Tag: 121124

തുറന്ന ആകാശനയം കരിപ്പൂരിന് നേട്ടമാവുന്നു; കൂടുതൽ വിമാനക്കമ്പനികൾ കരിപ്പൂരിലേക്ക്
Local

തുറന്ന ആകാശനയം കരിപ്പൂരിന് നേട്ടമാവുന്നു; കൂടുതൽ വിമാനക്കമ്പനികൾ കരിപ്പൂരിലേക്ക്

Perinthalmanna RadioDate: 12-11-2024കരിപ്പൂർ : കേന്ദ്ര സർക്കാരിന്റെ തുറന്ന ആകാശ നയത്തിന്റെ പരിധിയിൽ കരിപ്പൂർ വിമാനത്താവളത്തെ ഉൾപ്പെടുത്തി. കൂടുതൽ വിമാനക്കമ്പനികൾക്ക് കരിപ്പൂരെത്താൻ വഴി തെളിക്കുന്നതാണ് പുതിയ തീരുമാനം. നേരത്തേ കരിപ്പൂർ വിമാനത്താവളം ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിലും പ്രവർത്തനാനുമതിയായത് ഇപ്പോഴാണ്.‘ആസിയാൻ’ അംഗങ്ങളായ കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കും ഇന്ത്യ ഉൾപ്പെടുന്ന 'സാർക്ക് ' രാജ്യങ്ങളിലേക്കും ഇന്ത്യയിലെ 18 വിമാനത്താവളങ്ങളിൽനിന്ന് വിമാന സർവീസുകൾ ആരംഭിക്കുന്നതാണ് തുറന്ന ആകാശനയം.ഇതനുസരിച്ച് ഈ രാജ്യങ്ങളിലേക്ക് നിയന്ത്രണങ്ങളില്ലാതെ സീറ്റുകൾ ഓപ്പറേറ്റ് ചെയ്യാൻ ഇരുരാജ്യങ്ങളിലെയും വിമാന കമ്പനികൾക്ക് അനുമതി ലഭിക്കും. 18 വിമാനത്താവളങ്ങളിൽ ഒന്ന് കരിപ്പൂർ വിമാനത്താവളമാണ്.ഇതിന്റെ ഭാഗമായാണ് എയർ ഏഷ്യക്ക് സർവീസ് അനുമതി ലഭിച്ചത്. മലേഷ്യക്ക് പുറമെ സിങ്കപ്പുർ, ഓസ്‌ട്രേലിയ, ചൈന, ബ...
വാഹനം വിൽക്കുന്നവരുടെ ശ്രദ്ധയ്ക്ക്; 14 ദിവസത്തിനകം ആർ.സി. മാറ്റണം; കേസ് വന്നാൽ ഒന്നാംപ്രതി വാഹന ഉടമ
Local

വാഹനം വിൽക്കുന്നവരുടെ ശ്രദ്ധയ്ക്ക്; 14 ദിവസത്തിനകം ആർ.സി. മാറ്റണം; കേസ് വന്നാൽ ഒന്നാംപ്രതി വാഹന ഉടമ

Perinthalmanna RadioDate: 12-11-2024വാഹന വിൽപ്പന നടന്നു കഴിഞ്ഞാൽ എത്രയും വേഗം ഉടമസ്ഥാവകാശം മാറ്റണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. വാഹന സംബന്ധിയായ ഏത് കേസിലും ഒന്നാം പ്രതി ആർ.സി. ഉടമയാണ്. വാഹനം കൈമാറി 14 ദിവസത്തിനുള്ളിൽ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ ആർ.ടി. ഓഫീസിൽ നൽകണം. തുടർന്ന് ഉടമസ്ഥതാ കൈമാറ്റ ഫീസടവ് നടപടി പൂർത്തിയാക്കണം.15 വർഷം കഴിഞ്ഞ വാഹനമാണെങ്കിൽ 200 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ വാഹനം വാങ്ങുന്ന വ്യക്തിയുടെ പേരിൽ സത്യവാങ് മൂലവും നൽകണം. വാഹനത്തിന് എന്തെങ്കിലും ബാധ്യതയുണ്ടോയെന്ന് വാഹനം വാങ്ങുന്നയാൾ ഉറപ്പു വരുത്തണം. വാഹനം വിറ്റ ശേഷമുള്ള പരാതികൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.വാഹനം വിൽക്കുന്നത് അടുത്ത ബന്ധുക്കൾക്കോ കൂട്ടുകാർക്കോ സെക്കൻഡ് ഹാൻഡ് വാഹന ഡീലർമാർക്കോ ആയാൽപ്പോലും ഒരു പേപ്പറിലോ മുദ്ര പത്രങ്ങളിലോ ഒപ്പിട്ടു വാങ്ങിയതിന്റെ പേരിൽ വാഹന കൈമാറ്റം...
ജില്ലയിൽ വിധിയെഴുതാൻ 6,45,755 പേർ; വോ‌ട്ടെടുപ്പ് നാളെ രാവിലെ ഏഴ് മുതൽ
Local

ജില്ലയിൽ വിധിയെഴുതാൻ 6,45,755 പേർ; വോ‌ട്ടെടുപ്പ് നാളെ രാവിലെ ഏഴ് മുതൽ

Perinthalmanna RadioDate: 12-11-2024മലപ്പുറം : ബുധനാഴ്ച നടക്കുന്ന വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലായി വോട്ടവകാശമുള്ളത് 6,45,755 പേർക്ക്. ഏറനാട്, നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങളിലായി 3,20,214 പുരുഷവോട്ടർമാരും 3,25,535 സ്ത്രീവോട്ടർമാരുമാണുള്ളത്. ആറു ട്രാൻസ്‌ജെൻഡർ വിഭാഗക്കാരുമുണ്ട്. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളും സുരക്ഷാക്രമീകരണങ്ങളും പൂർത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ വി.ആർ. വിനോദും ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥും പത്രസമ്മേളനത്തിൽ അറിയിച്ചു.രാവിലെ ഏഴ് മുതലാണ് വോട്ടെടുപ്പ്. 25 ഓക്‌സിലറി ബൂത്തുകൾ ഉൾപ്പെടെ 595 പോളിങ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. വനിതാ ഓഫീസർമാരുടെ മാത്രം മേൽനോട്ടത്തിൽ ഒമ്പത് പോളിങ് സ്റ്റേഷനുകൾ പ്രവർത്തിക്കും. ഒമ്പത് മാതൃകാ പോളിങ് ബൂത്തുകളും സജ്ജീകരിച്ചു. 595 പോളിങ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് നടപടികൾ വെബ്...
മങ്കട കരിമലയിൽ പുലിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളി
Local

മങ്കട കരിമലയിൽ പുലിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളി

Perinthalmanna RadioDate: 12-11-2024മങ്കട: കരിമലയിൽ പുലിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളി. ഇന്നലെ പുലർച്ചെ ആറരക്കാണ് കരിമല ബംഗ്ലാദേഷ് കോളനിക്ക് സമീപത്തുള്ള റബ്ബർ തോട്ടത്തിൽ വെച്ച് സൈനുദ്ധീൻ എന്ന ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ടത്. കൂടെ റബ്ബർ വെട്ടുകയായിരുന്ന സഹോദരൻ ഷെരീഫിനെ വിളിച്ചു വരുത്തി തിരച്ചിൽ നടത്തിയപ്പോഴേക്കും പുലി ഓടി മറയുകയായിരുന്നു.പുലിയെ കണ്ടതോടെ ഭയന്ന് ശബ്ദം നഷ്ടപ്പെട്ട സൈനുദ്ദീൻ കുറച്ചു സമയങ്ങൾക്ക് ശേഷമാണ് നാട്ടുകാരെ അറിയിച്ചത്. ശരീഫും സഹ തൊഴിലാളികളും തുടർന്ന് ഏറെനേരം തിരച്ചിൽ നടത്തിയെങ്കിലും കാണാനായില്ല.മുമ്പ്  മുള്ള്യാക്കുറിശ്ശിയിൽ പുലിയെ കെണിവെച്ച് പിടിച്ചിരുന്നു. ഇവിടെ നിന്നും മങ്കട കൂട്ടിൽ കട്ടിങ് വഴി പെരുമ്പറമ്പിലേക്കും അവിടെ നിന്ന് പുളിക്കൽ പറമ്പിന്റെയുംവലമ്പൂരിന്റെയും ഇടയിലൂടെ കരിമലയിൽ പുലി എത്തിയതെന്നാണ് നിഗമനം...........................................
ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചാരണം
Local

ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചാരണം

Perinthalmanna RadioDate: 12-11-2024നാളെ ഉപ തെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചാരണം. ബഹളങ്ങളില്ലാതെ പരാമവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് സ്ഥാനാർത്ഥികൾ.ബൂത്ത് തലത്തിലുള്ള സ്ക്വാഡ് വർക്കുകൾ ഇന്നും തുടരും. പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചകളാണ് സ്ഥാനാർഥികളുടെ പ്രധാന പരിപാടി. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ വിവിധ ഇടങ്ങളിൽ തുടങ്ങും. ഉച്ചയോടെ വിതരണം പൂർത്തിയാകും. പ്രചാരണം അവസാനിച്ചപ്പോൾ എൽഡിഎഫും യുഡിഎഫും ഉറച്ച വിജയ പ്രതീക്ഷയിലാണ്.അതേസമയം തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം രാവിലെ ആരംഭിക്കും. ചെറുതുരുത്തി സ്കൂളിൽ നിന്നാണ് വോട്ടിംഗ് യന്ത്രങ്ങൾ അടക്കം വിതരണം ചെയ്യുക. 180 ബൂത്തുകളിലേക്കുള്ള ഇവിഎം മൂന്ന് സ്ട്രോങ്ങ് റൂമുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.വിവിപാറ്റ് മെഷീനുകളുടെ തകരാറുകൾ മുന്നിൽ കണ്ട് 180 ബൂത്തുകൾക...