Tag: 251125

പൊതു സ്ഥലത്തെ പ്രചാരണ ബോർഡ് പിടിച്ചെടുത്താൽ സ്ഥാനാർത്ഥിക്ക് എട്ടിന്റെ പണി<br>
Local

പൊതു സ്ഥലത്തെ പ്രചാരണ ബോർഡ് പിടിച്ചെടുത്താൽ സ്ഥാനാർത്ഥിക്ക് എട്ടിന്റെ പണി

Perinthalmanna RadioDate: 25-11-2025 പൊതു സ്ഥലത്തെ പ്രചാരണ ബോർഡ് പിടിച്ചെടുത്താൽ സ്ഥാനാർത്ഥികളെ കാത്തിരിക്കുന്നത് പിഴ, പിഴ കൂടിയാലോ വരാൻ പോകുന്നത് 'എട്ടിന്‍റെ പണിയും'. ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലത്തുനിന്ന് സ്ഥാനാർഥിയുടെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ ഒരെണ്ണത്തിന് 5,000 രൂപയും അതും എടുത്തുമാറ്റാനുള്ള ചെലവും ജിഎസ്ടിയുമാണ് പിഴ. ഇത്തരത്തിൽ അഞ്ച് ബോർഡുകൾ പിടിച്ചെടുത്താൽ സ്ഥാനാർത്ഥികൾക്ക്, ജയിച്ചാലും പരമാവധി ചെലവഴിക്കാവുന്ന തുക മറികടക്കുന്നതോടെ അയോഗ്യതയ്ക്ക് കാരണമാകും.ബോർഡ് എടുത്തുമാറ്റുന്ന സാഹചര്യമുണ്ടായാൽ 5,000 രൂപയും എടുത്തുമാറ്റാനുള്ള ചെലവും ജിഎസ്ടിയുമാണ് പിഴ. ഇത് സ്ഥാനാർത്ഥിയുടെ ചെലവിലാണ് ഉൾപ്പെടുത്തുക. പിഴയ്ക്ക് പുറമെ പൊലീസ് കേസും രജിസ്റ്റർ ചെയ്യും. അഞ്ച് ബോർഡ് എടുത്തുമാറ്റിയാൽ ഗ്രാമപ്പഞ്ചായത്തിലെ സ്ഥാനാർഥിക്ക് ചെലവഴിക്കാവുന്ന തുകയായ 25,000 രൂപ മറികടക്കും. തെരഞ്ഞെടുത്താലും ഇതോടെ ...
പത്രിക പിൻവലിക്കാൻ വിമത സ്ഥാനാർഥി പെരിന്തൽമണ്ണയിലേക്ക് പോയത് ആംബുലൻസിൽ<br>
Local

പത്രിക പിൻവലിക്കാൻ വിമത സ്ഥാനാർഥി പെരിന്തൽമണ്ണയിലേക്ക് പോയത് ആംബുലൻസിൽ

Perinthalmanna RadioDate: 25-11-2025 പെരിന്തൽമണ്ണ: പത്രിക പിൻവലിക്കാൻ വിമത സ്ഥാനാർഥിയും സംഘവും പോയത് ആംബുലൻസിൽ. കോഡൂർ പഞ്ചായത്തിലെ യുഡിഎഫിലെ തർക്കമാണ് സിനിമയെ വെല്ലുംവിധമുള്ള ക്ലൈമാക്സോടെ പര്യവസാനിച്ചത്.കാച്ചടിപ്പറമ്പ് വാർഡിൽ കോൺഗ്രസിനു റിബലായി മത്സരിക്കാൻ നോമിനേഷൻ നൽകിയ മുസ്‍ലിം ലീഗിലെ വനിതാ സ്ഥാനാർഥിയും വാർഡ് ഭാരവാഹികളുമാണ് പെരിന്തൽമണ്ണയിലെ വരണാധികാരിയുടെ ഓഫിസിൽ അതിവേഗമെത്താൻ ആംബുലൻസ് പിടിച്ചത്. ഒപ്പം ലീഗിനു റിബലായി പുളിയാട്ടുകുളം വാർഡിൽ മത്സരിക്കാൻ നോമിനേഷൻ നൽകിയ കോൺഗ്രസ് സ്ഥാനാർഥി ചർച്ചയ്ക്കൊടുവിൽ അവസാനനിമിഷം പത്രിക പിൻവലിച്ചു.ഉച്ചയ്ക്ക് 2.10നാണ് പത്രിക പിൻവലിക്കാൻ ഇരു വാർഡുകളിലെയും വിമത സ്ഥാനാർഥികളും പാർട്ടി നേതൃത്വവും തീരുമാനിച്ചത്. വൈകിട്ട് മൂന്നിന് മു‍ൻപ് പത്രിക പിൻവലിക്കാൻ പെരിന്തൽമണ്ണയിൽ എത്താൻ കണ്ടെത്തിയ എളുപ്പമാർഗമായിരുന്നു ആംബുലൻസ്. ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് നേതൃത്വം...
നടിയെ ആക്രമിച്ച കേസ്; അന്തിമ വിധി ഡിസംബർ 8ന്<br>
Local

നടിയെ ആക്രമിച്ച കേസ്; അന്തിമ വിധി ഡിസംബർ 8ന്

Perinthalmanna RadioDate: 25-11-2025 കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഡിസംബര്‍ എട്ടിന് അന്തിമ വിധി പറയും. എല്ലാ പ്രതികളും അന്നേ ദിവസം ഹാജരാകണം.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിൻ്റെ നടപടികള്‍ പുരോഗമിക്കുന്നത്.  കേസില്‍ ഇന്ന് പൾസർ സുനി അടക്കം അഞ്ച് പ്രതികൾ ഹാജരായി.കേസിൽ ആകെ 9 പ്രതികളാണുള്ളത്.  പള്‍സര്‍ സുനി ഒന്നാംപ്രതിയും  നടന്‍ ദിലീപ് എട്ടാംപ്രതിയുമാണ്.രണ്ട് പേരെ മാപ്പ് സാക്ഷിആക്കുകയും ഒരാളെ വിട്ടയ്ക്കുകയും ചെയ്തിരുന്നു. കേസിൽ ദിലീപും പൾസർ സുനിയുമടക്കമുള്ളവർ ഇപ്പോൾ ജാമ്യത്തിലാണ്. ഏഴര വർഷത്തിന് ശേഷം 2024 സെപ്തംബറിലാണ് സുനി ജാമ്യത്തിലിറങ്ങിയത്.പള്‍സര്‍ സുനി, മാര്‍ട്ടിൻ ആന്‍റണി,ബി. മണികണ്ഠൻ, വി.പി വിജീഷ്,എച്ച് .സലിം(വടിവാൾ സലിം),ചാര്‍ലി,ചാര്‍ലി തോമസ്,പി. ഗോപാലകൃഷ്ണൻ(ദിലീപ്),സനിൽകുമാര്‍(മേസ്തിരി സനിൽ) എന്നിവരാണ് കേസിലെ പ്രതികള്‍.വിഷ്ണുവാണ് മാപ്പുസാക്ഷി. പ്രദീഷ് ചാക്കോ,രാജു ജ...
ഇന്നും കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്<br>
Local

ഇന്നും കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Perinthalmanna RadioDate: 25-11-2025 സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലേർട്ടാണ്. ഉച്ചയ്ക്ക് ശേഷം മഴ കൂടുതൽ ശക്തിപ്രാപിച്ചേക്കും.കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാത ചുഴി കന്യാകുമാരി കടൽ, ശ്രീലങ്ക, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവയ്ക്ക് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. അതിനാൽതന്നെ കേരളത്തിൽ അടുത്ത 5 ദിവസം നേരിയതോ ഇടത്തരമോ ആയ മഴയ്ക്കാണ് സാധ്യത പ്രവചിക്കുന്നത്. നവംബർ 24 മുതൽ 26 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടി മിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.മലാക്ക കടലിടുക്കിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദം മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളിലാണ്. ഇത് പടിഞ്ഞാറ്-വടക്കു...
പെരിന്തൽമണ്ണ നഗരസഭയിൽ അവസാന നിമിഷം ട്വിസ്റ്റ്<br>
Local

പെരിന്തൽമണ്ണ നഗരസഭയിൽ അവസാന നിമിഷം ട്വിസ്റ്റ്

Perinthalmanna RadioDate: 25-11-2025 പെരിന്തൽമണ്ണ : നഗരസഭാ തിരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കുന്നതിനുള്ള സമയ പരിധി അവസാനിച്ചതോടെ മത്സര രംഗത്ത് ചൂടേറി.  പെരിന്തൽമണ്ണ നഗരസഭയിലെ ആറാംവാർഡ് കുളിർമലയിൽ അവസാന നിമിഷം സ്ഥാനാർഥിയെ മാറ്റി എൽഡിഎഫ്. എൽഡിഎഫ് സ്ഥാനാർഥിയായി പത്രിക നൽകിയിരുന്ന ബ്രാഞ്ച് കമ്മിറ്റിയംഗം എം. ഷാഹുൽ ഹമീദ് പാർട്ടി നിർദേശത്തെ തുടർന്ന് പത്രിക പിൻവലിച്ചു. ഡോ. നിലാർ മുഹമ്മദിന് എൽഡിഎഫ് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ആറാംവാർഡിൽ തിരഞ്ഞെടുപ്പ് ചിത്രം മാറിയത്. ഐഎംഎ സംസ്ഥാന കോഓർഡിനേറ്ററായ ഡോ.നിലാർ മുഹമ്മദിനെ പിന്തുണയ്‌ക്കുക വഴി ആരോഗ്യ മേഖലയുടെ വലിയ പിന്തുണയാണ് എൽഡിഎഫ് സ്വപ്നം കാണുന്നത്. അതേ സമയം എൽഡിഎഫിന്റെ പുതിയ നീക്കം രാഷ്ട്രീയ പാപ്പരത്തമാണെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി. ഈ വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി രംഗത്തുള്ള നാലകത്ത് ബഷീർ മുൻപ് നഗരസഭാ കൗൺസിലറായിരുന്നു.ആകെയുള്ള 37 വാർഡുകളിൽ എൽഡിഎഫിൽ 36...