Tag: 091124

അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് മുൻ ക്ലാര്‍ക്കിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഉത്തരവ്
Local

അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് മുൻ ക്ലാര്‍ക്കിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഉത്തരവ്

Perinthalmanna RadioDate: 09-11-2024പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് മുൻ ക്ലാർക്ക് സലിം പള്ളിയാൽതൊടിക്കെതിരെ കഠിന ശിക്ഷക്കുള്ള വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഉത്തരവ്. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്കാണ് നിർദേശം നൽകിയത്. ഇദ്ദേഹത്തിനെതിരെ ചട്ടം 15 പ്രകാരം കഠിന ശിക്ഷക്കുള്ള വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് ഉത്തരവ്.അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിലെ കെട്ടിട നികുതി, ലൈസൻസ് ഫീ എന്നീ ഇനങ്ങളിലും, വസ്തു നികുതിയുമായി ബന്ധപ്പെട്ട സഞ്ചയ സോഫ്റ്റ് വെയറിലും ഇദ്ദേഹം ക്രമക്കേടുകൾ നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയരുന്നു. സാമ്പത്തിക ക്രമക്കേടുകൾ നടത്തിയും വ്യാജരേഖകൾ ചമച്ചും കുറ്റകരമായ കൃത്യവിലോപം നടത്തി 57,54,623 രൂപ പഞ്ചായത്ത് ധനാപഹരണം നടത്തി. ഈ പണം സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തതായി വിജിലൻസ് കണ്ടെത്തിയിരുന്നു.അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തില...
സവാളക്ക് തീവില; ചില്ലറ വിപണിയില്‍ 80 കടന്നു
Local

സവാളക്ക് തീവില; ചില്ലറ വിപണിയില്‍ 80 കടന്നു

Perinthalmanna RadioDate: 09-11-2024സംസ്ഥാനത്ത് സവാള വില കുത്തിക്കുന്നു. പെരിന്തൽമണ്ണയിലെ ചില്ലറ വിപണിയിൽ 85 മുതൽ 90 രൂപയോളമാണ് ഇന്നലെ വില. ഒരാഴ്ചക്കിടെയാണ് സവാളയ്ക്ക് വലിയ വിലവർധന ഉണ്ടായത്. കേരളത്തിലേക്ക് സവാള എത്തിക്കുന്ന മഹാരാഷ്ട്രയിലെ നാസിക്, പൂനെ തുടങ്ങിയ സ്ഥലങ്ങളിൽ കനത്ത മഴയിൽ ഉണ്ടായ കൃഷി നാശമാണ് വില ഉയരാനുള്ള പ്രധാന കാരണം. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മാർക്കറ്റുകൾ അടച്ചതും വിലക്കയറ്റത്തിന് ഇടയാക്കിയെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ആഴ്ച 50ൽ നിന്നിരുന്ന വിലയാണ് ഒറ്റയടിക്ക് 70 രൂപ കടന്നത്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക...
പെരിന്തൽമണ്ണയിൽ നടന്ന ഭൂമി തരംമാറ്റൽ അദാലത്തിൽ 2500 അപേക്ഷകൾ തീർപ്പാക്കി
Local

പെരിന്തൽമണ്ണയിൽ നടന്ന ഭൂമി തരംമാറ്റൽ അദാലത്തിൽ 2500 അപേക്ഷകൾ തീർപ്പാക്കി

Perinthalmanna RadioDate: 09-11-2024പെരിന്തൽമണ്ണ: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണയിൽ നടന്ന താലൂക്ക്‌തല അദാലത്തിൽ 2500 അപേക്ഷകൾ തീർപ്പാക്കി. താലൂക്ക് പരിധിയിലെ 24 വില്ലേജ് ഓഫിസുകളിലും 16 കൃഷി ഓഫിസുകളിലുമായുള്ളതാണ് ഈ അപേക്ഷകൾ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പൊതുജനങ്ങളെ ഉൾപ്പെടുത്താതെയാണ് അദാലത്ത് സംഘടിപ്പിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള 25 സെന്റ് ഭൂമിയിൽ താഴെയുള്ളതും ഫീസ് ഇളവുള്ളതുമായ അപേക്ഷകളാണ് അദാലത്തിൽ പരിഗണിച്ചത്.എങ്കിലും പരമാവധി അപേക്ഷകൾ തീർപ്പാക്കാൻ കഴിഞ്ഞത് നേട്ടമായാണ് അധികൃതർ കരുതുന്നത്.താലൂക്ക് ഓഫിസ് ഹാളിൽ കലക്ടർ വി.ആർ.വിനോദ് അദാലത്ത് ഉദ്ഘാടനം ചെയ്തു. സബ് കലക്ടർ അപൂർവ ത്രിപാഠി, സീനിയർ സൂപ്രണ്ട് കെ.കെ.പ്രസിൽ, തഹസിൽദാർ ഹാരിസ് കപ്പൂർ, എൽആർ തഹസിൽദാർ എ.വേണുഗോപാൽ, സൂപ്രണ്ടുമാരായ പി.ഹംസ, സരിതകുമാരി, ബാസ്‌റ്റിൻ, സത്യൻ, നറുകര എസ്‌വിഒ അബ്ദുൽ സലീം നടു...
ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായേക്കും: ഇടിമിന്നലോട് കൂടിയ മഴ തുടരും
Local

ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായേക്കും: ഇടിമിന്നലോട് കൂടിയ മഴ തുടരും

Perinthalmanna RadioDate: 09-11-2024സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലയോര മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മഴ ശക്തമായ സാഹചര്യത്തില്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.സംസ്ഥാനത്ത് 11 വരെ മഴ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്. ചിലയിടങ്ങളില്‍ 40 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഇന്നലെ ശക്തമായ മഴയാണ് ലഭിച്ചത്തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത മണിക്കൂറുകളില്‍ ഇത് ന്യൂ...
മക്കളുടെ ചികിത്സ കഴിഞ്ഞു; ഈശ്വർ മാൽപേയും കുടുംബവും മടങ്ങി
Local

മക്കളുടെ ചികിത്സ കഴിഞ്ഞു; ഈശ്വർ മാൽപേയും കുടുംബവും മടങ്ങി

Perinthalmanna RadioDate: 09-11-2024പുലാമന്തോൾ: ആരോഗ്യ സ്ഥിതിയിൽ പുരോഗതി കൈവരിച്ച് അഷ്ടവൈദ്യൻ ശങ്കരൻ മൂസിന്റെ എസ്.ആർ.ഡി. ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഈശ്വർ മാൽപെയുടെ മക്കൾ 21 ദിവസത്തെ ചികിത്സ കഴിഞ്ഞു മടങ്ങി.സെറിബ്രൽ പാൾസി ബാധിച്ച 23-കാരൻ കാർത്തിക്, ഏഴുവയസ്സുകാരി ഭ്രാഹ്മി എന്നിവർക്ക് ഡോ. ആര്യൻ മൂസ്സിന്റെ നേതൃത്വത്തിൽ ഡോക്ടർമാരായ ശ്രീരാമൻ, രോഷ്‌നി, ജയശങ്കരൻ എന്നിവരടങ്ങിയ സംഘമാണ് ചികിത്സ നൽകിയത്. കൊണ്ടുവന്നപ്പോഴുണ്ടായിരുന്ന ബുദ്ധിമുട്ടുകളെല്ലാം രണ്ടുപേരിലും കുറഞ്ഞു. കാർത്തിക് വശങ്ങളിലേക്ക് തിരിയാനും വിളി കേൾക്കുമ്പോൾ പ്രതികരിക്കാനും ചക്രക്കസേരയിൽ ഇരിക്കാനും തുടങ്ങി. വാക്കറിൽ ഒരാളുടെ ചെറിയ സഹായമുണ്ടങ്കിൽ മുന്നോട്ടു നീങ്ങാൻ ഭ്രാഹ്മിക്കും ആകുന്നുണ്ട്. ആളുകളെ തിരിച്ചറിയാനും ശാന്തമായി പ്രതികരിക്കാനും സാധിക്കുന്നുണ്ട്.എല്ലാ പ്രതീക്ഷകളും അസ്തമിച്ച സമയത്താണ് രണ്ടു മക്കളെയും...