Tag: 060425

മലപ്പുറം ജില്ലയെ സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിച്ചു
Local

മലപ്പുറം ജില്ലയെ സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിച്ചു

Perinthalmanna RadioDate: 06-04-2025മലപ്പുറം: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയെ സമ്പൂർണ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിച്ചു. ഡിടിപിസി ഹാളിൽ നടന്ന ചടങ്ങിൽ പി. ഉബൈദുള്ള എം എൽ എ യാണ് ജില്ലയെ സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാരിന്റെ 'മാലിന്യമുക്തം നവകേരളം' ക്യാംപയിന്റെ ഭാഗമായുള്ള തുടർച്ചയായ പ്രവർത്തനങ്ങൾ വഴിയാണ് ജില്ല ഈ നേട്ടം കൈവരിച്ചത്. ക്യാംപയിനിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച പഞ്ചായത്തിനുള്ള പുരസ്കാരം പുറത്തൂർ ഗ്രാമപഞ്ചായത്തിന് ലഭിച്ചു. തുടർച്ചയായി 95 ശതമാനത്തിൽ കൂടുതൽ ഹരിതമിത്രം ആപ്പിൽ സർവീസ് നടത്തിയതിനും 95 ശതമാനത്തിൻമേലുള്ള കവറേജിനുമാണ് അവാർഡ് ലഭിച്ചത്.ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഹരിത കർമ സേനകളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ജില്ലക്ക് അഭിമാന നേട്ടം കൈവരിക്കാൻ സാധിച്ചതെന്നും മാലിന്യം തുടച്ചു നീക്കാൻ ഇനിയും ജനക...
ഇ-പാസിൽ വലഞ്ഞ് മലയാളികൾ; ഊട്ടിയിലേക്കുള്ള അവധിക്കാലയാത്ര ദുഷ്കരം
Local

ഇ-പാസിൽ വലഞ്ഞ് മലയാളികൾ; ഊട്ടിയിലേക്കുള്ള അവധിക്കാലയാത്ര ദുഷ്കരം

Perinthalmanna RadioDate: 06-04-2025ഊട്ടി: തമിഴ്നാട്ടിലെ നീലഗിരിയിലേക്ക് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഏർപ്പെടുത്തിയ ഇ–പാസ് പരിശോധനയിൽ വലഞ്ഞ് മലയാളികൾ. അവധി ദിവസങ്ങളായതിനാൽ നിരവധിപ്പേരാണ് ഊട്ടി അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു പോകുന്നത്. തമിഴ്നാട്ടിലേക്കു പ്രവേശിക്കുന്ന എല്ലാ ചെക്പോസ്റ്റുകളിലും പരിശോധനയ്ക്കു ശേഷം മാത്രമാണ് യാത്രക്കാരെ കടത്തി വിടുന്നത്. പാസില്ലാത്തതിനാൽ നിരവധി പേർക്കു മടങ്ങിപ്പോകേണ്ടി വരുന്നു. വയനാട് ജില്ലയിൽ‌നിന്ന് തമിഴ്നാട്ടിലേക്കു പ്രവേശിക്കുന്ന പാട്ടവയൽ, നമ്പ്യാർകുന്ന്, താളൂർ, ചോലാടി ചെക് പോസ്റ്റുകളിലാണു പരിശോധന തുടങ്ങിയത്. മലപ്പുറം ജില്ലയിൽനിന്ന് നാടുകാണി ചുരം വഴി പ്രവേശിക്കുന്നിടത്തും പരിശോധനയുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരിൽ ഭൂരിഭാഗവും നാടുകാണി വഴിയാണ് നീലഗിരിയിലേക്കു പ്രവേശിക്കുന്നത്. ചെക്പോസ്റ്റിൽ മണിക്കൂറുകളോളം...
ഇനി സിപിഎമ്മിനെ എം.എ. ബേബി നയിക്കും; ഇംഎംഎസിന് ശേഷം കേരളത്തിൽ നിന്നുള്ള ജനറൽ സെക്രട്ടറി
Local

ഇനി സിപിഎമ്മിനെ എം.എ. ബേബി നയിക്കും; ഇംഎംഎസിന് ശേഷം കേരളത്തിൽ നിന്നുള്ള ജനറൽ സെക്രട്ടറി

Perinthalmanna RadioDate: 06-04-2025മധുര: എം.എ. ബേബി സിപിഎം ജനറൽ സെക്രട്ടറിയാകും. ശുപാർശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു. ഇ.എം.എസ്. നമ്പൂതിരിപ്പാടിനു ശേഷം കേരള ഘടകത്തിൽനിന്ന് ഈ പദവിയിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് ബേബി. പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ടാണ് ബേബിയുടെ പേരുനിർദേശിച്ചത്. പിബിയിലെ സീനിയോറിറ്റി കൂടി പരിഗണിച്ചാണ് ബേബിയെ നിർദേശിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് യുവജനപ്രസ്ഥാനത്തിന്റെ അമരക്കാരനാവുകയും പിൽക്കാലത്ത് സംഘടനാ-പാർലമെന്റ് പ്രവർത്തനങ്ങളിൽ വൈഭവം തെളിയിക്കുകയും ചെയ്ത ബേബി, പാർട്ടിയുടെ ബൗദ്ധിക-ദാർശനിക മുഖങ്ങളിലൊന്നാണ്. 1954-ൽ കുന്നത്ത് പി.എം. അലക്സാണ്ടറുടെയും ലില്ലിയുടെയും എട്ടുമക്കളിൽ ഇളയവനായാണ് ജനനം. പ്രാക്കുളം എൻഎസ്എസ് ഹൈസ്കൂൾ, കൊല്ലം എസ്എൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.എസ്എഫ്ഐയുടെ പൂർവരൂപമാ...
ഭക്തിയുടെ നിറവിൽ ആചാരപൂർവം തിരുമാന്ധാംകുന്ന് പൂരം കൊടിയേറി
Local

ഭക്തിയുടെ നിറവിൽ ആചാരപൂർവം തിരുമാന്ധാംകുന്ന് പൂരം കൊടിയേറി

Perinthalmanna RadioDate: 06-04-2025അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവവതീക്ഷേത്രം പൂരത്തിന് മൂന്നാം പൂരനാളിൽ ആചാരപൂർവം കൊടിയേറി. ഭഗവതിക്ക് വടക്കേനടയിലെ സ്വർണക്കൊടിമരത്തിലും മഹാദേവന് കിഴക്കേനടയിലെ സ്വർണക്കൊടിമരത്തിലും ഉത്സവധ്വജം ഉയർന്നു.ദീപാരാധനയ്ക്കുശേഷം രാത്രി കൊടിമരച്ചുവട്ടിലെ പ്രത്യേക താന്ത്രികകർമ്മങ്ങൾക്ക് ശേഷമായിരുന്നു കൊടിയേറ്റം. വടക്കേനടയിൽ തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരി ഭഗവതിയുടെ സ്വർണകൊടിമരത്തിലും കിഴക്കേനടയിൽ പന്തലക്കോട്ടത്ത് സജിനമ്പൂതിരി മഹാദേവന്റെ കൊടിമരത്തിലും കൊടിക്കൂറകൾ ഉയർത്തി. ക്ഷേത്രാങ്കണം നിറഞ്ഞുനിന്ന ഭക്തർ കൊടിയേറ്റച്ചടങ്ങുകൾക്ക് സാക്ഷ്യംവഹിച്ചു.കൊടിമരത്തിന് മുകളിലേക്ക് ഉയർന്ന കൊടിക്കൂറകൾ ദർശിച്ച് ഭക്തർ നാമമരുവിട്ട് തൊഴുതു. തുടർന്ന് അഷ്ടദിക്പാലകന്മാർക്കായി പ്രധാനയിടങ്ങളിലും കൊടിക്കൂറകൾ സ്ഥാപിച്ചു.മറ്റ് ക്ഷേത്രങ്ങളിൽ കൊടിയേറ്റത്തോടെ ഉത...
ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ മാത്രം ചർച്ചയാകുന്ന ഓരാടംപാലം ബൈപ്പാസ്
Local

ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ മാത്രം ചർച്ചയാകുന്ന ഓരാടംപാലം ബൈപ്പാസ്

Perinthalmanna RadioDate: 06-04-2025പെരിന്തൽമണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളം നിശ്ചലമായപ്പോൾ വീണ്ടുമുയരുന്ന ചിന്ത ഇതുമാത്രം- ഓരാടംപാലം ബൈപ്പാസ്. തിരൂർക്കാട് മുതൽ പെരിന്തൽമണ്ണ വരെ നീളുന്ന ഗതാഗതക്കുരുക്കാണ് അങ്ങാടിപ്പുറം പൂരപ്പുറപ്പാട് ദിവസം ഉണ്ടായത്. വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണ് അത്. സർക്കാർ ഇനിയും പച്ചക്കൊടി കാണിച്ചിട്ടില്ല.വീതി കുറഞ്ഞ ഓരാടംപാലവും റെയിൽവേ മേൽപ്പാലവും അങ്ങാടിപ്പുറത്തിന് സമ്മാനിക്കുന്നത് തീരാത്ത വാഹന ഗതാഗതക്കുരുക്കാണ്. അത്യാസന്നനിലയിലുള്ള രോഗികളുടെ ജീവൻ രക്ഷിക്കാനുള്ള വിലപ്പെട്ട നിമിഷങ്ങൾ അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിൽ പാഴാകുന്നതായി ആംബുലൻസ് ഡ്രൈവർമാരും പറയുന്നു.തിരുമാന്ധാംകുന്ന് പൂരത്തിന് കൂടി തുടക്കമായതോടെ അങ്ങാടിപ്പുറത്ത് ആൾത്തിരക്ക് കൂടുകയാണ്. ഇവരിൽ മിക്കവരും എത്തുന്നത് സ്വന്തം വാഹനങ്ങളിൽ. ഇതോട...