും നഗരസഭകളുടേത് ജില്ലാ ജോയിന്റ് ഡയറക്ടർ ഓഫിസിലും നടക്കും. വനിത, പട്ടികജാതി വനിത, പട്ടികജാതി ജനറൽ, പട്ടികവർഗ വനിത, പട്ടികവർഗ ജനറൽ എന്നീ സീറ്റുകളിലേക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. എല്ലാ തദ്ദേശ സ്ഥാപനത്തിലും പകുതി സീറ്റുകൾ വനിതകൾക്കു സംവരണം ചെയ്യും. 21 സീറ്റുകളുള്ള തദ്ദേശ സ്ഥാപനത്തിൽ 11 എണ്ണം വനിതാ സംവരണമായിരിക്കും.20 സീറ്റിൽ 2 എസ്‌സി വനിതാ സംവരണമുണ്ടെങ്കിൽ ആകെയുള്ള 10 എണ്ണത്തിൽ രണ്ടെണ്ണം എസ്‌സി വനിതകൾക്കു നീക്കിവച്ച...
ജോലിഭാരത്താൽ നട്ടംതിരിഞ്ഞ് പെരിന്തൽമണ്ണ കെഎസ്ഇബി ഓഫീസ്<br>
Local

ജോലിഭാരത്താൽ നട്ടംതിരിഞ്ഞ് പെരിന്തൽമണ്ണ കെഎസ്ഇബി ഓഫീസ്

Perinthalmanna RadioDate: 08-10-2025 പെരിന്തൽമണ്ണ ∙ 34,222 ഉപയോക്താക്കളുമായി പെടാപ്പാടു പെടുകയാണ് പെരിന്തൽമണ്ണ വൈദ്യുതി സെക്‌ഷൻ ഓഫിസിലെ 24 ജീവനക്കാർ. ജില്ലയിലെ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള വൈദ്യുതി സെക്‌ഷൻ ഓഫിസാണ് പെരിന്തൽമണ്ണയിലേത്. മറ്റു പല വൈദ്യുതി സെക്‌ഷൻ ഓഫിസുകളിലും 10,000 മുതൽ 15,000 വരെയാണ് ഉപയോക്താക്കളുടെ എണ്ണം. ഈ ഓഫിസുകളിലേക്ക് അനുവദിച്ചിട്ടുള്ള അത്രയും ജീവനക്കാരാണ് ഇവിടെയും ഉള്ളത്. അസി. എൻജിനീയർ–1, സബ് എൻജിനീയർ–3, ഓവർസീയർ–6, ലൈൻമാൻ–12, ഫീൽഡ് സ്‌റ്റാഫ്–6 എന്നിങ്ങനെയാണ് ഇവിടെയുള്ള സ്‌റ്റാഫ് പാറ്റേൺ. ഇതിൽ തന്നെ 4 വർക്കറുടെ കുറവ് നിലവിലുണ്ട്. ഇതുമൂലം സമയബന്ധിതമായി സേവനം നൽകാൻ ഏറെ ബുദ്ധിമുട്ട് നേരിടുകയാണ്. വൈദ്യുതി പ്രശ്‌നങ്ങൾ അപ്പപ്പോൾ അറിയിക്കാൻ ഉപഭോക്താക്കളുടെ വാട്‌സാപ് ഗ്രൂപ്പും മറ്റുമായി രാപകലില്ലാതെ ജീവനക്കാർ കഠിനാധ്വാനം ചെയ്‌താണ് ഒരു വിധത്തിൽ മുന്നോട്ടുപോകുന്നത്.കൂടാതെ കണക...
യുപിഐ ഇടപാടുകള്‍ക്ക് ഇനി ബയോമെട്രിക് ഓതന്റിക്കേഷന്‍; പുതിയ സംവിധാനം നാളെ മുതല്‍ നിലവില്‍ വരും<br>
Local

യുപിഐ ഇടപാടുകള്‍ക്ക് ഇനി ബയോമെട്രിക് ഓതന്റിക്കേഷന്‍; പുതിയ സംവിധാനം നാളെ മുതല്‍ നിലവില്‍ വരും

Perinthalmanna RadioDate: 07-10-2025 രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ യുപിഐ പണമിടപാടുകളില്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍ സംവിധാനം നാളെ പ്രാബല്ല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ട്. നിലവിലുള്ള പിന്‍ വെരിഫിക്കേഷന് പകരമായി മുഖം തിരിച്ചറിയല്‍, വിരലടയാളം എന്നിവ ഉപയോഗിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കും.കൂടുതല്‍ സുരക്ഷിതവും എളുപ്പത്തിലും പണമിടപ്പാടുകള്‍ നടത്താന്‍ സാധിക്കുകയും പിന്‍ ഓര്‍ത്തുവെക്കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും പുതിയ സംവിധാനം വഴി സഹായകമാവുംയുപിഐ സംവിധാനം നിയന്ത്രിക്കുന്ന നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ആണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. മുംബൈയില്‍ നടക്കുന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ ഈ പുതിയ ബയോമെട്രിക് സംവിധാനം പ്രദര്‍ശിപ്പിക്കാന്‍ പദ്ധതിയിടുന്നുവെന്നാണ് റിപ്പോര്‍ട്ട്.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ പുതി...
തിരൂർക്കാട്- ആനക്കയം റോഡിൽ ഗതാഗതം നിരോധിച്ചു<br>
Local

തിരൂർക്കാട്- ആനക്കയം റോഡിൽ ഗതാഗതം നിരോധിച്ചു

Perinthalmanna RadioDate: 07-10-2025 അങ്ങാടിപ്പുറം: മേലാറ്റൂർ നിരത്തുകൽ സെക്ഷന് കീഴിൽ വരുന്ന തിരൂർക്കാട് - ആനക്കയം റോഡിൽ നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഇന്നലെ (ഒക്ടോബർ ആറ്) മുതൽ പ്രവൃത്തി തീരുന്നതുവരെ ഈ റോഡ് വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
മങ്കട പെരുമ്പറമ്പിൽ വീണ്ടും പുലിയെ കണ്ടതായി തൊഴിലാളികൾ<br>
Local

മങ്കട പെരുമ്പറമ്പിൽ വീണ്ടും പുലിയെ കണ്ടതായി തൊഴിലാളികൾ

Perinthalmanna RadioDate: 07-10-2025 മങ്കട:  പെരുമ്പറമ്പിൽ വീണ്ടും പുലിയെ കണ്ടതായി അതിഥി തൊഴിലാളികൾ. പെരുമ്പറമ്പ് കട്ടിങ്ങിനു സമീപമുള്ള കോഴിഫാമിലെ അതിഥി തൊഴിലാളികളാണ് ഞായറാഴ്ച രാത്രി 10 മണിയോടെ ഇവർ താമസിക്കുന്ന ഫാമിന് സമീപമുള്ള വീടിനു പുറത്ത് പുലി നടക്കുന്നതായി കണ്ടത്. കൂട്ടിൽ കെട്ടിയിട്ട നായ കുരയ്ക്കുന്ന ശബ്ദം കേട്ടാണ് ഇവർ പുറത്തേക്ക് നോക്കിയത്. ഏതാനും ദിവസങ്ങൾക്കു മുൻപ് ഇതേ സ്ഥലത്തിനു സമീപം പുലി റോഡ് കുറുകെ കടക്കുന്നതായി ബൈക്ക് യാത്രക്കാരൻ കാണുകയും പുളിക്കൽപറമ്പ് അങ്ങാടിയിൽ എത്തി നാട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം പികെ നഗറിനു സമീപം ടാപ്പിങ് തൊഴിലാളിയും പുലിയെ കണ്ടിരുന്നു. തുടർന്ന് വനപാലകർ സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പെരിന്തൽമണ്ണയിൽ സെവൻസ് ഫുട്ബോൾ നടത്തിപ്പിനായി ക്ലബ്ബുകൾ കൊമ്പുകോർക്കുന്നു<br>
Local

പെരിന്തൽമണ്ണയിൽ സെവൻസ് ഫുട്ബോൾ നടത്തിപ്പിനായി ക്ലബ്ബുകൾ കൊമ്പുകോർക്കുന്നു

Perinthalmanna RadioDate: 07-10-2025 പെരിന്തൽമണ്ണ:  സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തുന്നതുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണയിൽ വിവാദം. നെഹ്‌റു സ്‌റ്റേഡിയത്തിൽ ഡിസംബർ 10 മുതൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ന‌ടത്താൻ അനുവാദം തേടി കാദറലി ക്ലബ്ബും പ്രീമിയർ ക്ലബ്ബും നഗരസഭാ അധികൃതരെ സമീപിച്ചതാണ് വിവാദമായത്. ഇരു ക്ലബ്ബുകൾക്കും ഒരേ സമയത്തു സ്‌റ്റേഡിയം വിട്ടു നൽകണമെന്നതാണ് ആവശ്യം. കാദറലി ക്ലബ്ബിന്റെ 53–ാമത് അഖിലേന്ത്യാ സെവൻസ് ഫുട‌്ബോൾ ടൂർണമെന്റാണ് നടക്കാനിരിക്കുന്നത്. ഇതിനായി കഴിഞ്ഞ ദിവസം ചേർന്ന യോഗം സ്വാഗതസംഘം രൂപീകരിച്ചിരുന്നു. ഡിസംബർ 20 മുതൽ ടൂർണമെന്റ് നടത്താനും തീരുമാനിച്ചിരുന്നു.2022ൽ സമാന രീതിയിൽ ഇരുപക്ഷത്തു നിന്നും ആവശ്യം ഉയരുകയും പ്രീമിയർ ക്ലബ്ബിന് ടൂർണമെന്റ് നടത്താൻ അനുമതി നൽകുകയും ചെയ്‌തിരുന്നു. ഇതുമൂലം കാദറലി ക്ലബ്ബിന്റെ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് പ‌ട്ടിക്കാട് സ്‌കൂൾ സ്‌റ്റേഡിയത്തിലേക്ക് മാറ...
പെരിന്തൽമണ്ണ ബൈപ്പാസ് ജംഗ്ഷനിലെ റോഡിലെ കുഴികൾ അടച്ചു<br>
Local

പെരിന്തൽമണ്ണ ബൈപ്പാസ് ജംഗ്ഷനിലെ റോഡിലെ കുഴികൾ അടച്ചു

Perinthalmanna RadioDate: 07-10-2025 പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പ്രധാന കാരണമായിരുന്ന പെരിന്തൽമണ്ണ ആയിഷ ബൈപ്പാസ് ജംഗ്ഷനിലെ റോഡിലെ കുഴികൾ ഒടുവിൽ അടച്ചു. ഇന്നലെ രാത്രി തുടങ്ങിയ കുഴിയടക്കൽ ഇന്ന് രാവിലെയോടെയാണ് പുർത്തിയായത്. ടാറിങ് നടത്തിയാണ് കുഴികൾ പൂർണമായും അടച്ചത്.തുടർച്ചയായ കനത്ത മഴയിൽ തിരക്കേറിയ  പെരിന്തൽമണ്ണ ആയിഷ ബൈപ്പാസ് ജംഗ്ഷനിൽ റോഡ് തകർന്നതോടെ ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു.  നാല് റോഡുകൾ സന്ധിക്കുന്ന ജംഗ്ഷനും ദേശീയ പാതയും ആയതിനാൽ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്നു പോകുന്നത്. റോഡിൽ രൂപപ്പെട്ട കുഴികൾ മാസങ്ങൾ പിന്നിട്ടിട്ടും ഇടക്കിടെ ക്വറി വേസ്റ്റ് ഇട്ട് അടക്കുന്നതല്ലാതെ ഇത് വരെയും ടാറിങ് നടത്തിയിരുന്നില്ലരാത്രിയായാൽ ഈ ഭാഗത്ത് വെളിച്ചം കുറവ് ആയതിനാൽ രാത്രി കാലങ്ങളിലും അതു പോലെ മഴയുള്ള സമയങ്ങളിലും റോഡിലെ കുഴിയിൽ വെള്ളം നിറയുന്നതിനാല...
തിരൂർക്കാട്- ആനക്കയം റോഡില്‍ വീണ്ടും കുഴിയടയ്ക്കൽ മാത്രം<br>
Local

തിരൂർക്കാട്- ആനക്കയം റോഡില്‍ വീണ്ടും കുഴിയടയ്ക്കൽ മാത്രം

Perinthalmanna RadioDate: 06-10-2025 അങ്ങാടിപ്പുറം : തിരൂർക്കാട്- ആനക്കയം സംസ്ഥാനപാതയിലെ തിരൂർക്കാട് മുതൽ തകർന്നുകിടക്കുന്ന റോഡ് തട്ടിക്കൂട്ട് അറ്റകുറ്റപ്പണികൾ നടത്തി മരാമത്ത് വകുപ്പ് ജനങ്ങളെ പറ്റിക്കുകയാണെന്ന് ആക്ഷേപം.പതിനാല് വർഷമായി തകർന്നുകിടക്കുന്ന റോഡ് പൂർണമായും റീടാറിങ് നടത്താതെ പേരിനു കുഴിയടച്ച് തടിതപ്പുകയാണ് അധികൃതർ.റോഡിനായി 98 ലക്ഷം രൂപ അനുവദിച്ചതിൽ നാമമാത്രമായ കുഴികൾ അടച്ചു. മിക്കയിടങ്ങളിലും വലിയ കുഴികൾ ക്വാറി വേസ്റ്റിട്ട് നികത്തുകയാണ് ചെയ്തത്. കഴിഞ്ഞവർഷവും ഇതുപോലെ കുഴിയടച്ചെങ്കിലും ഒരു വർഷം തികയുന്നതിന് മുൻപ് പൂർണമായും പൊട്ടിപ്പൊളിയുകയായിരുന്നു.2007-2008 കാലയളവിൽ കേന്ദ്ര മന്ത്രിയായിരുന്ന ഇ. അഹമ്മദിന്റെ കാലത്ത് കേന്ദ്ര റോഡ് ഫണ്ടുപയോഗിച്ച് 5.5 മീറ്ററുണ്ടായിരുന്ന റോഡ് 7 മീറ്ററാക്കിയ റോഡിൽ നാളിത് വരെ പാച്ച് വർക്കല്ലാതെ മറ്റു പ്രവൃത്തികൾ നടന്നിട്ടില്ല.ദേശീയ പാത 966നെയും തിരൂർ മഞ്ചേ...
25 കോടിയുടെ ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാൻ ആലപ്പുഴ സ്വദേശി ശരത് എസ് നായർ
Local

25 കോടിയുടെ ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാൻ ആലപ്പുഴ സ്വദേശി ശരത് എസ് നായർ

Perinthalmanna RadioDate: 06-10-2025 25 കോടിയുടെ ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാൻ ആലപ്പുഴ സ്വദേശി ശരത് എസ് നായർ. തുറവൂർ സ്വദേശിയാണ് ശരത് എസ്.നായർ. നെട്ടൂരിൽ നിന്നാണ് ശരത് ടിക്കറ്റ് എടുത്തത്. നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ്. ടിക്കറ്റ് തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ഹാജരാക്കി.നെട്ടൂരിലെ ലോട്ടറി ഏജന്റ് എം.ടി.ലതീഷാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. ബംപർ അടിച്ച നമ്പർ ഉള്ള മറ്റ് സീരീസുകളിലെ 9 ടിക്കറ്റുകളും ഇദ്ദേഹം വഴിയാണ് വിറ്റത്. ഇവയ്ക്ക് 5 ലക്ഷം രൂപവീതം സമാശ്വാസ സമ്മാനം ലഭിക്കും. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...