Tag: 081225

തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും<br>
Local

തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും

Perinthalmanna RadioDate: 08-12-2025മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയില്‍ പരസ്യപ്രചാരണം നാളെ (ചൊവ്വ) വൈകീട്ട് ആറിന് അവസാനിക്കും. ഡിസംബർ 11 ന് രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറ് വരെയാണ് ജില്ലയിൽ വോട്ടെടുപ്പ്. 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 126 (1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണമെന്ന വ്യവസ്ഥ തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിനും ബാധകമാണ്.പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസത്തെ കൊട്ടിക്കലാശം സമാധാനപരവും പൊലീസ് അനുമതി പ്രകാരവും ആയിരിക്കണം. ചിലയിടങ്ങളിൽ കൊട്ടിക്കലാശം ഒഴിവാക്കിയിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതിരിക്കാനുള്ള മുന്‍കരുതൽ പൊലീസ് സ്വീകരിച്ചിട്ടുണ്ട്.പ്രചാരണ പരിപാടികൾ എല്ലായിടത്തും സമാധാനപരമായിരിക്കണം. പൊതുജനങ്ങള്‍ക്ക് മാര്‍ഗതടസം സൃഷ്ടിച്ചുകൊണ്ടുള്ള പരിപാടികള്‍ പാടി...
തദ്ദേശ തെരഞ്ഞെടുപ്പിൽ ഏഴ് ജില്ലകൾ നാളെ പോളിങ് ബൂത്തിലേക്ക്<br>
Local

തദ്ദേശ തെരഞ്ഞെടുപ്പിൽ ഏഴ് ജില്ലകൾ നാളെ പോളിങ് ബൂത്തിലേക്ക്

Perinthalmanna RadioDate: 08-12-2025തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾ നാളെ വിധിയെഴുതും. ഇന്നലെ പരസ്യ പ്രചാരണം അവസാനിച്ചതോടെ ഇന്ന് നിശബ്ദ പ്രചാരണമാണ്. രാവിലെ മുതൽ വോട്ടിങ് യന്ത്രങ്ങൾ പോളിങ് ബൂത്തിലെത്തിക്കും. ഒന്നാംഘട്ടത്തിൽ ആകെ 36,630 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. കൊട്ടിക്കലാശം കഴിഞ്ഞു, ആവേശത്തിന്റെ അലകൾ അടങ്ങി. ഇന്നലത്തെ പകലിൽ, മുന്നണികൾ അവരുടെ ശക്തി തെരുവുകളിൽ പ്രദർശിപ്പിച്ചു. ഉച്ചഭാഷിണികളുടെ ശബ്ദഘോഷമില്ലാതെ ഇന്ന് നിശബ്ദ പ്രചാരണം.വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിട്ട ഓട്ടത്തിലാകും ഇന്ന് സ്ഥാനാർഥികൾ. തെരഞ്ഞെടുപ്പിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായിതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ആകെ 15,432 പോളിങ് സ്റ്റേഷനുകളാണ് ഒന്നാം ഘട്ടത്തിലുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷണർ ഏഴ് ജില്ലകളിലെ 595 തദ്ദേശസ്ഥാപനങ്ങളിൽ 11,168 വാ...
വോട്ടെടുപ്പിന് മുമ്പത്തെ അവസാന ഞായർ പരമാവധി പ്രയോജനപെടുത്തി മുന്നണികൾ<br>
Local

വോട്ടെടുപ്പിന് മുമ്പത്തെ അവസാന ഞായർ പരമാവധി പ്രയോജനപെടുത്തി മുന്നണികൾ

Perinthalmanna RadioDate: 08-12-2025പെരിന്തൽമണ്ണ : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനത്തിലേക്ക് അടുക്കുമ്പോൾ, അവസാന ഞായറാഴ്ച രാഷ്ട്രീയ പാർട്ടികൾക്ക് ഊർജിത പ്രചാരണത്തിനുള്ള അവസരമായി. അനൗൺസ്‌മെന്റ് വാഹനങ്ങളുടെ തലങ്ങും വിലങ്ങുമുള്ള സഞ്ചാരവും പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ, പ്രവർത്തകരുടെ മാസ് സ്ക്വാഡുകളും തെരുവുകളിലും വീടുകളിലും നിറഞ്ഞുനിന്നു.അവധി ദിനമായ ഞായറാഴ്ച പൂർണമായി പ്രയോജനപ്പെടുത്തിയാണ് മുന്നണികൾ പ്രചാരണം മൂർധന്യത്തിലെത്തിച്ചത്. 20 മുതൽ 50 വരെ പ്രവർത്തകർ അണിനിരന്ന മാസ് സ്ക്വാഡുകൾ ആയിരുന്നു പ്രധാന ആകർഷണം. ഒരുമിച്ചെത്തിയുള്ള ഈ വീടുകയറിയുള്ള വോട്ടഭ്യർഥനകൾ വോട്ടർമാർക്കിടയിൽ വലിയ ശ്രദ്ധ നേടി. പലയിടത്തും സംസ്ഥാന-ജില്ല നേതാക്കൾ സ്ക്വാഡുകളിൽ പങ്കുചേർന്നത് പ്രവർത്തകരുടെ ആവേശം ഇരട്ടിയാക്കി.മിക്കയിടത്തും സ്ഥാനാർഥിയുടെ പേരും ചിഹ്നവും മാത്രം ആലേഖനം ചെയ...
നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപിനെ വെറുതെവിട്ടു, ഒന്നു മുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാർ<br>
Local

നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപിനെ വെറുതെവിട്ടു, ഒന്നു മുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാർ

Perinthalmanna RadioDate: 08-12-2025കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തൻ. അതേസമയം, ഒന്ന് മുതൽ ആറു വരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ദിലീപ് എട്ടാം പ്രതിയായ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് ചൊവ്വാഴ്ചയാണ് വിചാരണ നടപടി പൂര്‍ത്തിയാക്കിയത്. നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ വിധിവരുന്നത് സംഭവം നടന്നത് മുതല്‍ എട്ടു വര്‍ഷത്തിനുശേഷമാണ്.ഒന്നാംപ്രതി എന്‍.എസ്. സുനില്‍ (പള്‍സര്‍ സുനി) ഉള്‍പ്പെടെ പത്തു പ്രതികളാണ് രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട കേസിലുള്ളത്. 2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷന്‍ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യം പകര്‍ത്തിയെന്നാണ് കേസ്.പ്രതിഭാഗം 221 രേഖകള്‍ ...
പെരിന്തൽമണ്ണയിലും അങ്ങാടിപ്പുറത്തും ദേശീയ പാതയിലെ കുഴികൾ അടച്ചു<br>
Local

പെരിന്തൽമണ്ണയിലും അങ്ങാടിപ്പുറത്തും ദേശീയ പാതയിലെ കുഴികൾ അടച്ചു

Perinthalmanna RadioDate: 08-12-2025പെരിന്തൽമണ്ണ: ദേശീയ പാതയിൽ പെരിന്തൽമണ്ണയിലെയും അങ്ങാടിപ്പുറത്തേയും അപകടകരമായ കുഴികൾ അധികൃതർ പൂർണ്ണമായും അടച്ചു. മാസങ്ങൾക്ക് മുമ്പ് പാതയിലെ പ്രധാന കുഴികൾ അടച്ചതോടെ തന്നെ രൂക്ഷമായ അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക് വലിയ തോതിൽ കുറഞ്ഞിരുന്നു.എന്നാൽ ഇതിന് ശേഷം റോഡിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും രൂപപ്പെട്ട കുഴികളാണ് കഴിഞ്ഞ ദിവസം അടച്ചത്. മേൽപാലത്തിലെ കുഴികളും അടച്ചു. മഴയും ഭാരവാഹനങ്ങളുടെ അമിത ഗതാഗതവും മൂലമാണ് പാതയുടെ പല ഭാഗങ്ങളിലും വീണ്ടും കുഴികൾ രൂപപ്പെട്ടിരുന്നത്. ഇതോടെ യാത്രക്കാർക്ക് വീണ്ടും ദുരിതമുണ്ടാവുകയും അപകടസാധ്യത വർധിക്കുകയുമായിരുന്നു. ഈ കുഴികളാണ് കഴിഞ്ഞ ദിവസം അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തി അടച്ചത്.കുഴികൾ അടച്ചതോടെ നിലവിൽ യാത്ര വീണ്ടും സുഗമമായതായി നാട്ടുകാർ പറഞ്ഞു. എന്നാൽ താൽക്കാലിക അറ്റകുറ്റപ്പണിക്ക് പകരം സ്ഥിരമായ റോഡ് പുനർനിർമാണം നിർബന്ധമാണെന്ന ...