Tag: 240625

ഹജ്ജ് മടക്കയാത്ര നാളെ മുതൽ; ആദ്യമെത്തുക കരിപ്പൂർ വഴി പോയവർ
Local

ഹജ്ജ് മടക്കയാത്ര നാളെ മുതൽ; ആദ്യമെത്തുക കരിപ്പൂർ വഴി പോയവർ

Perinthalmanna RadioDate: 24-06-2025സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിനു പോയവരുടെ മടക്കയാത്ര ബുധനാഴ്ച മുതൽ ആരംഭിക്കും. കരിപ്പൂരിൽ നിന്ന് യാത്ര തിരിച്ച തീർഥാടകരാണ് ആദ്യം നാട്ടിലെത്തുക. കൊച്ചിയിൽ നിന്ന് പോയവരുടെ മടക്കയാത്ര വ്യാഴാഴ്ച രാത്രി 12.15നും കണ്ണൂരിൽ നിന്ന് യാത്ര തിരിച്ച തീർത്ഥാടകർ ജൂൺ 30നു ശേഷവുമാണ് തിരിച്ചെത്തുന്നത്. സംസ്ഥാന ഹജ്ജ്' കമ്മിറ്റി മുഖേന കേരളത്തിലെ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങളിൽ നിന്നായി ആകെ 16,482 തീർത്ഥാടകരാണ് ഇത്തവണ വിശുദ്ധ ഹജ്ജ് കർമ്മത്തിനായി പോയത്. ഇതിൽ 16,040 പേർ കേരളത്തിൽ നിന്നുള്ളവരും 442 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്.കരിപ്പൂർ വഴി 5339 തീർത്ഥാടകരും കൊച്ചി വഴി 6388 തീർത്ഥാടകരും കണ്ണൂരിൽനിന്ന് 4755 തീർത്ഥാടകർ എന്നിങ്ങനെയാണ് കേരളത്തിൽ നിന്നും സൗദിയിലേക്ക് പുറപ്പെട്ടത്. മടക്കയാത്രക്കായി കരിപ്പൂരിൽ നിന്ന് 31ഉം കൊച്ചിയിൽ നിന്ന് 23 ഉം കണ്ണൂരിൽ നിന്ന് 28ഉ...
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനൊരുങ്ങി റെയിൽവേ<br>
Local

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനൊരുങ്ങി റെയിൽവേ

Perinthalmanna RadioDate: 24-06-2025ന്യൂഡൽഹി: വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ടിക്കറ്റ് നിരക്ക് വർധനയ്ക്കൊരുങ്ങി റെയിൽവേ. ടിക്കറ്റ് നിരക്കിൽ നേരിയ വർധനവ് വരുത്തുമെന്ന് റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂലായ് ഒന്നുമുതൽ നിരക്ക് വർധനവ് പ്രാബല്യത്തിൽ വന്നേക്കും.നോൺ എസി മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്ക് കിലോമീറ്ററിന് ഒരുപൈസ നിരക്കിൽ വർധനവ് വരുത്താനാണ് ഉദ്ദേശിക്കുന്നത്. എസി ടിക്കറ്റുകളിൽ രണ്ട് പൈസ നിരക്കിലും വർധനവുണ്ടാകും.സബർബൻ ട്രെയിനുകൾക്കും 500 കി.മീറ്റർ വരെയുള്ള സെക്കൻഡ് ക്ലാസ് യാത്രകൾക്കും ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. 500 കി.മീറ്ററിന് മുകളിൽവരുന്ന സെക്കൻഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ എന്ന നിലയിൽ വർധനവുണ്ടാകും. സീസൺ ടിക്കറ്റുകാർക്കും നിരക്കുവർധനവ് ഉണ്ടായേക്കില്ല. ജൂലായ് ഒന്നുമുതൽ തത്കാൽ ടിക്കറ്റുകൾക്ക് ആധാർ ഒ...
കൂരിയാട് സർവീസ് റോഡ് ഉടൻ തുറന്നേക്കും<br>
Local

കൂരിയാട് സർവീസ് റോഡ് ഉടൻ തുറന്നേക്കും

Perinthalmanna RadioDate: 24-06-2025കൂരിയാട് : ദേശീയപാത പുനർനിർമാണത്തിനിടെ തകർന്ന കൊളപ്പുറം, കൂരിയാട് ഭാഗത്ത് കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡ് അധികൃതർ ഉടൻ തുറന്നുനൽകിയേക്കും. ഈ ഭാഗത്ത് ആറുവരിപ്പാത നിർമിക്കാനായി മണ്ണിട്ടുയർത്തിയ മുക്കാൽഭാഗത്തെയും മണ്ണ് നീക്കംചെയ്‌തു. മഴകാരണം പ്രവൃത്തി ഉദ്ദേശിച്ച വേഗത്തിൽ പൂർത്തീകരിക്കാനാകാത്തതിനാലാണ് പാത ഗതാഗതത്തിനു തുറന്നുകൊടുക്കാൻ വൈകുന്നതെന്നാണ് അധികൃതർ പറയുന്നത്.കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡ് തുറന്നുനൽകിയാൽ കോഴിക്കോട്ടുനിന്ന് പൊന്നാനിയിലേക്കു പോകുന്ന തകർന്ന ഭാഗത്തെ സർവീസ് റോഡിന്റെ പണി ഉടൻ തുടങ്ങും. ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങൾ വഴിതിരിച്ചുവിട്ട മിക്ക ഗ്രാമീണറോഡുകളും തകർന്നടിഞ്ഞ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെയാണ്അധികൃതരുടെ പെട്ടെന്നുള്ള ഈ തീരുമാനം. കൂരിയാട് കവലയിലെ മേൽപ്പാതയ്ക്കായി നിർമിച്ച പാലംമുതൽ കൊളപ്പുറം ഭാഗത്തേക്കുള്ള ര...
കേരളത്തിൽ അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത<br>
Local

കേരളത്തിൽ അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത

Perinthalmanna RadioDate: 24-06-2025തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടാണ്.ബംഗാൾ ഉൾക്കടലിന് മുകളിലും, തെക്കൻ ഉത്തർപ്രദേശിന് മുകളിലും രൂപപ്പെട്ട ചക്രവാതചുഴിയും ശക്തമായി തുടരുന്ന പടിഞ്ഞാറൻ കാറ്റുമാണ് മഴക്ക് കാരണം. അതേസമയം, കാസർഗോഡ് ജില്ലയിൽ ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുട...
വ്യോമപാത തുറന്ന് ഗള്‍ഫ് രാജ്യങ്ങള്‍; വിമാനഗതാഗതം സാധാരണ നിലയിലേക്ക്
Local

വ്യോമപാത തുറന്ന് ഗള്‍ഫ് രാജ്യങ്ങള്‍; വിമാനഗതാഗതം സാധാരണ നിലയിലേക്ക്

Perinthalmanna RadioDate: 24-06-2025ആശങ്കയുടെ മണിക്കൂറുകള്‍ക്കുശേഷം വ്യോമപാത തുറന്ന് ഗള്‍ഫ് രാജ്യങ്ങള്‍. ഇറാന്‍റെ മിസൈല്‍ ആക്രമണ മുന്നറിയിപ്പിനു പിന്നാലെ ഖത്തർ തിങ്കളാഴ്ച വൈകുന്നേരം 6.45ഓടെ അടച്ച വ്യോമപാത അർധരാത്രി 12 ഓടെയാണ് തുറന്നത്.അധികം വൈകാതെ തന്നെ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാരുമായി വിമാനങ്ങള്‍ ദോഹയിലെ ഹമദ് വിമാനത്താവളം ലക്ഷ്യമാക്കി പറന്നു തുടങ്ങി. രാത്രി 7.30ഓടെ ഇറാൻ മിസൈലുകള്‍ ഖത്തർ വ്യോതിർത്തിയിലെത്തിയതിനു പിന്നാലെ വിവിധ ജി.സി.സി രാജ്യങ്ങളിലും വ്യോമാതിർത്തികള്‍ അടച്ചതോടെ മധ്യപൂർവേഷ്യ വഴിയുള്ള വിമാനഗതാഗതം പൂർണമായും നിശ്ചലമായിരുന്നു.ദോഹ ഹമദ് വിമാനത്താവളത്തിലേക്കും, ഇവിടെ നിന്നു പുറപ്പെടേണ്ടതുമായ വിമാനങ്ങള്‍ കൂട്ടമായി റദ്ദാക്കുകയും, വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. രാത്രി 12ന് വ്യോമപാത തുറന്നതിനു പിന്നാലെ വിമാന സർവിസും പതിവുപോലെ ആരംഭിച്ചു.കുവൈത്തിലും വ്യോമ ഗതാഗതം സാ...