Tag: 040924

മാസപ്പിറവി കണ്ടു; നാളെ റബീഉല്‍ അവ്വല്‍ ഒന്ന്, നബിദിനം സെപ്റ്റംബര്‍ 16ന്
Local

മാസപ്പിറവി കണ്ടു; നാളെ റബീഉല്‍ അവ്വല്‍ ഒന്ന്, നബിദിനം സെപ്റ്റംബര്‍ 16ന്

Perinthalmanna RadioDate: 04-09-2024റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (വ്യാഴം 05.9.2024) റബീഉല്‍ അവ്വല്‍ ഒന്നായും അത് അനുസരിച്ച് സെപ്തംബര്‍ 16ന് (തിങ്കള്‍) നബിദിനവും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്...
തൂത- വെട്ടത്തൂർ റോഡ് നവീകരണത്തിന് 15 കോടി രൂപ
Local

തൂത- വെട്ടത്തൂർ റോഡ് നവീകരണത്തിന് 15 കോടി രൂപ

Perinthalmanna RadioDate: 04-09-2024വെട്ടത്തൂർ ∙ മലപ്പുറം – പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തൂത–വെട്ടത്തൂർ റോഡ് നവീകരണത്തിന് 15 കോടി രൂപ. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് തുക അനുവദിച്ചത്. തൂത മുതൽ കുളപ്പറമ്പ് വരെ 17.8 കിലോമീറ്റർ ദൂരമാണ് ദേശീയപാത വിഭാഗത്തിന്റെ നേതൃത്വത്തിൽ നവീകരിക്കുക. 8 ഭാഗങ്ങളിലായി കലുങ്കുകൾ നിർമിക്കുകയും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്യും.നിർമാണത്തിനു മുന്നോടിയായി പൈപ്‌ലൈൻ ജോലികൾ 30ന് അകം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാതാ വിഭാഗം ജലഅതോറിറ്റിക്ക് കത്തുനൽകി.പൈപ്‌ലൈൻ ജോലികൾ പൂർത്തീകരിച്ച ശേഷം റോഡ് നവീകരണം തുടങ്ങുമെന്നും പാതയിലെ കയ്യേറ്റം കണ്ടെത്തി ഒഴിപ്പിക്കാൻ റവന്യു വിഭാഗത്തോടു ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദേശീയപാതാ അധികൃതർ അറിയിച്ചു.റോഡ് നവീകരിക്കുന്നതോടെ ചെർപ്പുളശ്ശേരി ഉൾപ്പെടെ സമീപപ്രദേശങ്ങളിൽനിന്ന് നിലമ്പൂർ, ഊട്ടി ഭാഗങ്ങളിലേക്ക്...
സംസ്ഥാനത്ത് അതിഥി തൊഴിലാളി രജിസ്ട്രേഷന് ഏകീകൃത പോര്‍ട്ടലും മൊബൈല്‍ ആപ്പും
Local

സംസ്ഥാനത്ത് അതിഥി തൊഴിലാളി രജിസ്ട്രേഷന് ഏകീകൃത പോര്‍ട്ടലും മൊബൈല്‍ ആപ്പും

Perinthalmanna RadioDate: 04-09-2024അതിഥി തൊഴിലാളി രജിസ്ട്രേഷന് ഏകീകൃത പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആധാര്‍ അധിഷ്ഠിത യുണീക്ക് നമ്പര്‍ നല്‍കി വിവിധ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കും.രജിസ്ട്രേഷന്‍റെ ഉത്തരവാദിത്വം തൊഴില്‍ദാതാവില്‍ നിക്ഷിപ്തമാക്കും. സ്ഥിരമായ തൊഴില്‍ദാതാവില്ലാത്ത വഴിയോരങ്ങളിലും മറ്റും തൊഴില്‍ തേടുന്നവരുടെ രജിസ്ട്രേഷന്‍ തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമസ്ഥനില്‍ നിക്ഷിപ്തമാക്കും. ജോലിയില്‍ നിന്നോ താമസസ്ഥലത്ത് നിന്നോ വിട്ടുപോകുന്ന പക്ഷം തൊഴില്‍ദാതാവ് / താമസിപ്പിക്കുന്ന കെട്ടിട ഉടമസ്ഥന്‍ തന്‍റെ  രജിസ്ട്രേഷൻ അക്കൗണ്ടിൽനിന്നും ഇവരെ ഒഴിവാക്കണം. പുതിയ സ്ഥലത്ത് ജോലിക്കോ താമസത്തിനോ ചെല്ലുമ്പോൾ തൊഴിലാളിയുടെ യൂണീക് നമ്പർ ഉപയോഗി...
പെരിന്തൽമണ്ണ താലൂക്കിലെ റേഷൻ കടകളിൽ ഈ മാസവും ഇഷ്ടമുള്ള അരി ലഭിക്കില്ല
Local

പെരിന്തൽമണ്ണ താലൂക്കിലെ റേഷൻ കടകളിൽ ഈ മാസവും ഇഷ്ടമുള്ള അരി ലഭിക്കില്ല

Perinthalmanna RadioDate: 04-09-2024പെരിന്തൽമണ്ണ: റേഷൻ കടകളിൽ അനുവദിച്ച ഇനം അരിക്കു പകരം കടകളിൽ സ്‌റ്റോക്കുള്ള ഏത് അരിയും വിൽപന നടത്താമെന്ന ആനുകൂല്യം ഈ മാസവും പെരിന്തൽമണ്ണ താലൂക്കിൽ ഒഴിവാക്കി. സംസ്ഥാനത്ത് മറ്റെല്ലായിടത്തും റേഷൻ കടകളിൽ ഈ സൗകര്യം നൽകുന്നുണ്ട്. വലിയ തോതിൽ വിൽപന മത്സരം നടക്കുന്നതായും ഈ സൗകര്യം ചില കടകളിൽ ദുരുപയോഗം ചെയ്യപ്പെടുന്നതായും റേഷൻ വ്യാപാരികളിൽ നിന്നുതന്നെ പരാതി ഉയർന്നതിനെ തുടർന്നാണ് കഴിഞ്ഞ മാസം മുതൽ ഈ സൗകര്യം ഒഴിവാക്കിയത്. അതത് മാസം ഓരോ കാർഡുകാർക്കും അധികൃതർ നിശ്ചയിക്കുന്ന ഇനം അരി മാത്രമേ നിലവിൽ വിതരണം ചെയ്യാനാവൂ. ഈ രീതിയിൽ ഇ പോസ് മെഷിനുകളിലും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.ഈ മാസം താലൂക്കിൽ എഎവൈ വിഭാഗത്തിന് (മഞ്ഞ കാർഡ്) ആകെയുള്ള 35 കിലോഗ്രാം ഭക്ഷ്യധാന്യത്തിൽ 20 കിലോഗ്രാം പുഴുക്കലരിയും 10 കിലോഗ്രാം പച്ചരിയും 3 കിലോഗ്രാം ഗോതമ്പും 2 കിലോഗ്രാം ആട്ടയും ലഭിക്ക...
പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷനിൽ നാടോടി സംഘം അപകട സാധ്യതയേറ്റുന്നു
Local

പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷനിൽ നാടോടി സംഘം അപകട സാധ്യതയേറ്റുന്നു

Perinthalmanna RadioDate: 04-09-2024പെരിന്തൽമണ്ണ: ട്രാഫിക് ജങ്ഷനിൽ സിഗ്നൽ കാത്തുകിടക്കുന്ന സമയത്തിനുള്ളിൽ വാഹനത്തിന്റെ ചില്ല് കഴുകുന്നതും കളിപ്പാട്ടങ്ങളുടെ വില്പനയും അപകടസാധ്യതയേറ്റുന്നു. നാടോടി വിഭാഗത്തിലുള്ള വനിതകളടക്കമാണ് തിരക്കേറിയ പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷനിൽ കച്ചവടം നടത്തുന്നത്.വാഹനം നിർത്തുമ്പോഴേക്കും ഡ്രൈവറുടെ അനുമതിയൊന്നും തേടാതെ വാഹനത്തിന്റെ ചില്ലിലേക്ക് സോപ്പുവെള്ളം ചീറ്റി പെട്ടെന്നുതന്നെ ബ്രഷ് കൊണ്ട് തുടച്ചുനീക്കും. തുടർന്ന് ഡ്രൈവറോട് പണത്തിനായി കൈനീട്ടുകയാണ് ചെയ്യുന്നത്. ചിലർ പണം നൽകാതെയും പോകും. പലരും പണം കൊടുക്കുമ്പോഴേക്കും സിഗ്നൽ ലഭിക്കുകയും വാഹനം മുൻപോട്ടെടുക്കുകയും ചെയ്യും.പിന്നാലെ കുഞ്ഞിനെയുമെടുത്ത് ഓടുന്നതിനിടയിൽ പിന്നാലെ വരുന്ന വാഹനം ഇവരെ തട്ടി അപകടമുണ്ടാകാനുള്ള സാധ്യതയേറെയാണ്.സിഗ്നൽ കാത്തുകിടക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ വ്യഗ്രത കൂടിയാകുമ്പോൾ ...