Tag: 260124

കരിപ്പൂർ വഴി ഹജ് യാത്രയ്ക്ക് ഇരട്ടിത്തുക; ഹജ് പുറപ്പെടൽ കേന്ദ്രത്തെ ബാധിക്കുമെന്ന് ആശങ്ക
Local

കരിപ്പൂർ വഴി ഹജ് യാത്രയ്ക്ക് ഇരട്ടിത്തുക; ഹജ് പുറപ്പെടൽ കേന്ദ്രത്തെ ബാധിക്കുമെന്ന് ആശങ്ക

Perinthalmanna RadioDate: 26-01-2024കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി ഹജ് യാത്ര നടത്താൻ ഇരട്ടിത്തുക നൽകണമെന്ന സാഹചര്യം ഒഴിവായില്ലെങ്കിൽ, കരിപ്പൂരിലെ ഹജ് പുറപ്പെടൽ കേന്ദ്രത്തെത്തന്നെ ബാധിച്ചേക്കും. കേരളത്തിൽനിന്നു കൂടുതൽ തീർഥാടകർ മലബാർ പ്രദേശത്തുനിന്നുള്ളവരായതിനാൽ ഇവർ ആശ്രയിക്കുന്നത് കോഴിക്കോട് വിമാനത്താവളത്തെയാണ്. കഴിഞ്ഞ വർഷം കേരളത്തിൽനിന്നു പുറപ്പെട്ടത് 11,556 പേർ. ഇതിൽ 7,045 തീർഥാടകരും കരിപ്പൂർ വഴിയാണ് യാത്ര ചെയ്തത്. ആകെ 24,794 അപേക്ഷകരിൽ 14,464 പേരും ആദ്യ ഓപ്ഷനായി തിരഞ്ഞെടുത്തതും കോഴിക്കോട് വിമാനത്താവളമാണ്. തീർഥാടകർക്ക് 2 വിമാനത്താവളം നിർദേശിക്കാം. എന്നാൽ, ആദ്യത്തെ വിമാനത്താവളം വഴി യാത്ര ഇല്ലെങ്കിൽ മാത്രമേ രണ്ടാമത്തെ വിമാനത്താവളം വഴി യാത്ര ചെയ്യാനാകൂ. ‌‌നിലവിൽ കൂടിയ നിരക്ക് കുറയ്ക്കാൻ നടപടിയുണ്ടായില്ലെങ്കിൽ ‌ഇരട്ടിത്തുക നൽകി കോഴിക്കോട് വഴി യാത്ര ചെയ്യാൻ തീർഥാടകർ തയാറാകി...
തിരുമാന്ധാംകുന്ന് ക്ഷേത്രഗോപുരത്തിന് മുൻവശത്തെ ഓട അപകട കെണിയൊരുക്കുന്നു
Local

തിരുമാന്ധാംകുന്ന് ക്ഷേത്രഗോപുരത്തിന് മുൻവശത്തെ ഓട അപകട കെണിയൊരുക്കുന്നു

Perinthalmanna RadioDate: 26-01-2024അങ്ങാടിപ്പുറം : ദേശീയപാതയിൽ തിരുമാന്ധാംകുന്ന് ക്ഷേത്രഗോപുരത്തിനു മുൻവശത്തുള്ള ഓട അപകടഭീഷണിയൊരുക്കുന്നു. ചാലിനു മുകളിൽ സ്ലാബില്ലാത്തതിനാൽ അടി തെറ്റിയാൽ വലിയ അപകടംതന്നെ ഇവിടെ സംഭവിക്കാം. ക്ഷേത്ര ഗോപുര തൂണിനോട് ചേർന്ന ചാലിനു മീതെ ചെറിയൊരു സ്ലാബ് മാത്രമാണുള്ളത്. ഒരു ഭാഗം സ്ലാബില്ലാതെ തുറന്ന അവസ്ഥയിലുമാണ്.ക്ഷേത്രഗോപുരത്തിൽനിന്ന് റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്താണ് ഈ അവസ്ഥ. ഗോപുരത്തിന് അടുത്തു തന്നെയാണ് ബസ് കാത്തിരിപ്പു കേന്ദ്രം. ബസ്‌ കാത്തിരിപ്പു കേന്ദ്രത്തിലേക്ക് പോകുന്നവർ, ദർശനത്തിനായി എത്തുന്നവർ, മറ്റ് കാൽനടക്കാർ എന്നിവർക്ക് ഈ ചാൽ വലിയ അപകടക്കെണിയാണ്.ക്ഷേത്രറോഡിൽനിന്ന് ദേശീയപാതയിലേക്ക് ഇറങ്ങുന്ന ഇരുചക്ര വാഹനങ്ങൾ ചാലിൽ വീഴാനുള്ള സാധ്യതയും ഏറെയാണ്. സ്ലാബിന്റെ അവസ്ഥ ശ്രദ്ധയിൽപ്പെടാൻ ഇതിനടുത്ത് ട്രാഫിക് പോലീസ് അപകടസൂചന വെച്ചിട്ടുണ്ട്. എത്രയും വേഗം ചാൽ സ്ലാ...
മകളെ പീഡിപ്പിച്ച പിതാവിന് 150 വർഷം കഠിനതടവും നാലുലക്ഷം രൂപ പിഴയും
Local

മകളെ പീഡിപ്പിച്ച പിതാവിന് 150 വർഷം കഠിനതടവും നാലുലക്ഷം രൂപ പിഴയും

Perinthalmanna RadioDate: 26-01-2024പെരിന്തൽമണ്ണ:പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് വ്യത്യസ്ത വകുപ്പുകളിൽ 150 വർഷം കഠിനതടവും നാലുലക്ഷം രൂപ പിഴയും. പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി (രണ്ട്) ജഡ്‌ജി എസ്.ആർ. സിനിയാണ് പോക്‌സോ അടക്കം വിവിധ വകുപ്പുകളിലായി ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.വിചാരണ വേഗത്തിലാക്കുന്നതിനായി പോലീസിന്റെ അപേക്ഷപ്രകാരം പ്രത്യേക വിചാരണയാണു നടത്തിയത്. വിവിധ വകുപ്പുകൾ പ്രകാരം ഒരുകുറ്റത്തിന് ഏഴുവർഷം കഠിനതടവും 50,000 രൂപ പിഴയും മറ്റൊരു വകുപ്പ് പ്രകാരം 30 വർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. പോക്‌സോ നിയമത്തിലെ വ്യത്യസ്ത വകുപ്പുകൾ പ്രകാരം 110 വർഷം കഠിനതടവും 50,000 രൂപവീതം ഒന്നരലക്ഷം രൂപ പിഴയുമുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമുണ്ട്. പിഴയടച്ചില്ലെങ്കിൽ പോക്‌സോ വകുപ്പുകളിൽ ഓരോവർഷവു...
റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രി ജി. ആര്‍ അനില്‍ അഭിവാദ്യം സ്വീകരിച്ചു
Local

റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രി ജി. ആര്‍ അനില്‍ അഭിവാദ്യം സ്വീകരിച്ചു

Perinthalmanna RadioDate: 26-01-2024മലപ്പുറം: ഇന്ത്യ ലോകവേദിയില്‍ ഇന്നും തലയുയർത്തി നില്‍ക്കുന്നത് ശക്തമായ ഭരണ ഘടനയുള്ളതു കൊണ്ടാണെന്നും ഒരു പോറല്‍ പോലു മേല്‍ക്കാതെ രാജ്യത്തിന്റെ പരമാധികാരവും ഭരണഘടനയും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.റിപ്പബ്ലിക്കായി മാറിയതിനു ശേഷം എല്ലാ മേഖലകളിലും അഭിമാനകരമായ മുന്നേറ്റമാണ് രാജ്യം കാഴ്ചവെച്ചത്. ഇന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്ഘടനയാണ് ഇന്ത്യ. എന്നാല്‍ വംശീയവും മതപരവുമായ വിഭാഗീയതകളും സംഘർഷങ്ങളും അവസാനിപ്പിക്കാന്‍ നമുക്കിനിയും കഴി‍ഞ്ഞിട്ടില്ല. ദാരിദ്ര്യവും അസമത്വവും തുടച്ചു നീക്കേണ്ടതുണ്ട്. രാജ്യത്തിന്റെ മതേതരത്വവും ഫെഡറലിസവും അടക്കമുള്ള ഭരണഘടനാ മൂല്...
ചീരട്ടാമല- അങ്ങാടിപ്പുറം റോഡിൽ അപകടം പതിവാകുന്നു; ഇന്നലെ ടിപ്പർ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു
Local

ചീരട്ടാമല- അങ്ങാടിപ്പുറം റോഡിൽ അപകടം പതിവാകുന്നു; ഇന്നലെ ടിപ്പർ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു

Perinthalmanna RadioDate: 26-01-2024അങ്ങാടിപ്പുറം : കൊടിയ വളവുകളും ഇറക്കവുമുള്ളതാണ് ചീരട്ടാമല-|അങ്ങാടിപ്പുറം റോഡ്. ഇവിടെ അപകടങ്ങൾ കൂടിയിട്ടും അധികൃതർ സുരക്ഷാ കാര്യങ്ങളിൽ അലംഭാവം തുടരുകയാണ്. ഏറെ വളവുകളും ഇറക്കങ്ങളുമുള്ളതിനാലാണ് വാഹനങ്ങൾ പലപ്പോഴും അപകടത്തിൽപ്പെടുന്നത്. രാത്രിയിലാണ് കൂടുതൽ അപകടങ്ങളും സംഭവിക്കുന്നത്. ഓഗസ്റ്റ് 20-ന് ഒരു ടാങ്കർ ലോറി ഈ റോഡിൽ നിന്ന് 30 അടി താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. ടാങ്കറിൽ നിന്ന് ചോർന്ന ഡീസൽ സമീപത്തെ കിണറുകളിലടക്കം കലർന്നു. ഇതിനു ശേഷവും ഇവിടെ മൂന്ന് വാഹനങ്ങൾ മറിഞ്ഞു. അവിടെനിന്ന് ഏകദേശം നൂറു മീറ്റർ ദൂരത്തിലാണ് വ്യാഴാഴ്ച ടിപ്പർ ലോറി മറിഞ്ഞ് ഒരാൾ മരിച്ചത്. ഇവിടെ വളവ് കാണിക്കുന്ന സൂചനാബോർഡുകളൊന്നുമില്ല.ടാങ്കർ ലോറി അപകടത്തെത്തുടർന്ന് ലീഗൽ സർവീസ് സൊസൈറ്റി ചെയർമാൻ വിളിച്ചുചേർത്ത ചർച്ചയിൽ പൊതുമരാമത്ത് വകുപ്പടക്കം മിക്ക വിഭാഗത്തിലേയും ഉദ്യോഗസ്ഥർ പങ്കെടുത്ത...
ബ്യൂട്ടി സ്പോട്ട് പദ്ധതിയിലൂടെ പുതിയ മുഖവുമായി മുത്തശി കിണര
Local

ബ്യൂട്ടി സ്പോട്ട് പദ്ധതിയിലൂടെ പുതിയ മുഖവുമായി മുത്തശി കിണര

Perinthalmanna RadioDate: 26-01-2024പെരിന്തൽമണ്ണ ∙ മുത്തശ്ലിയുടെ ഭാവത്തിൽ മുത്തശ്ശിക്കിണറും മനോഹരമായ പരിസരങ്ങളുമൊരുക്കി പെരിന്തൽമണ്ണ നഗരസഭയുടെ ബ്യൂട്ടി സ്‌പോട്ടിന് തുടർച്ച. ഒട്ടേറെ പേരാണ് മുത്തശ്ശിക്കിണറിനൂ സമീപം സെൽഫിയെടുക്കാനെത്തുന്നത്.നഗരസൗന്ദര്യവൽക്കരണ ബ്യൂട്ടി സ്‌പോട്ട് പദ്ധതിയിലുൾപ്പെടുത്തി ഡർട്ടി സ്‌പോട്ടുകളെ ബ്യൂട്ടി സ്‌പോട്ടുകളാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് നഗരസഭയിലെ 33–ാം വാർഡിൽ ഊട്ടി റോഡിൽ മൗലാന ആശുപത്രിക്ക് സമീപം മുത്തശ്ശിക്കിണർ ഉൾപ്പെടുന്ന ബ്യൂട്ടി സ്‌പോട്ട് ആകർഷകവും മാതൃകാപരവുമായി അണിയിച്ചൊരുക്കിയത്.നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരും ശുചീകരണ തൊഴിലാളികളും സ്നേഹാരാമം സ‌പ്‌തദിന സഹവാസ ക്യാംപിന്റെ ഭാഗമായി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റും ചേർന്നാണ് അലങ്കാരപ്പണികളൊരുക്കിയത്.ബ്യൂട്ടി സ്‌പോട്ട് നഗരസഭാധ്യക്ഷൻ പി.ഷാജി നാടിന് സമർപ്പിച്ചു. സ്ഥിരസമിതി അധ്...