236 കോടി മുടക്കി സ്ഥാപിച്ച എ.ഐ. ക്യാമറകള്‍ റോഡില്‍ നോക്കുകുത്തികളായി മാറുന്നു
Perinthalmanna RadioDate: 02-12-2022സംസ്ഥാനമൊട്ടാകെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) ക്യാമറകൾ സ്ഥാപിച്ചിട്ട് എട്ടുമാസമായെങ്കിലും ഉദ്ഘാടനം ഇതുവരെ നടന്നിട്ടില്ല. ആകെ സ്ഥാപിച്ച 726 ക്യാമറകൾക്കായി സർക്കാർ ഇതുവരെ മുടക്കിയത് 236 കോടി രൂപയാണ്. എന്നാൽ ഇവയുടെ ഉദ്ഘാടനം ഇതുവരെ കഴിഞ്ഞിട്ടില്ല. എ.ഐ. ക്യാമറകളുടെ കൺസൾട്ടേഷൻ ഫീസുമായി ബന്ധപ്പെട്ട തർക്കമാണ് ഉദ്ഘാടനത്തിന് തടസ്സം നിൽക്കുന്നത്.സർക്കാർ കമ്പനിയായ കെൽട്രോണാണ് ക്യാമറകൾ സ്ഥാപിച്ചത്. ഇതിന്റെ കൺസൾട്ടേഷൻ ഫീസായി അഞ്ച് കോടി രൂപയാണ് കെൽട്രോൺ ചോദിച്ചത്. എന്നാൽ ധനകാര്യവകുപ്പ് ഇതിനെ ശക്തമായി എതിർത്തതോടെയാണ് തർക്കമായത്. മോട്ടോർവാഹനവകുപ്പിന്റെ കണക്കുകൾ പ്രകാരം, വാഹനങ്ങളുടെ പിഴയിനത്തിൽനിന്ന് പ്രതിമാസം 22 കോടി രൂപയാണ് സർക്കാരിന് നേടാനാവുക. ഒരു വർഷം 261 കോടിയിൽ അധികം രൂപയും നേടാനാകും. ചെറിയ ഫീസിന്റെ പേരിലുള്ള തർക്കം മൂലം കഴിഞ്ഞ എട്ട് മാസങ്ങളായി സർക്...










