Tag: 270524

അങ്ങാടിപ്പുറത്ത് അൽപ്പാക്കുളത്തിന് കോൺക്രീറ്റ് ഭിത്തി നിർമാണം തുടങ്ങി
Local

അങ്ങാടിപ്പുറത്ത് അൽപ്പാക്കുളത്തിന് കോൺക്രീറ്റ് ഭിത്തി നിർമാണം തുടങ്ങി

Perinthalmanna RadioDate: 27-05-2024അങ്ങാടിപ്പുറം: യാത്രക്കാർക്ക് ആശ്വാസത്തിന് വക നൽകി അൽപ്പാക്കുളത്തിന്റെ റോഡിനോടു ചേർന്ന ഭാഗത്ത് കോൺക്രീറ്റ് ഭിത്തി നിർമാണം തുടങ്ങി. ഏറെ ഭീഷണിയായിരുന്നു കുളത്തിന്റെ ഇടിഞ്ഞു പൊളിഞ്ഞു നിൽക്കുന്ന മതിൽക്കെട്ട്. ഇവിടെയാണ് ഭിത്തി നിർമിക്കുന്നത്.കോഴിക്കോട് - പാലക്കാട് ദേശീയ പാതയോടു ചേർന്ന് പത്തടിയോളം താഴ്ചയിലാണ് അൽപ്പാക്കുളം. കാലപ്പഴക്കം കൊണ്ടാണ് കുളത്തിന്റെ റോഡിന്റെ ഭാഗത്തുള്ള ചുറ്റുമതിൽ പൊളിഞ്ഞത്. ചുറ്റു മതിൽ ഇല്ലാത്തത് അപകട ഭീഷണിയായത് സംബന്ധിച്ച് പെരിന്തൽമണ്ണ റേഡിയോ ഉൾപ്പെടെയുള്ള മാധ്യമങ്ങള്‍ വാർത്ത നൽകിയിരുന്നു...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്...
മങ്കട ആശുപത്രിയിൽ വെള്ളമില്ല; രോഗികൾ ദുരിതത്തിൽ
Local

മങ്കട ആശുപത്രിയിൽ വെള്ളമില്ല; രോഗികൾ ദുരിതത്തിൽ

Perinthalmanna RadioDate: 27-05-2024മങ്കട: ആവശ്യത്തിനു വെള്ളമില്ലാതെ മങ്കട ആശുപത്രിയിൽ രോഗികളും ജീവനക്കാരും ദുരിതത്തിൽ. ആശുപത്രിയിൽ വാട്ടർ അതോറിറ്റി വെള്ളം ലഭിച്ചിട്ട് മാസങ്ങളായി. ആശുപത്രിയിൽ നിലവിലുണ്ടായിരുന്ന കുഴൽക്കിണറിലെ വെള്ളം ശക്തമായ വരൾച്ചയിൽ വറ്റി. പിന്നീട് കർക്കിടകം ജല അതോറിറ്റി വെള്ളവും വല്ലപ്പോഴും ലഭിച്ചിരുന്ന ജൽജീവൻ പദ്ധതിപ്രകാരമുള്ള കുടിവെള്ളപദ്ധതിയിലെ വെള്ളവുമായിരുന്നു. എന്നാൽ കർക്കിടകം പദ്ധതിയിലെ വെള്ളം ഈ പ്രദേശത്തേക്കെത്തിയിട്ട് മൂന്നുമാസമായി. വല്ലപ്പോഴും ലഭിച്ചിരുന്ന ജൽജീവൻ വെള്ളമാകട്ടെ, കോഴിക്കോട്പറമ്പിൽ ഓവുപാലം പണി നടക്കുന്നതിനാൽ മങ്കട ഭാഗത്തേക്കുള്ള പ്രധാന ലൈൻ വേർപെടുത്തിയിരിക്കുന്നതിനാൽ ലഭിക്കുന്നില്ല.ആശുപത്രി പരിസരത്തുള്ള മുഴുവൻ ഗുണഭോക്താക്കളും ജല അതോറിറ്റി അധികൃതരോട് നിരന്തരമായി ലൈൻ നന്നാക്കാൻ ആവശ്യപ്പെട്ടെങ്കിലും ജോലിക്കാർ ഇല്ലെന്നും എടുത്ത പ്രവൃത്തികൾക...
പ്ലസ്‌വൺ പ്രവേശനത്തിന് മലപ്പുറം ജില്ലയില്‍ അപേക്ഷിച്ചത് 82,434 കുട്ടികൾ
Local

പ്ലസ്‌വൺ പ്രവേശനത്തിന് മലപ്പുറം ജില്ലയില്‍ അപേക്ഷിച്ചത് 82,434 കുട്ടികൾ

Perinthalmanna RadioDate: 27-05-2024മലപ്പുറം : പ്ലസ്‌വൺ ഏകജാലക പ്രവേശനത്തിന് ജില്ലയിൽ അപേക്ഷ സമർപ്പിച്ചത് 82,434 കുട്ടികൾ. എസ്.എസ്.എൽ.സി. വിഭാഗത്തിൽ 79,637, സി.ബി.എസ്.ഇ.യിൽ 2031, ഐ.സി.എസ്.ഇ.യിൽ 12, മറ്റുള്ളവയിൽ 754 അടക്കമാണ് ഈ കണക്ക്. മറ്റു ജില്ലകളിൽനിന്ന് 7621 അപേക്ഷകരുണ്ട്. സ്‌പോർട്‌സ് ക്വാട്ട വിഭാഗത്തിൽ 960 പേരും മോഡൽ റെസിഡെൻഷ്യൽ സ്‌കൂൾ വിഭാഗത്തിൽ 30 പേരുമുണ്ട്. 29-നാണ് ട്രയൽ അലോട്ട്‌മെന്റ്. ജൂൺ അഞ്ചിന്‌ ആദ്യ അലോട്ട്‌മെന്റ് നടക്കും.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപേക്ഷകരുള്ളതും മലപ്പുറത്താണ്. ജില്ലയിൽ ഇത്തവണ 40,844 ആൺകുട്ടികളും 38,886 പെൺകുട്ടികളുമടക്കം 79,730 പേരാണ് ഉപരിപഠനത്തിനു അർഹത നേടിയത്. കൂടാതെ സി.ബി.എസ്.ഇ. മലപ്പുറം സഹോദയയുടെ കീഴിലെ 51 സ്‌കൂളുകളും മലപ്പുറം സെൻട്രൽ സഹോദയയുടെ കീഴിലെ 56 സ്‌കൂളുകളും മികച്ച വിജയം നേടിയിരുന്നു. നിലവിൽ ജില്ലയിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം പ്ലസ...
എ.ഐ ക്യാമറ എല്ലാം കാണുന്നു; പക്ഷേ ‘പെറ്റി’യടി കുറഞ്ഞു
Local

എ.ഐ ക്യാമറ എല്ലാം കാണുന്നു; പക്ഷേ ‘പെറ്റി’യടി കുറഞ്ഞു

Perinthalmanna RadioDate: 27-05-2024ഗതാഗത നിയമ ലംഘനങ്ങള്‍ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ കണ്ടെത്താൻ നിരത്തുകളില്‍ സ്ഥാപിച്ച എ.ഐ ക്യാമറകളുടെ 'പെറ്റിയടി' നാലിലൊന്നായി കുറഞ്ഞു.ക്യാമറകള്‍ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നു. എന്നാല്‍,100 കുറ്റം കണ്ടെത്തുമ്ബോള്‍ 10 മുതല്‍ 25 വരെ എണ്ണത്തില്‍ മാത്രമെ പിഴ ചുമത്തുന്നുള്ളൂ പിഴ രേഖപ്പെടുത്തേണ്ടതും ആർ.സി ഉടമയ്ക്ക് അയക്കേണ്ടതും കെല്‍ട്രോണ്‍ ജീവനക്കാരാണ്. പദ്ധതി നടപ്പിലാക്കുന്നതിനു കെല്‍ട്രോണ്‍ കരാർ അടിസ്ഥാനത്തില്‍ നിയമിച്ച ജീവനക്കാരില്‍ ഭൂരിഭാഗം പേരേയും പിൻവലിച്ചു.കരാറിലും ഉപ കരാറിലും ഉള്‍പ്പെടെ അഴിമതി ആരോപണത്തിനിടയാക്കിയ പദ്ധതി കഴിഞ്ഞ ജൂണ്‍ 5നാണ് നടപ്പിലാക്കിയത്.പ്രതിപക്ഷം ആരോപണമുന്നയിച്ചതോടെ മോട്ടോർ വാഹന വകുപ്പ് കെല്‍ട്രോണുമായുള്ള സമഗ്ര കരാർ നടപ്പിലാക്കുന്നത് വൈകിച്ചു. മുഖ്യമന്ത്രിയുടെ ബന്ധുവിലേക്കും നീണ്ട അഴിമതി കേസ് ഇപ്പോള്‍ ഹൈക്കോടതിയുടെ...
പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിന്റെ ബോയ്‌സ്‌ ഹോസ്റ്റൽ കെട്ടിടം പൊളിക്കുന്നു
Local

പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിന്റെ ബോയ്‌സ്‌ ഹോസ്റ്റൽ കെട്ടിടം പൊളിക്കുന്നു

Perinthalmanna RadioDate: 27-05-2024അങ്ങാടിപ്പുറം : പഠനത്തിന്റെയും സൗഹൃദങ്ങളുടെയും ചെറുപിണക്കങ്ങളുടെയും വേദിയായിരുന്ന അങ്ങാടിപ്പുറത്തുള്ള പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിന്റെ ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടം പൊളിക്കുന്നു. പുതിയത് പണിയുന്നതിനായാണ് വാസയോഗ്യമല്ലാതായി കാംപസിലെ നോക്കുകുത്തിയായിരുന്ന കെട്ടിടം പൊളിക്കുന്നത്.അഞ്ചുപതിറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടം വാസയോഗ്യമല്ലാതായിട്ട് പത്തുവർഷത്തോളമായി. 1962-ൽ ആൺകുട്ടികളുടെ ഹോസ്റ്റൽ അടക്കമുള്ള സൗകര്യങ്ങളോടെയാണ് കോളേജ് പ്രവർത്തനം തുടങ്ങിയത്. 180 കുട്ടികൾക്കുവരെ താമസസൗകര്യമുണ്ടായിരുന്നു. പതിവ് അറ്റകുറ്റപ്പണികൾ ഇല്ലാതായതോടെ പൊട്ടിപ്പൊളിഞ്ഞും ചോർന്നൊലിച്ചും നശിച്ചുതുടങ്ങി.കെട്ടിടത്തിന് ഫിറ്റ്‌നസ് ലഭിക്കാത്തതിനാൽ പൂട്ടിയിടേണ്ടിവന്നു. മലപ്പുറം മാത്രമല്ല കോഴിക്കോട്, പാലക്കാട്, വയനാട് അടക്കമുള്ള ജില്ലകളിലെ കുട്ടികളും ഹോസ്റ്റൽ സൗകര്യ...