Tag: 221125

തുലാവര്‍ഷം വീണ്ടും സജീവമാകുന്നു; അഞ്ച് ദിവസം വ്യാപകമഴക്ക് സാധ്യത<br>
Local

തുലാവര്‍ഷം വീണ്ടും സജീവമാകുന്നു; അഞ്ച് ദിവസം വ്യാപകമഴക്ക് സാധ്യത

Perinthalmanna RadioDate: 22-11-2025 സംസ്ഥാനത്ത് തുലാവര്‍ഷം വീണ്ടും സജീവമാകുന്നു. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും മഴ കനക്കും. അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. തിങ്കളാഴ്ച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഉണ്ട്. ഈ ജില്ലകളില്‍ തിങ്കളാഴ്ച്ച യെല്ലോ അലേര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വ ബുധന്‍ ദിവസങ്ങളില്‍ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.കിഴക്കന്‍ കാറ്റ് ശക്തമായ സാഹചര്യത്തിലാണ് കേരളത്തിലും മഴ കനക്കുന്നത്. ശ്രീലങ്കയ്ക്ക് സമീപത്തായി ചക്രവാത ചുഴിയും നി...
തദ്ദേശ തെരഞ്ഞെടുപ്പ്; മലപ്പുറം ജില്ലയിൽ 19959 പത്രികകൾ <br>
Local

തദ്ദേശ തെരഞ്ഞെടുപ്പ്; മലപ്പുറം ജില്ലയിൽ 19959 പത്രികകൾ

Perinthalmanna RadioDate: 22-11-2025 മലപ്പുറം: നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ ജില്ലയിൽ ലഭിച്ചത് 19959 പത്രികകൾ. ഇന്നലെ രാത്രി 9 വരെയുള്ള കണക്കാണിത്. ചിലയിടങ്ങളിൽ രാത്രിയും പത്രിക നൽകൽ തുടരുന്നതിനാൽ അന്തിമ കണക്കിൽ ചെറിയ മാറ്റങ്ങളുണ്ടാകും. ഇന്ന് സൂക്ഷ്മ പരിശോധന. പിൻവലിക്കാനുള്ള സമയപരിധി 24ന് അവസാനിക്കുന്നതോടെ മത്സര ചിത്രം തെളിയും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ ജില്ലയിലെ തിരഞ്ഞെടുപ്പ് രംഗം കലങ്ങി മറിഞ്ഞ സ്ഥിതിയിലാണ്. യുഡിഎഫിനും എൽഡിഎഫിനും പല തദ്ദേശ സ്ഥാപനങ്ങളിലും വിമതരുണ്ട്. കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളിൽ കോൺഗ്രസും കോൺഗ്രസ് സീറ്റുകളിൽ മുസ്‌ലിം ലീഗും പത്രിക നൽകിയ ഇരുപതിലേറെ തദ്ദേശ സ്ഥാപനങ്ങളുണ്ട്. സിപിഎമ്മും സിപിഐയും നേർക്കു നേർ മത്സരിക്കുന്ന ഒട്ടേറെ വാർഡുകളും പഞ്ചായത്തുകളുമുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാൻ നേതൃത്വത്തിനു മുന്നിൽ ഇന്നും നാളെയും...
കേരളത്തിൽ എസ്.ഐ.ആർ പട്ടികയിൽ ഉൾപ്പെടാൻ 27.8 ലക്ഷം പേർ രേഖകൾ നൽകേണ്ടി വരും<br>
Local

കേരളത്തിൽ എസ്.ഐ.ആർ പട്ടികയിൽ ഉൾപ്പെടാൻ 27.8 ലക്ഷം പേർ രേഖകൾ നൽകേണ്ടി വരും

Perinthalmanna RadioDate: 22-11-2025 കേരളത്തിൽ എസ്.ഐ.ആർ പട്ടികയിൽ ഉൾപ്പെടാൻ 27.8 ലക്ഷം പേർ തിരിച്ചറിയൽ രേഖകൾ നൽകേണ്ടി വരുമെന്ന് കമിഷന്റെ പ്രാഥമിക നിഗമനം. 2002ലെ പട്ടികയിൽ സ്വന്തം പേരോ മാതാ പിതാക്കളുടെയോ അവരുടെ രക്ഷിതാക്കളുടെയോ പേരോ ഇല്ലാത്തവർ 27.8 ലക്ഷമെന്നാണ് (10 ശതമാനം) കണക്ക്. ആകെ എന്യൂമറേഷൻ' ഫോം വിതരണം ചെയ്ത്‌ 2.78 കോടി പേരിൽ 1.89 കോടി പേർ 2002ലെയും 2025ലെയും പട്ടികയിലുള്ളവരാണ്. ഇവർ രേഖകൾ സമർപ്പിക്കേണ്ട ഫോം പൂരിപ്പിച്ച് നൽകിയാൽ മതി.2002ൽ 18 വയസ് തികയാത്തവർ 61.16 ലക്ഷം പേരുണ്ട്. പക്ഷേ, രക്ഷിതാക്കൾ പട്ടികയിൽ ഉള്ളതിനാൽ ഇവർക്കും രേഖകൾ നൽകേണ്ടതില്ല. 2.78 കോടിയിൽ ശേഷിക്കുന്ന 27.8 ലക്ഷം വോട്ടർമാർ എസ്.ഐ.ആറിന്റെ കരട് പട്ടികയിൽ പേരുണ്ടാകുമെങ്കിലും അന്തിമ പട്ടികയിൽ പേര് വരാൻ കമീഷൻ നിഷ്കർഷിച്ച 12 രേഖകളിൽ ഒന്ന് നൽകണം.കരട് പ്രസിദ്ധീകരിക്കുന്ന ഡിസംബർ ഒമ്പതിന് ശേഷം ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫിസർ (ഇ.ആർ. ...
പെരിന്തൽമണ്ണയിലെ കുളിർമല വാർഡിൽ സ്വതന്ത്രനായി ഡോ. നിലാർ മുഹമ്മദ്‌<br>
Local

പെരിന്തൽമണ്ണയിലെ കുളിർമല വാർഡിൽ സ്വതന്ത്രനായി ഡോ. നിലാർ മുഹമ്മദ്‌

Perinthalmanna RadioDate: 22-11-2025 പെരിന്തൽമണ്ണ: നഗരസഭയിൽ അവസാന ദിവസം വാർഡ് ആറ് കുളിർമലയിൽ ഇരു മുന്നണികൾക്കും പുറമെ സാമൂഹിക, ജീവകാരുണ്യ പ്രവർത്തകൻ ഡോ. നിലാർ മുഹമ്മദ് കൂടി പത്രിക നൽകി. മുസ്‍ലിം ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി നാലകത്ത് ബഷീറാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി. സമ്പൂർണ സ്വതന്ത്രനായാണ് മൽസരിക്കുന്നതെന്നും ആരുടെ പിന്തുണയും സ്വീകരിക്കുമെന്നും ഡോ. നിലാർ മുഹമ്മദ് പത്രിക സമർപ്പിച്ച ശേഷം അറിയിച്ചു.പെരിന്തൽമണ്ണയിൽ ഡോക്ടർ എന്നതിലുപരി പാലിയേറ്റിവ് മേഖലയിലും മറ്റു സാമൂഹിക മേഖലയിലും പ്രവർത്തിക്കുന്നയാളാണ്. ഐ.എം.എയുടെ അംഗം കൂടിയാണ്. ഐ.എം.എയുടെ പിന്തുണകൂടി അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്. പെരിന്തൽമണ്ണയിൽ ആരോഗ്യമേഖലയിൽ ചെയ്യാവുന്ന ഒട്ടേറെ സ്വപ്നങ്ങളുണ്ടെന്നും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാൽ അതിനുകൂടി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.താൻ രാഷ്ട്രീയക്കാരനല്ലെന്നും ഏത് മുന്നണി പിന്തുണക്കുന്നു...
നാല് മാസത്തെ ചികിത്സ; നിപ്പയെ തോൽപിച്ച് ആരിഫ<br>
Local

നാല് മാസത്തെ ചികിത്സ; നിപ്പയെ തോൽപിച്ച് ആരിഫ

Perinthalmanna RadioDate: 22-11-2025 മഞ്ചേരി ∙ നിപ്പയെ അതിജീവിച്ച് ആരിഫ (42) തിരികെ ജീവിതത്തിലേക്ക്. വളാഞ്ചേരി സ്വദേശിനിയായ ആരിഫയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ 4 മാസത്തെ ചികിത്സയ്ക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ജൂലൈ 7നാണു മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അതിനു മുൻപ് 2 മാസത്തോളം പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലായിരുന്നു. ബിപി കുറവ്, അണുബാധ, ഇടയ്ക്കിടെ ഉണ്ടാകുന്ന അപസ്മാരം തുടങ്ങിയവ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്നു. മൂക്കിലൂടെ പൈപ്പിട്ടാണു പാനീയങ്ങൾ നൽകിയത്. തിരിച്ചുവരവിനു വിദൂരസാധ്യത മാത്രമുള്ള നിലയിലായിരുന്നെന്നു ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോ.ആർ.കെ.സൂരജ് പറയുന്നു.‘ഞങ്ങൾ പ്രതീക്ഷ കൈവിട്ടില്ല. ഐസലേഷൻ വാർഡ് ഒരുക്കി. ഒരു ലക്ഷത്തോളം രൂപ വില വരുന്ന ആൽഫ ബെഡ് സജ്ജമാക്കി. ചികിത്സയ്ക്ക് 3 ലക്ഷം രൂപയോളം ആരോഗ്യവകുപ്പ് അനുവദിച്ചു. 2 തവണ ആന്റി...