
Perinthalmanna Radio
Date: 25-12-2022
പെരിന്തൽമണ്ണ: ചെർപ്പുളശ്ശേരി പാതയിലെ നവീകരണജോലികൾ ഇഴഞ്ഞുനീങ്ങുന്നത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. നവീകരണത്തിനായി ചില ഭാഗങ്ങളിൽ റോഡ് പൊളിച്ചിട്ടിട്ട് മാസങ്ങളായെന്ന് നാട്ടുകാർ പറയുന്നു. ക്വാറി മാലിന്യമിട്ട് ഉയർത്തുന്ന ജോലികൾ വൈകുന്നതിനാൽ വാഹനങ്ങൾ പോകുമ്പോഴെല്ലാം പൊടി ഉയരുകയാണ്. ആനമങ്ങാട് വിളക്കത്ര വളവിലാണ് കൂടുതൽ പ്രയാസം.
സമീപത്ത് താമസിക്കുന്നവർ പൊടിയടങ്ങാൻ വെള്ളമെത്തിച്ച് റോഡ് നനയ്ക്കുകയാണ്. എന്നാൽ ചൂട് കൂടുന്നതോടെ ഇത് എത്രമാത്രം ഫലപ്രദമാകുമെന്നു പറയാനാവില്ല. മഴ കഴിഞ്ഞാൽ പണി തുടങ്ങുമെന്നായിരുന്നു ഇത്രയുംകാലം അറിയിച്ചിരുന്നത്. എന്നാൽ വേനലായിട്ടുമുള്ള മെല്ലെപ്പോക്ക് അവസാനിപ്പിക്കണമെന്നും പണി വേഗത്തിൽ പൂർത്തിയാക്കാൻ നടപടിയെടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
അഞ്ചുകോടി രൂപ ചെലവിലാണ് പെരിന്തൽമണ്ണ-ചെർപ്പുളശ്ശേരി റോഡ് നവീകരിക്കുന്നത്. അതേസമയം ഈ ഭാഗത്ത് ജൽജീവൻ മിഷൻ പദ്ധതിക്ക് റോഡിൽ ആഴത്തിൽ പൈപ്പിടാനുണ്ട്. അതു കഴിഞ്ഞാൽ ഒരു മീറ്റർ ആഴത്തിൽ മണ്ണെടുത്ത് ക്വാറി മാലിന്യമിടാനുള്ള പദ്ധതിയുടെ അനുമതിക്കാണ് കാത്തിരിക്കുന്നതെന്ന് മരാമത്തുവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
