Tag: 050824

മരിച്ചവർ ഒഴുകുന്ന പുഴയായി ചാലിയാർ; ലഭിച്ചത് 76 മൃതദേഹങ്ങളും 157 ശരീരഭാഗങ്ങളും
Local

മരിച്ചവർ ഒഴുകുന്ന പുഴയായി ചാലിയാർ; ലഭിച്ചത് 76 മൃതദേഹങ്ങളും 157 ശരീരഭാഗങ്ങളും

Perinthalmanna RadioDate: 05-08-2024മലപ്പുറം: ജൂലൈ മുപ്പത്, നേരം പുലരുന്നുവൊള്ളൂ. പോത്തുകല്ല് ഭാഗത്തു പുഴയിൽ ഒരു കുട്ടിയുടെ മൃതദേഹം ഒഴുകി വന്നിട്ടുണ്ടെന്ന് വാർത്ത വരുന്നു. പിന്നാലെ പോത്തുകല്ല് വില്ലേജ് പരിധിയിൽ വെള്ളിലമാട് ഒരു മൃതദേഹം കൂടി കരക്കടിഞ്ഞെന്നും വാർത്ത. പോത്തുകല്ല് വില്ലേജ് പരിധിയിൽ മുക്കത്ത് പുഴയിൽ മൂന്നാമത്തെ മൃതദേഹം കരക്കടിഞ്ഞതോടെ കേരളക്കരയെ കണ്ണീരിലാക്കിയ വയനാട് മുണ്ടക്കൈ ഉരുൾപ്പൊട്ടലിന്റെ ഭീകരത മനസ്സിലായത്.പിന്നാലെ മൃതദേഹങ്ങളുടെ എണ്ണവും കൂടിക്കൂടി വന്നു. കേരളക്കര കണ്ണീരണിഞ്ഞ ദുരന്തത്തിൽ മലപ്പുറം ജില്ലയിലെ ചാലിയാർ പുഴ കടന്നുപോകുന്ന പ്രദേശങ്ങളും ആധിയിലായി. കണ്ണിമവെട്ടാതെ ചാലിയാറിന്റെ ഓളങ്ങളിൽ അവർ നിശ്ചലമായ മനുഷ്യശരീരങ്ങൾക്കായി തെരച്ചിൽ തുടങ്ങി. മനുഷ്യർ മനുഷ്യരെ കോർത്തുപിടിച്ചുകൊണ്ട് മനുഷ്യർക്കായുള്ള തിരച്ചിൽ. ഓരോ മനുഷ്യരെയും വെള്ളത്തിൽനിന്ന് കോരിയെടുക്കുമ്പോൾ രക്...
പാരമ്പര്യത്തിന്റെ തനിമ നിലനിർത്തി ഒടമല മഖാമിൽ കർക്കിടക കഞ്ഞി വിതരണം
Local

പാരമ്പര്യത്തിന്റെ തനിമ നിലനിർത്തി ഒടമല മഖാമിൽ കർക്കിടക കഞ്ഞി വിതരണം

Perinthalmanna RadioDate: 05-08-2024പെരിന്തൽമണ്ണ: പാരമ്പര്യത്തിന്റെ തനിമ നിലനിർത്തി ഒടമല മഖാമിൽ കർക്കിടക കഞ്ഞി വിതരണം ചെയ്തു. മുൻ കാലത്ത് ദരിദ്രവും പട്ടിണിയും വ്യാപകമായിരുന്ന കാലഘട്ടത്തിൽ ഒടമല മഖാമിൽനിന്നും ലഭിച്ചിരുന്ന കഞ്ഞി മഹല്ല് നി വാസികൾക്കും അയൽപ്രദേ ശത്തെ ആളുകൾക്കും ഏറെ ആശ്വാസമായിരുന്നു. പാരമ്പര്യ സംരക്ഷണമെന്ന നിലയിൽ പൂർവികരുടെ പാതയിൽ എല്ലാവർഷവും കർക്കിടകം മാസത്തിൽ മുടങ്ങാതെ മഖാമിൽ കഞ്ഞി വിതരണം നടക്കുന്നുണ്ട്.ഒടമല മഹല്ല് കമ്മിറ്റിയുടെ യും നാട്ടുകാരുടെയും സഹാ യത്തോടെയാണ് കഞ്ഞി വിതരണം നടത്തിയത്. ഒടമല ദഅ് വാ കോളജ് വൈസ് പ്രിൻസിപ്പൽ ഉസ്മാൻ ദാരിമിയുടെ നേതൃത്വത്തിൽ മഖാം സിയാറത്തിന് ശേഷം നടന്ന കഞ്ഞി വിതരണം മഹല്ല് പ്രസിഡന്റ് സി.കെ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് ...
കൺമുന്നിലുണ്ട് പട്ടാമ്പി; പക്ഷേ, എത്തണമെങ്കിൽ ചുറ്റണം
Local

കൺമുന്നിലുണ്ട് പട്ടാമ്പി; പക്ഷേ, എത്തണമെങ്കിൽ ചുറ്റണം

Perinthalmanna RadioDate: 05-08-2024പട്ടാമ്പി : പട്ടാമ്പിയെയും തൃത്താലയെയും പരസ്പരം ബന്ധിപ്പിക്കുന്ന പട്ടാമ്പി പാലത്തിൽ ഗതാഗതം നിരോധിച്ചതോടെ ദീർഘദൂര ബസുകളും ചരക്കുവാഹനങ്ങളും ഉൾപ്പെടെയുള്ളവ കടന്നുപോകുന്നത് തൃത്താല വെള്ളിയാങ്കല്ല് പാലത്തിലൂടെ.തൃത്താല, നാഗലശ്ശേരി, തിരുമിറ്റക്കോട്, കപ്പൂർ, ചാലിശ്ശേരി, ആനക്കര പഞ്ചായത്തുകളിലുള്ളവർക്ക് പാലക്കാട്, പെരിന്തൽമണ്ണ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ പട്ടാമ്പി പാലം കടക്കണം.പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതോടെ വെള്ളിയാങ്കല്ല്, പരുതൂർ, പാലത്തറ ഗേറ്റ് വഴി ചുറ്റിയാണ് ഇപ്പോൾ ആളുകൾ പട്ടാമ്പിയിൽ എത്തുന്നത്. ഞാങ്ങാട്ടിരി, കൂട്ടുപാത, വികെ. കടവ് ഉൾപ്പെടെ പാലത്തിനിപ്പുറത്തുള്ളവർക്ക് കൺമുന്നിൽ കാണാവുന്ന പട്ടണമാണ് പട്ടാമ്പി. വീട്ടുസാധനങ്ങൾ വാങ്ങുന്നതുമുതൽ ചികിത്സയ്ക്കുവരെ പട്ടാമ്പിയെയാണ് ഇവർ ആശ്രയിക്കുന്നത്. പട്ടാമ്പിയിൽ ജോലിക്ക് പ...
വയനാട് ദുരന്തത്തില്‍ ഇതുവരെ മരണം 387
Local

വയനാട് ദുരന്തത്തില്‍ ഇതുവരെ മരണം 387

Perinthalmanna RadioDate: 05-08-2024മേപ്പാടി: കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണം 387 ആയി. ഇതില്‍ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്.ഇവരില്‍ 8 പേരുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. ശേഷിച്ചവരുടെ സംസ്കാരം ഇന്ന് നടക്കും. ഓദ്യോഗിക കണക്കനുസരിച്ച്‌ 221 പേരാണ് മരിച്ചത്. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. അതേസമയം ചൂരല്‍മലയ്ക്ക് മുകളിലേക്ക് തെരച്ചിലിനായി പോകുന്നവരുടെ എണ്ണത്തില്‍ ഇന്ന് നിയന്ത്രണം ഏർപ്പെടുത്തും. എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നടപടി. ഇതിനിടെ, തുടർച്ചായ അവധികള്‍ക്ക് ശേഷം വയനാട്ടിലെ സ്കൂളുകള്‍ ഇന്ന് തുറക്കും. ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവർത്തിക്കാത്ത സ്കൂളുകളാണ് തുറക്കുക.മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവർക്കായി ചാലിയാർ പുഴയിലും ഇന്നും തെരച്ചില്‍ തുടരും. പഞ്ചായത്ത്‌ അംഗങ്ങളുടെ നേതൃത്വത്തില്‍ ഓ...
രാജ്യറാണി എക്സ്‍പ്രസ് ഒരു മണിക്കൂർ വൈകി
Local

രാജ്യറാണി എക്സ്‍പ്രസ് ഒരു മണിക്കൂർ വൈകി

Perinthalmanna RadioDate: 05-08-2024അങ്ങാടിപ്പുറം : ഷൊർണൂർ- നിലമ്പൂർ റെയിൽവേ ലൈനിൽ രാജ്യറാണി എക്സ്‍പ്രസ് ഞായറാഴ്ച ഒരു മണിക്കൂർ വൈകി ഓടിയത് ഈ ലൈനിലെ മറ്റു സർവീസുകളും വൈകാൻ കാരണമായി. രാജ്യറാണി തിരുവനന്തപുരത്ത് നിന്ന് ഷൊർണൂരിൽ എത്തിയത് തന്നെ ഒരുമണിക്കൂർ വൈകിയാണ്. രാവിലെ 3.50-ന് ഷൊർണൂരിൽ നിന്നു പുറപ്പെട്ട് രാജ്യറാണി എക്സ്‍പ്രസ് 6.05-നാണ് നിലമ്പൂരിൽ എത്താറുള്ളത്. എന്നാൽ രാവിലെ എഴിനുശേഷമാണ് നിലമ്പൂരിൽ എത്തിയത്. രാവിലെ 5.30-ന് നിലമ്പൂരിൽ നിന്നു പുറപ്പെട്ട് തൃശ്ശൂർ വരെ പോകുന്ന പാസഞ്ചർ അര മണിക്കൂർ വൈകി. ഈ ലൈനിൽ രാവിലെ സർവീസ് നടത്തുന്ന പാലക്കാട്- നിലമ്പൂർ, നിലമ്പൂർ- ഷൊർണൂർ പാസഞ്ചറുകളും അര മണിക്കൂറോളം വൈകി ഓടി. തുടർന്നുള്ള എല്ലാ സർവീസുകളും കൃത്യസമയം പാലിച്ചു.ഞായറാഴ്ച ജോലിക്കാരടക്കം യാത്രക്കാർ കുറവായത് കൊണ്ട് പാസഞ്ചറുകൾ വൈകിയത് ഏറെപ്പേരെ ബാധിച്ചില്ല...............................................