Tag: 110326

റമസാൻ അവസാന പത്തിൽ; പ്രാർഥനാ നിർഭരമായി മസ്ജിദുകൾ<br>
Local

റമസാൻ അവസാന പത്തിൽ; പ്രാർഥനാ നിർഭരമായി മസ്ജിദുകൾ

Perinthalmanna RadioDate: 11-03-2026 പെരിന്തൽമണ്ണ ∙ വിശ്വാസികൾക്ക് ആത്മനിർവൃതിയേകി റമസാൻ മൂന്നാം പത്തിൽ. ആരാധനലായങ്ങളും വീടുകളും ഇനി പ്രാർഥനാ മുഖരിതമാകും. ആയിരം രാവുകളെക്കാൾ ശ്രേഷ്ഠമെന്ന് വിശ്വസിക്കുന്ന ലൈലത്തുൽ ഖദർ മൂന്നാമത്തെ പത്തിലാണ്. ഇരുപത്തിയേഴാം രാവിൽ ലക്ഷങ്ങൾ സംഗമിക്കുന്ന പ്രാർഥനാ സംഗമം മഅദിൻ സ്വലാത്ത് നഗറിൽ നടക്കും. ജില്ലയിലെ പെരുന്നാൾ വിപണിയും വരും ദിവസങ്ങളിൽ സജീവമാകും.മൂന്നാമത്തെ പത്തിൽ പള്ളികളിൽ ഭജനയിരിക്കുന്നവരുടെ (ഇഅ്തികാഫ്) എണ്ണം കൂടും. ഒറ്റയിട്ട രാവുകളിൽ ലൈലത്തുൽ ഖദറിനെ പ്രതീക്ഷിക്കുക എന്നാണ് നബിവചനം. അതിനാൽ, അവസാന പത്തിലെ രാത്രികളിൽ പള്ളികളിൽ പ്രത്യേക പ്രാർഥന നടക്കും. പാപമോചനം തേടിയുള്ള പ്രത്യേക പ്രാർഥനകളും കൂടുതലായി നടക്കുന്നത് അവസാന പത്തിലാണ്.വിശ്വാസികൾ പെരുന്നാളിന് സജ്ജമാകുന്ന ദിവസങ്ങൾ കൂടിയാണു വരുന്നത്. ജില്ലയിലെ ഷോപ്പിങ് കേന്ദ്രങ്ങളിലെല്ലാം ഇനി തിരക്കേറും. മഞ്ചേരിയി...
പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം, മങ്കടയിൽ മഞ്ഞളാംകുഴി അലി; മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക അന്തിമഘട്ടത്തിൽ<br>
Local

പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം, മങ്കടയിൽ മഞ്ഞളാംകുഴി അലി; മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക അന്തിമഘട്ടത്തിൽ

Perinthalmanna RadioDate: 11-03-2026 പെരിന്തൽമണ്ണ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി നിർണ്ണയം അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ മലപ്പുറം ജില്ലയിലെ നിർണ്ണായക മണ്ഡലങ്ങളിൽ ധാരണയായി. പെരിന്തൽമണ്ണയിൽ നിലവിലെ എം.എൽ.എ നജീബ് കാന്തപുരവും മങ്കടയിൽ നിലവിലെ എം.എൽ.എ മഞ്ഞളാംകുഴി അലിയും തന്നെ വീണ്ടും ജനവിധി തേടും. ഇരുവരുടെയും മണ്ഡലങ്ങളിലെ പ്രവർത്തനമികവും ജനസ്വാധീനവും കണക്കിലെടുത്താണ് പാർട്ടി വീണ്ടും അവസരം നൽകുന്നത്.ആകെയുള്ള 27 സീറ്റുകളിൽ മത്സരിക്കാൻ തീരുമാനിച്ച ലീഗ്, പത്തോളം മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ ഏകദേശം ഉറപ്പിച്ചു കഴിഞ്ഞു.*ഉറപ്പിച്ച പ്രധാന സ്ഥാനാർത്ഥികൾ:*▪️പെരിന്തൽമണ്ണ - നജീബ് കാന്തപുരം▪️മങ്കട - മഞ്ഞളാംകുഴി അലി▪️മഞ്ചേശ്വരം - എ.കെ.എം അഷ്റഫ്▪️കുറ്റ്യാടി - പാറക്കൽ അബ്ദുള്ള▪️ഏറനാട് - പി.കെ ബഷീർ▪️മഞ്ചേരി - അഡ്വ. റഹ്‌മത്തുള്ള▪️കോട്ടക്കൽ - ആബിദ് ഹുസൈൻ തങ്ങൾ▪️തിരൂർ - കു...
പൂക്കിപ്പറമ്പ് ബസ് ദുരന്തം നടന്നിട്ട് ഇന്നേക്ക് 25വർഷം <br>
Local

പൂക്കിപ്പറമ്പ് ബസ് ദുരന്തം നടന്നിട്ട് ഇന്നേക്ക് 25വർഷം

Perinthalmanna RadioDate: 11-03-2026 തിരൂരങ്ങാടി: ദേശീയ പാതയിൽ സ്വകാര്യ ബസ് മറിഞ്ഞ് തീപിടിച്ച് 44 യാത്രക്കാർ വെന്തു മരിച്ച പൂക്കിപ്പറമ്പ് ബസ് ദുരന്തം നടന്നിട്ട് 25വർഷം. ഗുരുവായൂരിൽ നിന്ന് തലശ്ശേരിയിലേക്ക് പോ കുകയായിരുന്ന 'പ്രണവം' ബസ് 2001 മാർ ച്ച് 11നാണ് പൂക്കിപ്പറമ്പിൽ നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചു മറിഞ്ഞ് അഗ്നിഗോളമായത്. പലയിടങ്ങളിലേക്കായി യാത്ര തിരിച്ചിരുന്ന 44പേർ വെന്തുമരിച്ച അപകടമായിരുന്നു അന്നുണ്ടായത്. അപകടമറിഞ്ഞ് ഓടിക്കൂടിയവർ തീനാളങ്ങൾക്ക് ഇടയിൽ രക്ഷാ പ്രവർത്തനം നടത്താൻ കഴിയാതെ നിസ്സഹായരായതും പൂക്കിപ്പറമ്പ് ദുരന്തത്തിൻ്റെ നടുക്കുന്ന ഓർമ്മക ളാണ്.തീയണച്ചതിന് ശേഷം, ബസ്സിനുള്ളിൽ നിന്ന് കുന്നുകൂടിക്കിടന്ന വെന്തുമരിച്ച മൃതദേഹങ്ങൾ പുറത്തെടുത്ത രക്ഷാ പ്രവർത്തകരും നാട്ടുകാരും ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ദുരന്തത്തേയാണ് അന്നു നേരിട്ടത്. തീ ആളിപ്പടരുന്നതിന് മുൻപ് ബസ്സിൽ നിന്ന് ചിലർക്ക്...
വെള്ളിയാറിന്റെ കല്ലടക്കടവിൽ ചെക്ക്ഡാം യാഥാർഥ്യമായി<br>
Local

വെള്ളിയാറിന്റെ കല്ലടക്കടവിൽ ചെക്ക്ഡാം യാഥാർഥ്യമായി

Perinthalmanna RadioDate: 11-03-2026 പട്ടിക്കാട് : പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് ഒടുവിൽ വെള്ളിയാറിന്റെ മണിയാണീരിക്കടവിലെ കല്ലടക്കടവിൽ ചെക്ക് ഡാം യാഥാർഥ്യമായി.മേലാറ്റൂർ -കീഴാറ്റൂർ ഗ്രാമപ്പഞ്ചായത്തുകളിലെ ജലക്ഷാമത്തിനു പരിഹാരം കാണാനായി 2021-22 സമ്പത്തിക വർഷത്തിൽ സംസ്ഥാന ബജറ്റിൽ വകയിരുത്തിയ 3.22 കോടി രൂപ ചെലവിലാണ് ചെക്ക് ഡാം നിർമിച്ചത്. 49 മീറ്റർ നീളത്തിലും 1.80 മീറ്റർ ഉയരത്തിലും എഫ്.ആർ.പി. ഷട്ടറുകളോടു കൂടിയാണ് ചെക്ക് ഡാം നിർമിച്ചിട്ടുള്ളത്. ചെക്ക് ഡാമിൽ പൂർണ തോതിൽ വെള്ളം സംഭരിക്കുമ്പോൾ മുകൾ ഭാഗത്തേക്ക് മൂന്നു കിലോമീറ്ററോളം ദൂരം ചെമ്മാണിയോട് പാലം വരെ പുഴ ജലസമൃദ്ധമാകും. ഇത് പുഴക്ക് ഇരു വശത്തുമുള്ള 100 ഹെക്ടറോളം വരുന്ന കൃഷിഭൂമികൾ‌ക്ക് ഏറെ ഗുണംചെയ്യും.സമീപത്തെ വിവിധ കുടിവെള്ള പദ്ധതികളുടെ കിണറുകളിലും വീടുകളിലെ കിണറുകളിലും ജലലഭ്യത ഉറപ്പു വരുത്തുകയുംചെയ്യും. വേനലിൽ വെള്ളിയാറിൽ നീരൊഴുക്കു കുറയു...
പെരിന്തൽമണ്ണയിലും പാചക വാതക സിലിണ്ടറുകൾക്കായി ജനങ്ങളുടെ നെട്ടോട്ടം<br>
Local

പെരിന്തൽമണ്ണയിലും പാചക വാതക സിലിണ്ടറുകൾക്കായി ജനങ്ങളുടെ നെട്ടോട്ടം

Perinthalmanna RadioDate: 11-03-2026 പെരിന്തൽമണ്ണ:പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രാജ്യം കടുത്ത പാചക വാതക ക്ഷാമത്തിലേക്ക് നീങ്ങുന്നതിനിടെ, പെരിന്തൽമണ്ണയിലും പാചക സിലിണ്ടറുകൾക്കായി ജനങ്ങളുടെ നെട്ടോട്ടം. പെരിന്തൽമണ്ണ ജൂബിലി റോഡിലെ ഗ്യാസ് ഏജൻസി തുറക്കുന്നതിന് മുമ്പ് തന്നെ അതിരാവിലെ ഗ്യാസ് വിതരണം ചെയ്യുന്ന വാഹനങ്ങൾക്ക് പിന്നാലെ ഒഴിഞ്ഞ സിലിണ്ടറുകളുമായി ജനങ്ങൾ പായുന്ന ദൃശ്യങ്ങളാണ് ഇന്നലെയും ഇന്നും കാണാൻ കഴിഞ്ഞത്. ബുക്കിംഗ് കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും ഗ്യാസ് ലഭിക്കാത്ത സാഹചര്യത്തിലാണ് വിതരണ വാഹനങ്ങളെ നേരിട്ട് സമീപിച്ച് സിലിണ്ടറുകൾ കൈക്കലാക്കാൻ ജനങ്ങൾ നിർബന്ധിതരാകുന്നത്.ഇറാൻ യുദ്ധത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങൾ ഉത്പാദനം കുറച്ചതും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗത തടസ്സവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഈ സാഹചര്യത്തിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി വിതരണം എണ്ണക്കമ്പനികൾ താൽക്കാലികമായി നിർത്തിവ...