Tag: 060224

ഫെബ്രുവരിയിൽ തന്നെ വിയർത്തൊലിച്ച് കേരളം
Local

ഫെബ്രുവരിയിൽ തന്നെ വിയർത്തൊലിച്ച് കേരളം

Perinthalmanna RadioDate: 06-02-2024വേനലിന് മുമ്പേ സംസ്ഥാനത്ത് താപനില ഉയരുന്നു. സംസ്ഥാനത്ത് മിക്ക ജില്ലകളിലും പതിവിൽ കൂടുതൽ ചൂട് അനുഭവപ്പെടുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാ​ഗത്തിന്റെ കണക്കുകൾ പറയുന്നു. എൽനിനോ പ്രതിഭാസം കാരണം ഈ വർഷം വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. സീസണിലെ ഏറ്റവും ഉയർന്ന ചൂട് കണ്ണൂരിൽ ( 37.7°c) കഴിഞ്ഞ ദിവസം രേഖപ്പെടുത്തി.  മാർച്ച് മുതലാണ് സംസ്ഥാനത്ത് വേനൽക്കാലം ഔദ്യോഗികമായി തുടങ്ങുന്നത്.എന്നാൽ ഇത്തവണ വേനലിലെ ചൂട് ഫെബ്രുവരിയിൽ തന്നെ തുടങ്ങി. മിക്ക ജില്ലകളിലും ശരാശരി 30 ഡി​ഗ്രിക്ക് മുകളിലാണ് പകൽ സമയത്തെ ശരാശരി താപനില. ഉയർന്ന താപനിലയിൽ വർധവനാണ് പലയിടത്തും രേഖപ്പെടുത്തുന്നത്.  ഫെബ്രുവരി 5 ന് കോഴിക്കോട് സിറ്റിയിൽ ഉയർന്ന താപനിലയിൽ സാധാരണയിലും  3°c കൂടുതലും കോട്ടയം, ആലപ്പുഴ, കണ്ണൂർ സ്റ്റേഷനുകളിൽ 2°c  കൂടുതലും ഉയർന്ന താപനി...
നിലമ്പൂർ- തൃശൂർ, കോയമ്പത്തൂർ -നിലമ്പൂർ റൂട്ടുകളിൽ നേരിട്ട് ട്രെയിൻ സർവിസ്
Local

നിലമ്പൂർ- തൃശൂർ, കോയമ്പത്തൂർ -നിലമ്പൂർ റൂട്ടുകളിൽ നേരിട്ട് ട്രെയിൻ സർവിസ്

Perinthalmanna RadioDate: 06-02-2024പെരിന്തൽമണ്ണ: നിലമ്പൂർ- തൃശൂർ, കോയമ്പത്തൂർ- നിലമ്പൂർ റൂട്ടിൽ നേരിട്ട് ട്രെയിൻ സർവീസ് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കി. നിലമ്പൂർ റൂട്ടിൽ നിന്ന് തൃശൂർ ഭാഗത്തേക്കുള്ള യാത്രക്കാരും, കോയമ്പത്തൂരിൽ നിന്ന് നിലമ്പൂർ ഭാഗത്തേക്കുള്ള യാത്രക്കാരും താഴെ പറയുന്ന ട്രെയിനിൽ നേരിട്ട് യാത്ര ചെയ്യാൻ സൗകര്യം ഒരുങ്ങി. സ്റ്റേഷനിലെ കൗണ്ടറുകളിൽ നേരിട്ടുള്ള ടിക്കറ്റുകൾ വാങ്ങാം. രാവിലെ 10:10 ന് നിലമ്പൂർ വിട്ട്, 11.50 ന് ഷൊർണൂർ എത്തുന്ന നിലമ്പൂർ - ഷൊറണൂർ എക്സ്പ്രസ്, 12.00 ന് ഷൊർണൂർ- തൃശൂർ എക്സ്പ്രസ് ആയി ഓടുന്നതിനാൽ, തൃശൂരിലേക്കുള്ള യാത്രക്കാർക്ക് ഷൊറണൂരിൽ വണ്ടി മാറാതെ യാത്ര തുടരാം. ഇതേ വണ്ടി ഉച്ചക്ക് ഒന്നിന് തൃശൂർ എത്തും.രാത്രി എട്ടിന് നിലമ്പൂർ വിട്ട്, രാത്രി 9.40ന് ഷൊർണൂർ എത്തുന്ന നിലമ്പൂർ - ഷൊർണൂർ എക്സ്പ്രസ് രാത്രി 10.10ന് ഷൊർണൂർ- തൃശൂർ എക്സ്പ്രസ് ആയി പോകുന്നത് കൊണ്...
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കാന്‍ വൈകും
Local

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കാന്‍ വൈകും

Perinthalmanna RadioDate: 06-02-2024കരിപ്പൂർ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാൻ കാത്തിരിപ്പ് നീളും. റെസ നിർമ്മാണം പൂർത്തിയായാല്‍ മാത്രമെ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കൂവെന്ന് മലപ്പുറം എം.പി അബ്ദുസമദ് സമദാനിയെ വ്യോമയാന സഹമന്ത്രി രേഖാമൂലം അറിയിച്ചു.കരിപ്പൂർ വിമാനപകടത്തിന് പിന്നാലെയാണ് വലിയ വിമാനങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തിയത്. വലിയ വിമാനങ്ങള്‍ ഇറങ്ങത്തത് യാത്രകാർക്ക് പ്രയാസം സൃഷ്ടിക്കുന്നതും നിലവിലെ റണ്‍വേയുടെ സുരക്ഷയും ചൂണ്ടിക്കാട്ടിയാണ് മലപ്പുറം എം.പി ഡോ. എം.പി അബ്ദു സമദ് സമദാനി വിഷയം പാർലമെൻ്റില്‍ ഉന്നയിച്ചിരുന്നു. റണ്‍വേ നവീകരണവും റെസയുടെ നീളം കൂട്ടലും കഴിഞ്ഞ ശേഷം മാത്രമെ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കൂ എന്ന നിലപാടിലാണ് വ്യോമയാന മന്ത്രാലയം. വിദഗ്ധ സമിതി നിർദേശമനുസരിച്ച്‌ റെസ നിർമ്മാണത്തിന് ശേഷം മാത്രമെ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കൂവെന്ന് വ്യോമയാന സഹമന്...
ടോറസിനും ടിപ്പറിനും പുറമെ മൾട്ടി ആക്‌സിൽ വാഹനങ്ങള്‍ക്കും താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം
Local

ടോറസിനും ടിപ്പറിനും പുറമെ മൾട്ടി ആക്‌സിൽ വാഹനങ്ങള്‍ക്കും താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം

Perinthalmanna RadioDate: 06-02-2024താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങൾക്ക് അവധി ദിവസങ്ങളിൽ ഉൾപ്പെടെ നിയന്ത്രണം എർപ്പെടുത്തി. ബദൽ പാതയായ പൂഴിത്തോട്  പടിഞ്ഞാറത്തറ റോഡ് ഉപയോഗിക്കാൻ എംഎൽഎ തലത്തിൽ യോഗം വിളിക്കാനും തീരുമാനമായി. ഗതാഗതകുരുക്ക് പ്രശ്നത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്നാണ് നടപടി. അവധി ദിവസങ്ങളിൽ ഉൾപ്പെടെ താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക് മണിക്കൂറുകളോളം നീളുന്ന പശ്ചാത്തലത്തിലാണ് ജില്ല ഭരണകൂടത്തിന്‍റെ ഇടപെടൽ.നേരത്തെ പരിഹാര മാർഗ്ഗങ്ങൾ തീരുമാനിച്ചെങ്കിലും പ്രായോഗികമാക്കുന്നതിൽ പാളിച്ചകൾ ഉണ്ടായിരുന്നു. നടപടികൾ വൈകുന്നതിൽ മനുഷ്യാവകാശ കമ്മീഷൻ ആശങ്ക അറിയിച്ചതോടെയാണ് പരിഹാര മാർ‍ഗ്ഗങ്ങൾ ഊർജ്ജിതമാക്കാൻ കമ്മീഷൻ നിർദ്ദേശം നൽകിയത്. ഏറ്റവും ഒടുവിൽ തിങ്കളാഴ്ച പുലർച്ചെ മുതൽ മണിക്കൂറുകൾ നീണ്ട ഗതാഗതകുരുക്ക് ചുരത്തിലുണ്ടായി. ഇതോടെ, നടപടികൾ വേഗത്തിലാക്കാൻ തീരുമാനമായി. മൾട്ടി ...
പെരിന്തൽമണ്ണ ഇനി ചെറുകിട സംരംഭങ്ങളുടെ ഹബ്ബ്
Local

പെരിന്തൽമണ്ണ ഇനി ചെറുകിട സംരംഭങ്ങളുടെ ഹബ്ബ്

Perinthalmanna RadioDate: 06-02-2024പെരിന്തൽമണ്ണ: മെഡിക്കൽ സിറ്റി എന്നറിയപ്പെടുന്ന പെരിന്തൽമണ്ണയ്ക്ക് പുതിയ മുഖംനൽകാൻ ചെറുകിട വ്യവസായ സംരംഭങ്ങളൊരുങ്ങുന്നു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംസ്ഥാന സർക്കാരും കുടുംബശ്രീയും ചേർന്ന് സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിലൂടെയാണ് (എസ്.വി.ഇ.പി.) 2,400 സംരംഭങ്ങൾ തുടങ്ങുന്നത്. ഗ്രാമീണ സംരംഭ വികസനത്തിനത്തിലൂടെ വിഭവങ്ങൾ പ്രയോജനപ്പെടുത്തിയും സാധ്യതകൾ കണ്ടെത്തിയും പ്രാദേശിക സാമ്പത്തിക വികസനം കൈവരിക്കലാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൽ എട്ട് സി.ഡി.എസുകളിൽ നിന്നായി 30 എം.ഇ.സി.മാരെ തിരഞ്ഞടുത്തിട്ടുണ്ട്.ആറരക്കോടി ചെലവുവരുന്ന പദ്ധതിയുടെ 60 ശതമാനം കേന്ദ്രഫണ്ടും 40 ശതമാനം സംസ്ഥാന സർക്കാർ ഫണ്ടുമാണ്.വിശദമായ പദ്ധതി റിപ്പോർട്ട് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൽ...
നവകേരള സദസ്സിൽ ഉറപ്പു നൽകിയ ഓരാടംപാലം- മാനത്തുമംഗലം ബൈപാസിനും സംസ്ഥാന ബജറ്റിൽ ഫണ്ടില്ല
Local

നവകേരള സദസ്സിൽ ഉറപ്പു നൽകിയ ഓരാടംപാലം- മാനത്തുമംഗലം ബൈപാസിനും സംസ്ഥാന ബജറ്റിൽ ഫണ്ടില്ല

Perinthalmanna RadioDate: 06-02-2024പെരിന്തൽമണ്ണ: നിയോജക മണ്ഡലത്തിലെ 170.6 കോടി രൂപയുടെ 20 പ്രധാന പദ്ധതികൾ സമർപ്പിച്ചെങ്കിലും ഫണ്ടനുവദിച്ചത് ഒരു റോഡ് പദ്ധതിക്ക് മാത്രം. ആനമങ്ങാട് മണലായ മുതുകുർശി റോഡ് പ്രവൃത്തിക്ക് 5 കോടി രൂപ അനുവദിച്ചതാണ് ആശ്വാസം. മണ്ഡലം കൊതിച്ച പ്രധാന പദ്ധതികൾ ഉൾപ്പെടെ മറ്റ് 19 പദ്ധതികൾക്കും 100 രൂപ വീതം ടോക്കൺ പ്രൊവിഷൻ ഉൾപ്പെടുത്തി.തൂതപ്പുഴയ്‌ക്ക് കുറുകെ ഏലംകുളം പഞ്ചായത്തിലെ പറയൻതുരുത്ത്– മാട്ടായ പാലം ഏറെ കാലമായുള്ള ആവശ്യമാണ്. ഓരാടംപാലം– മാനത്തുമംഗലം ബൈപാസ് റോഡിന്റെ സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള പ്രാഥമിക പ്രവർത്തനങ്ങൾക്ക് 15 കോടി രൂപയുടെ നിർദേശം സമർപ്പിച്ചെങ്കിലും അതും 100 രൂപയിലൊതുങ്ങി.കോഴിക്കോട്– പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മുതൽ പെരിന്തൽമണ്ണ വരെയുള്ള ഗതാഗതക്കുരുക്ക് അഴിക്കാനുള്ള ശാശ്വത പരിഹാരമാണ് പദ്ധതി. നവകേരള സദസ്സിൽ മുൻ എംഎൽഎ വി.ശശികുമാർ നൽകിയ...