Tag: 240125

പെരിന്തൽമണ്ണ ബ്ലോക്ക് ഫ്ലോറി വില്ലേജ് ഉദ്‌ഘാടനം ചെയ്തു
Local

പെരിന്തൽമണ്ണ ബ്ലോക്ക് ഫ്ലോറി വില്ലേജ് ഉദ്‌ഘാടനം ചെയ്തു

Perinthalmanna RadioDate: 24-01-2025പെരിന്തൽമണ്ണ: കൃഷി വകുപ്പിലെ നവാഗത പദ്ധതികളുടെ ഭാഗമായുള്ള പെരിന്തൽമണ്ണ ഫ്ലോറി വില്ലേജ് ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിൽ പുഷ്പ കൃഷിയിൽ സമഗ്ര വികസനം എന്ന ആശയം മുൻനിർത്തി നടപ്പിലാക്കിയ പദ്ധതിയിൽ 25 നിറ വൈവിധ്യത്തിലുള്ള കട്ട് ഫ്ലവർ വിഭാഗത്തിൽ പെട്ട ഓർക്കിഡ് തൈകൾ പദ്ധതിയിൽ ഉൾപെട്ട 25 കർഷകർക്ക് വിതരണം ചെയ്തു. പുഷ്പ കൃഷി വികസനത്തിൽ വിവിധ സാധ്യതകളെ പ്രയോജനപ്പെടുത്തുക, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക, എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. പെരിന്തൽമണ്ണ കൃഷി അസിസ്റ്റൻറ് ഡയറക്ടർ റിയാ ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ  പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് എ കെ മുസ്തഫ തൈകളുടെ വിതരണവും നിർവ്വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ (ഹോർട്ടികൾച്ചർ) ഡോ. വിവെന്‍സി പദ്ധതി വിശദീകരണം നടത്തി. കർഷകരെ നൂതന കൃ...
മന്ത്രിമാരുമായുള്ള ചർച്ച പരാജയം; സമരവുമായി മുന്നോട്ടെന്ന് റേഷൻ വ്യാപാരികൾ
Local

മന്ത്രിമാരുമായുള്ള ചർച്ച പരാജയം; സമരവുമായി മുന്നോട്ടെന്ന് റേഷൻ വ്യാപാരികൾ

Perinthalmanna RadioDate: 24-01-2025തിരുവനന്തപുരം: മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ സമരവുമായി മുന്നോട്ടു പോകുമെന്ന് റേഷൻ വ്യാപാരികൾ. ധനമന്ത്രി കെ.എൻ ബാലഗോപാൽ, ഭക്ഷമന്ത്രി ജി.ആർ അനിൽ എന്നിവരാണ് വ്യാപാരികളുമായി ചർച്ച നടത്തിയത്. വേതന പാക്കേജ് ഇപ്പോൾ ചർച്ചക്കെടുക്കാനാകില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. സമരത്തിൽ നിന്ന് പിന്മാറണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു.എന്നാൽ, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനുവരി 27 മുതൽ സമരവുമായി മുന്നോട്ടു പോകുമെന്ന് വ്യാപാരികൾ വ്യക്തമാക്കി. ധനകാര്യ മന്ത്രി അഞ്ച് മിനിറ്റ് പോലും ചർച്ചയിൽ പങ്കെടുത്തില്ലെന്നും വ്യാപാരികൾ കുറ്റപ്പെടുത്തി. വേതന പാക്കേജ് പരിഷ്‌കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്................................................കൂടുതൽ വാർത്തക...
വീണ്ടും ഒരു നോട്ട് നിരോധനമോ?,  ഇന്ന് പത്രം നോക്കിയവര്‍ ഞെട്ടി!
Local

വീണ്ടും ഒരു നോട്ട് നിരോധനമോ?,  ഇന്ന് പത്രം നോക്കിയവര്‍ ഞെട്ടി!

Perinthalmanna RadioDate: 24-01-2025രാവിലെ പതിവു പോലെ വീട്ടുമുറ്റത്തെത്തിയ പത്രമെടുത്ത് തുറന്ന് നോക്കിയപ്പോള്‍ മിക്ക മലയാളികളും ഞെട്ടി. 'നോട്ടേ വിട, ഇനി ഡിജിറ്റല്‍ കറന്‍സി' എന്നതായിരുന്നു ഇന്ന് പുറത്തിറങ്ങിയ മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ ഒന്നാം പേജിലെ പ്രധാന തലക്കെട്ട്. രാജ്യത്ത് ഫെബ്രുവരി ഒന്ന് മുതല്‍ കറന്‍സി നോട്ടുകള്‍ ഇല്ലാതാകുമെന്നും ഡിജിറ്റല്‍ കറന്‍സിയിലായിരിക്കും ഇടപാടുകള്‍ നടത്തുകയെന്നുമായിരുന്നു വാര്‍ത്ത.തലേദിവസങ്ങളില്‍ ദൃശ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ ഒരു സൂചന പോലുമില്ലാത്ത വാര്‍ത്തയായിരുന്നതിനാല്‍ തന്നെ വായനക്കാരാകെ ഞെട്ടിയ അവസ്ഥ. 2016 നവംബര്‍ എട്ടിന് നടന്ന നോട്ട് നിരോധനത്തിന്റെ ഓര്‍മയില്‍ മിക്ക വായനക്കാരും വാര്‍ത്ത വിശ്വസിക്കുകയും ചെയ്തു. വിശ്വസിക്കുക മാത്രമല്ല, ആ വിശ്വാസത്തിന്റെ ബലത്തില്‍ തങ്ങളുടെ കൈയിലുള്ള നോട്ടുകള്‍ എന്ത് ചെയ്യണമെന്ന ആശയക്കുഴപ്പത്തിലാവുകയും ചെയ്തു ...
വംശനാശഭീഷണി നേരിടുന്ന ചിത്രവവ്വാലിനെ അങ്ങാടിപ്പുറത്ത് നിന്ന് കണ്ടെത്തി
Local

വംശനാശഭീഷണി നേരിടുന്ന ചിത്രവവ്വാലിനെ അങ്ങാടിപ്പുറത്ത് നിന്ന് കണ്ടെത്തി

Perinthalmanna RadioDate: 24-01-2025പെരിന്തൽമണ്ണ: അപൂർവമായി കാണാറുള്ള, വംശനാശ ഭീഷണി നേരിടുന്ന ചിത്രവവ്വാലിനെ പെരിന്തൽമണ്ണ അങ്ങാടിപ്പുറത്ത് കണ്ടെത്തി. അങ്ങാടിപ്പുറം ഏറാന്തോട് മീൻകുളത്തിക്കാവിനു സമീപം തോണിക്കര റോഡിൽ മറുകര മുഹമ്മദ് നിസാറിന്റെ വീടിനു സമീപത്തുനിന്നാണ് ചിത്രവവ്വാലിനെ കണ്ടെത്തിയത്. പെയിന്റഡ് ബാറ്റ്, ബട്ടർഫ്ലൈ ബാറ്റ് എന്നൊക്കെ അറിയപ്പെടുന്ന ഈ വവ്വാൽ ബംഗ്ലാദേശ്, ഇന്ത്യ, ചൈന, വിയറ്റ്നാം, ശ്രീലങ്ക, തായ്‍ലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ അപൂർവമായി മാത്രം കണ്ടുവരുന്നവയാണ്.കെറിവോള പിക്ട എന്നാണ് ശാസ്ത്രീയനാമം. ഓറഞ്ച് നിറത്തിലുള്ള ജീവിയെ കണ്ട് ആദ്യം പൂമ്പാറ്റയാണെന്നു കരുതിയ മുഹമ്മദ് നിസാറിന് പിന്നീട് വവ്വാലുമായി രൂപസാദൃശ്യംതോന്നി പെരിന്തൽമണ്ണ ഫയർസ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. ഫയർസ്റ്റേഷനിൽനിന്ന് അറിയിച്ചതനുസരിച്ച് സിവിൽ ഡിഫൻസ് വൊളന്റിയറും വനംവകുപ്പ് അനിമൽ റെസ്‌ക്യൂവറുമായ പി. മ...
മേലാറ്റൂർ- പുലാമന്തോൾ പാതയുടെ ശേഷിക്കുന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റ് അന്തിമ ഘട്ടത്തിൽ
Local

മേലാറ്റൂർ- പുലാമന്തോൾ പാതയുടെ ശേഷിക്കുന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റ് അന്തിമ ഘട്ടത്തിൽ

Perinthalmanna RadioDate: 24-01-2025പെരിന്തൽമണ്ണ : പുലാമന്തോൾ- മേലാറ്റൂർ പാത നവീകരണ കരാറുകാരനെ നീക്കിയതിനാൽ ശേഷിക്കുന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റ് അന്തിമ ഘട്ടത്തിൽ. 2020ൽ റീബിൽഡ് കേരള പദ്ധതിയിൽ 144 കോടിയുടെ പദ്ധതി തയാറാക്കി 139 കോടി രൂപക്ക് ടെൻഡർ നടത്തി പ്രവൃത്തി തുടങ്ങി നാലുവർഷം കഴിഞ്ഞിട്ടും 53 ശതമാനം എത്തിയപ്പോഴാണ് കരാറുകാരനെ നീക്കിയത്.നാലു വർഷത്തിന് ഇടയിൽ പലപ്പോഴായി മൂന്നോ നാലോ മാസമാണ് പ്രവൃത്തി നടന്നത്. റോഡ് കെ.എസ്.ടി.പിക്ക് വിട്ടു നൽകിയതിനാൽ അവരാണ് പ്രവൃത്തി പൂർത്തിയാക്കേണ്ടതും മേൽനോട്ടം വഹിക്കേണ്ടതും. സമയ ബന്ധിതമായി പ്രവൃത്തി നടത്താത്തതിന് കരാറുകാരും ഉദ്യോഗസ്ഥരും കുറ്റക്കാർ ആണെന്നാണ് ആക്ഷേപം. ബാക്കി നിർമാണം പൂർത്തിയാക്കാൻ സർക്കാർ രണ്ടാമത് വിശദ എസ്റ്റിമേറ്റ് തയാറാക്കി റീബിൽഡ് കേരളയിൽ നിന്നും വേൾഡ് ബാങ്കിൽ നിന്നും അനുമതി വാങ്ങണം.പൂർത്തിയാക്കിയ 53 ശമാനത്തിൽ പത്ത് ശതമാന...