
Perinthalmanna Radio
Date: 01-03-2023
പെരിന്തൽമണ്ണ: അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് അയച്ചതിനെതിരേ ബന്ധുക്കളും നാട്ടുകാരും പരാതി നൽകി.
സംഭവത്തിൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രി അധികൃതരുടെ ഭാഗത്ത് അനാസ്ഥയുണ്ടായെന്നും കുറ്റക്കാർക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ആരോഗ്യ മന്ത്രി വീണ ജോർജ്, മഞ്ഞളാംകുഴി അലി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് പരാതി നൽകിയത്. വറ്റലൂർ നെച്ചിക്കുത്തുപറമ്പ് സ്വദേശി കക്കേങ്ങൽ ബഷീറിന്റെ (54) മൃതദേഹമാണ് ഞായറാഴ്‌ച ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോര്‍ട്ടം ചെയ്യാതിരുന്നത്. സാധാരണ മൂന്ന് ഡോക്ടർമാരെങ്കിലും ആശുപത്രിയിൽ ഉണ്ടായിരിക്കണമെന്നത് പാലിക്കപ്പെട്ടില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
ഞായറാഴ്‌ച ഒരു വനിതാ ഡോക്ടർ മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ മരണപ്പെട്ട കക്കേങ്ങൽ അബ്ദുൽബഷീറിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി രാവിലെ പത്തിന് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോര്‍ട്ടത്തിനായി എത്തിച്ചിരുന്നു.
എന്നാൽ മൃതദേഹം സ്വീകരിച്ച് നടപടികൾ പൂർത്തീകരിക്കുവാൻ ആരും തയ്യാറായില്ലെന്നും 12 മണിയോടുകൂടി ആശുപത്രി അധികൃതർ പോസ്റ്റ്മോര്‍ട്ടം നടത്താൻ കഴിയില്ലെന്നും അറിയിച്ചതായി പരാതിയിൽ പറയുന്നു.
മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കത്ത് തരാൻ ആവശ്യപ്പെട്ടപ്പോൾ ഓഫീസ് സീൽ ഇല്ലെന്നു പറഞ്ഞ് നിരസിച്ചതായും പറയുന്നു. രണ്ട് മണിക്കൂറിലധികം ഒരു മൃതദേഹം അനാഥമായി കിടന്നതിനെപ്പറ്റി അന്വേഷിച്ച് കുറ്റക്കാർക്ക് എതിരേ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു.
എ.പി. ഖാദറലി, കെ. ശിഹാബുദ്ദീൻ, പി. ആസിഫ് എന്നിവർ നേതൃത്വം നൽകി. ഇതേ ആവശ്യം ഉന്നയിച്ച് വറ്റല്ലൂർ മുസ്‌ലിം ലീഗ് കമ്മിറ്റിയും അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മഞ്ഞളാംകുഴി അലി എം.എൽ.എ. ആരോഗ്യ മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
