
Perinthalmanna Radio
Date: 01-09-2025
പെരിന്തൽമണ്ണ: ഓണതിരക്കിലമർന്ന് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ അങ്ങാടിപ്പുറം. അങ്ങാടിപ്പുറം ടൗണിൽ കോട്ടക്കൽ, വളാഞ്ചേരി ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ ദേശീയ പാതയിലേക്ക് കടക്കാൻ ഏറെ നേരം കാത്തു നിൽക്കേണ്ട ഗതികേടിലാണ്.
ആശുപത്രിയിലേക്ക് രോഗികളുമായി സ്വകാര്യ വാഹനങ്ങളിൽ വരുന്നവർ മണിക്കൂറുകളോളം റോഡിലാണ്. ആംബുലൻസുകൾക്ക് സ്വാഭാവികമായി വഴിയൊരുക്കിക്കൊടുക്കുമെങ്കിലും കുരുക്ക് മറികടക്കൽ അവർക്കും ദുഷ്കരമായി.
സ്ഥിരമായി ഇതുവഴി കടന്നു പോകുന്ന ബസുകളും യാത്രക്കാരും സ്വകാര്യ ടാക്സികളും മണിക്കൂറുകൾ നീളുന്ന കുരുക്ക് ശീലിച്ചു തുടങ്ങി.
അതിനിടെ റോഡിലെ വലിയ കുഴികൾ മൂലമുള്ള കുരുക്ക് പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല.
വലിയ ചരക്കു വാഹനങ്ങൾക്ക് രാവിലെയും വൈകീട്ടും നിയന്ത്രണം ഏർപ്പെടുത്തിയിട്ടും നിരത്തിൽ തടസ്സമില്ലാതെ വാഹനഗതാഗതം നടക്കുന്നില്ല.
പെരിന്തൽമണ്ണയിലെയും അങ്ങാടിപ്പുറത്തെയും സ്വകാര്യ സ്ഥാപനങ്ങളിലും ആശുപത്രികളിലും സമയത്തെത്താനാവാതെ തൊഴിലാളികളും വിലയുകയാണ്.
ഓണം വിപണി ഉണർന്നതോടെയാണു ഏതാനും ദിവസങ്ങളായി നീണ്ട കുരുക്ക്. അതേസമയം അങ്ങാടിപ്പുറത്തെ വ്യാപാര സ്ഥാപനങ്ങളെ ഇത് ഏറെ ദോഷകരമായി ബാധിക്കുന്നതും.
ദേശീയപാതക്ക് സമാന്തരമായി നിർദ്ദിഷ്ട ബൈപാസ് പദ്ധതി യാഥാർത്ഥ്യമാക്കുകയല്ലാതെ മറ്റുവഴികളില്ലെന്നാണു യാത്രക്കാർ ഒരേസ്വരത്തിൽ പറയുന്നത്.
അതിനാൽ പ്രാദേശിക സർക്കാറോ പ്രാദേശിക ജന പ്രതിനിധികളോ അല്ല, സംസ്ഥാന സർക്കാർ കണ്ണു തുറക്കുതന്നെ വേണം.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
