സ്വപ്നത്തില്‍ മാത്രം ഒതുങ്ങി ഓരാടംപാലം- മാനത്തുമംഗലം ബൈപാസ്

Share to

Perinthalmanna Radio
Date: 31-05-2025

പെരിന്തൽമണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിലെ അങ്ങാടിപ്പുറം മുതൽ പെരിന്തൽമണ്ണ വരെയുള്ള ഗതാഗതക്കുരുക്കിന് പൂർണമായി പരിഹാരമാകുമെന്ന് ജനം സ്വപ്‌നം കണ്ട ഓരാടംപാലം–മാനത്തുമംഗലം ബൈപാസ് സ്വപ്നത്തില്‍ മാത്രം ഒതുങ്ങി. ബൈപാസിന്
മരണമണി മുഴക്കിയത് സ്വകാര്യ സങ്കുചിത താൽപര്യങ്ങളും രാഷ്‌ട്രീയ വടം വലിയുമാണ്.

15 വർഷം പിന്നിടുമ്പോഴും പദ്ധതിക്കു സർക്കാരിന് ഫണ്ടില്ല. അങ്ങാടിപ്പുറത്ത് മേൽപാലമെന്ന ആശയത്തിനു 2 വർഷം മുൻപാണ് ഓരാടംപാലം- മാനത്തുമംഗലം ബൈപാസിന്റെ ആലോചന തുടങ്ങുന്നത്. 2011 ൽ എൽഡിഎഫ് സർക്കാർ 4.1 കിലോമീറ്റർ വരുന്ന ബൈപാസ് പദ്ധതി അംഗീകരിച്ചു. ട്രഷറി നിക്ഷേപം സമാഹരിച്ചാണ് സ്ഥലമെടുപ്പിന് 10 കോടി രൂപ അനുവദിച്ചത്. പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കാനും തീരുമാനിച്ചിരുന്നു. ആദ്യഘട്ട പ്രവർത്തനങ്ങൾ അതിവേഗം നടന്നെകിലും ഭരണ മാറ്റത്തോടെ മുൻഗണന അങ്ങാടിപ്പുറം മേൽപാലത്തിനായി. ഇരുപക്ഷത്തും രാഷ്‌ട്രീയ പരിഗണനകൾ മേൽക്കൈ നേടി. പെരിന്തൽമണ്ണയിലെയും അങ്ങാടിപ്പുറത്തെയും വ്യാപാരികളുൾപ്പെടെ ജനം രണ്ടു തട്ടിലായി. റെയിൽവേയുടെ ചില തടസ്സവാദങ്ങൾ പദ്ധതിക്ക് അളളുവച്ചവർക്ക് പിടിവള്ളിയായി.

മേൽപാലത്തിന് ആദ്യ പരിഗണന വേണമെന്ന് ഒരുപക്ഷവും ബൈപാസിന് ആദ്യ പരിഗണനയെന്നു മറുപക്ഷവും ശഠിച്ചു. ആദ്യം അങ്ങാടിപ്പുറം ജംക്‌ഷനിൽ നിന്ന് ആരംഭിക്കാനുള്ള മേൽപാലം പദ്ധതിയെ കുറിച്ച് നടന്ന ചർച്ചകളിൽ വീതി കുറഞ്ഞ റോഡിൽ സ്ഥലമെടുപ്പ് പ്രതിസന്ധിയാവുമെന്ന തിരിച്ചറിവാണ് മിനി മേൽപാലം എന്ന ആശയത്തിലെത്തിയത്.

ഓരാടംപാലം– മാനത്തുമംഗലം ബൈപാസിനു വേണ്ടി നടന്ന ആദ്യ സർവേയെ കുറിച്ച് ചില ആക്ഷേപങ്ങളുയർന്നു. ചില സ്ഥലങ്ങൾ ഒഴിവാക്കാൻ ശ്രമം നടന്നപ്പോൾ മറ്റ് ചില സ്ഥലങ്ങൾ ഉൾപ്പെട്ടതായി ആക്ഷേപമുയർന്നു. 2012 ഫെബ്രുവരി 29ന് ആണു ബൈപാസ് റോഡിനായി അതിർത്തിക്കല്ലുകൾ സ്ഥാപിച്ചത്. ചില വീടുകൾ പൂർണമായും മറ്റു ചിലത് ഭാഗികമായും നഷ്‌ടപ്പെടുന്ന വിധമായിരുന്നു അലൈൻമെന്റ്. നിർദിഷ്ട പ്ലാനിന്റെ തെക്കുവശം ഒഴിഞ്ഞ സ്ഥലമാണെന്നും റോഡിന്റെ തുടക്കം മുതൽ ഒരു കിലോമീറ്റർ ഭാഗം തെക്കുവശത്തേക്കു നീക്കിയാൽ വീടുകളൊന്നും നഷ്‌ടപ്പെടില്ലെന്നും ചൂണ്ടിക്കാട്ടി ഒരാൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിർദേശപ്രകാരം ചിലയിടങ്ങളിൽ റീസർവേ നടത്തി അധികൃതർ പ്ലാൻ ഉറപ്പിച്ചു. നാലു കിലോമീറ്ററിലേറെ നീളം വരുന്ന നിർദിഷ്‌ട ബൈപാസ് കൃഷിയിടങ്ങളിലൂടെയും നീർത്തടങ്ങളിലൂടെയുമാണെന്നും ഇവിടം മണ്ണിട്ടു നികത്തിയാൽ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകുമെന്നും പരാതിയെത്തി. വീതി കുറഞ്ഞ മേൽപാലം എന്ന ആശയം ഉറപ്പിച്ചതോടെ സ്ഥലമെടുപ്പ് നടപടികൾ

Share to

Leave a Reply

Your email address will not be published. Required fields are marked *