Tag: 100725

നിപ: പുതിയ കേസുകളില്ല; മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ചു<br>
Local

നിപ: പുതിയ കേസുകളില്ല; മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ചു

Perinthalmanna RadioDate: 10-07-2025മലപ്പുറം: നിപ ബാധയിൽ മലപ്പുറത്തിന് ആശ്വാസമായി പുതിയ പരിശോധനാഫലം. നിലവിൽ മലപ്പുറത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതിൻ്റെ പശ്ചാത്തലത്തിൽ മലപ്പുറത്ത് വിവിധ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരുന്ന കണ്ടെയ്ൻമെൻ്റ് സോണുകൾ ഒഴിവാക്കി. മലപ്പുറം ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചതായും അധികൃതർ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 499 പേര്‍ ഉള്ളതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 178 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 11 പേരാണ് ചികിത്സയിലുള്ളത്. 2 പേര്‍ ഐസിയുവിൽ ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 56 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 3 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 29 പേര്‍ ഹൈയസ്റ്റ...
അലിഗഡ് മലപ്പുറം കേന്ദ്രം: വികസന സാധ്യത പഠിക്കാൻ വിദഗ്ധസമിതി<br>
Local

അലിഗഡ് മലപ്പുറം കേന്ദ്രം: വികസന സാധ്യത പഠിക്കാൻ വിദഗ്ധസമിതി

Perinthalmanna RadioDate: 10-07-2025പെരിന്തൽമണ്ണ ∙ അലിഗഡ് മുസ്‌ലിം സർവകലാശാല മലപ്പുറം കേന്ദ്രത്തിന്റെ വികസന കാര്യത്തിൽ കൂടുതൽ സാധ്യത തെളിയുന്നു. മലപ്പുറം കേന്ദ്രത്തിന്റെ വികസന കാര്യങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി അലിഗഡ് സർവകലാശാലയുടെ എക്സിക്യൂട്ടീവ് കൗൺസിൽ വിദഗ്ധ സമിതി രൂപീകരിച്ചു.കഴിഞ്ഞ ഡിസംബറിൽ നടന്ന അലിഗഡ് സർവകലാശാലയുടെ എക്സിക്യൂട്ടീവ് യോഗത്തിലെ തീരുമാന പ്രകാരമാണ് നിലവിൽ സർവകലാശാലയിലെ ആർട്സ് ഫാക്കൽറ്റി ഡീനും മലപ്പുറം കേന്ദ്രത്തിലെ മുൻ ഡയറക്ടറുമായ ടി.എൻ.സതീശൻ അധ്യക്ഷനായി ഒരു വിദഗ്ധ സമിതിക്ക് വൈസ് ചാൻസലർ പ്രഫ.നഈമ ഖാതൂൻ രൂപം നൽകിയത്. മലപ്പുറം കേന്ദ്രത്തിന്റെ പേരിലുള്ള 343 ഏക്കർ ഭൂമി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിന് നിലവിലെ സ്ഥിതികൾ വിശകലനം ചെയ്ത് വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയാണ് സമിതിയുടെ ചുമതല.മലപ്പുറം കേന്ദ്രം ഡയറക്ടർ ഡോ. കെ.പി.ഫൈസൽ സർവകലാശാലകളുടെ സ്പെഷൽ സെന്ററുകളുടെ കോ–ഓർഡിനേ...
കരിമല റോഡിന്റെ ഭിത്തി ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിൽ<br>
Local

കരിമല റോഡിന്റെ ഭിത്തി ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിൽ

Perinthalmanna RadioDate: 10-07-2025മങ്കട: പാലക്കത്തടത്ത് നിന്ന്‌ വലമ്പൂർ, അങ്ങാടിപ്പുറം, പട്ടിക്കാട് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന കരിമല റോഡിന്റെ ഭിത്തി ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായി. കെട്ടിയുയർത്തിയ ഭിത്തി ഇരുപതടിയോളം താഴേക്ക് ഇടിഞ്ഞുവീഴുകയും അവശേഷിക്കുന്ന ഭാഗം റോഡിൽ വിള്ളൽവീണ് അപകടാവസ്ഥയിലാകുകയുംചെയ്തു. ഇതോടെ പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു. അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിനെ മറികടക്കാൻ പെരിന്തൽമണ്ണ-മഞ്ചേരി റൂട്ടിലെ വാഹനങ്ങൾ ധാരാളമായി ആശ്രയിക്കുന്ന റോഡാണിത്. കഴിഞ്ഞവർഷവും ഇവിടെ റോഡ് ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
അങ്ങാടിപ്പുറത്തെ ഗതാഗത പരീക്ഷണങ്ങൾ ഒഴിവാക്കി<br>
Local

അങ്ങാടിപ്പുറത്തെ ഗതാഗത പരീക്ഷണങ്ങൾ ഒഴിവാക്കി

Perinthalmanna RadioDate: 10-07-2025പെരിന്തൽമണ്ണ:  കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറത്തെ ഗതാഗത പരിഷ്‌കരണങ്ങൾ തൽക്കാലം മരവിപ്പിച്ചു. ക്രമീകരണങ്ങൾ നടപ്പാക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയശേഷം വീണ്ടും പരീക്ഷണാട‌ിസ്ഥാനത്തിൽ നടപ്പാക്കും.പരിയാപുരം റോഡിൽ നിന്നും വളാഞ്ചേരി, കോട്ടയ്ക്കൽ റോഡിൽ നിന്നും വരുന്ന, പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള വാഹനങ്ങൾ മലപ്പുറം റോഡിൽ കോട്ടപ്പറമ്പിൽ, നാലു വരിപ്പാതയിൽ ഏറെ വീതിയുള്ള റോഡിൽ യുടേൺ ചെയ്യാനായിരുന്നു തീരുമാനം.ഈ ഭാഗത്ത് ഇതിനായി റോഡ് വീതികൂട്ടി സൗകര്യമൊരുക്കാനും റോഡിലേക്കുള്ള രണ്ടു മരങ്ങൾ വെട്ടിമാറ്റാനും തീരുമാനിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇനിയും നടപടികൾ ആയിട്ടില്ല. ഈ സാഹചര്യത്തിലാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള ക്രമീകരണങ്ങൾ തൽക്കാലം ഒഴിവാക്കിയത്.പാതയിൽ പൊതുവേ ഗതാഗതക്കുരുക്കേറിയ തിങ്കളാഴ്‌ചയിൽ തന്നെ പരീക്ഷണത്തിനു തുടക്കമിട്ട്, മലപ്പുറം റോഡി...
അങ്ങാടിപ്പുറം മേൽപാലം നാളെ പൂർണമായി തുറക്കും <br>
Local

അങ്ങാടിപ്പുറം മേൽപാലം നാളെ പൂർണമായി തുറക്കും

Perinthalmanna RadioDate: 10-07-2025പെരിന്തൽമണ്ണ: കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപാലം നാളെ ബസുകൾക്കും ചരക്കുവാഹനങ്ങൾക്കും ഉൾപ്പെടെ പൂർണമായി തുറക്കും.പാലം പരിസരത്തെ റോഡിൽ കട്ട പതിച്ച് നവീകരണം പൂർത്തിയാക്കി കഴിഞ്ഞ 5ന് തുറന്നെങ്കിലും നാലുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്ക് മാത്രമാണ് ഗതാഗതം അനുവദിച്ചിരുന്നത്. കട്ട പതിച്ച റോഡ് ബലപ്പെടുത്തുന്നതിനായിരുന്നു വലിയ വാഹനങ്ങളെ നിയന്ത്രിച്ചത്. ബസുകളിലേറെയും അങ്ങാടിപ്പുറം വരെയെത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്‌ത് തിരിച്ചു പോവുകയായിരുന്നു. പെരിന്തൽമണ്ണ മുതൽ അങ്ങാടിപ്പുറം വരെയും സർവീസ് നടത്തിയിരുന്നു.റോഡിലെ നിയന്ത്രണം പൂർണമായി നീക്കുമ്പോഴും ചരക്കു വാഹനങ്ങൾക്ക് രാവിലെ 8.30 മുതൽ 10.30 വരെയും വൈകിട്ട് 3 മുതൽ 5 വരെയും മേൽപാലത്തിലൂടെ ഗതാഗതം നിരോധിച്ചിട്ടുണ്ട്.---------------------------------------------®Perinthalmanna Rad...