
Perinthalmanna Radio
Date: 31-12-2022
പെരിന്തൽമണ്ണ: ഫണ്ട് അനുവദിച്ചിട്ടും വർഷങ്ങളായി തകർന്നു കിടക്കുന്ന ആനമങ്ങാട് മണലായ മുതുകുർശി റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം. 6 കിലോമീറ്ററോളം ദൈർഘ്യം വരുന്നതാണ് ഈ റോഡ്. കിലോമീറ്ററുകളോളം റോഡ് കീറി കുഴിയെടുത്താണ് പെരിന്തൽമണ്ണ നഗരസഭയുടെ രാമൻചാടി – അലിഗഡ് ശുദ്ധജല പദ്ധതി പൈപ്പുകൾ സ്ഥാപിച്ചത്. അതോടെ റോഡ് പൂർണമായി തകർന്നു. കുണ്ടും കുഴികളും രൂപപ്പെട്ട റോഡിലൂടെ മഴ പെയ്താൽ യാത്ര ദുസ്സഹമാണ്. റോഡിന് സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും വീടുകൾക്കും പൊടിശല്യവും ദുരിതമാണ്. പൈപ്പ് സ്ഥാപിക്കാനായി പൊളിച്ച റോഡ് പൂർവ സ്ഥിതിയിലാക്കാൻ ജല അതോറിറ്റി, പൊതു മരാമത്ത് വകുപ്പിന് ആവശ്യമായ തുക കൈമാറിയിട്ടുണ്ട്. മുൻപ് റോഡിന്റെ നവീകരണത്തിന് 1 കോടി രൂപയോളം
വകയിരുത്തിയിരുന്നു. എന്നാൽ അനുവദിച്ച തുക അപര്യാപ്തമായതിനാലാണ് പണി നീളുന്നത്. പൈപ്പുകൾ സ്ഥാപിക്കുന്ന പണി പൂർത്തിയായിട്ടും റോഡിന്റെ നവീകരണം വൈകുകയാണ്. തകർന്ന റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട്
നാട്ടുകാർ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഫെബിൻ തൂളിയത്ത്, പി.ടി.അബ്ദുൽ ഹമീദ്, ഒ.മുജീബ്, വി.ജസീം എന്നിവർ നേതൃത്വം നൽകി.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ