Tag: 280224

ആർ.സി, ലൈസൻസ് അച്ചടി പുനരാരംഭിക്കും: 8.66 കോടി രൂപ അനുവദിച്ചു
Local

ആർ.സി, ലൈസൻസ് അച്ചടി പുനരാരംഭിക്കും: 8.66 കോടി രൂപ അനുവദിച്ചു

Perinthalmanna RadioDate: 28-02-2024ആർ.സി, ഡ്രൈവിങ് ലൈസൻസ് അച്ചടി ഉടൻ പുനരാരംഭിക്കും. നവംബർവരെയുള്ള അച്ചടിക്കൂലി കുടിശ്ശികയായ 8.66 കോടി രൂപ ഐ.ടി.ഐ. ലിമിറ്റഡിന് അനുവദിച്ചു. ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിലാണ് തീരുമാനം. രേഖകളുടെ വിതരണം മോട്ടോർവാഹനവകുപ്പ് ഓഫീസുകൾ വഴിയായിരിക്കും. തപാൽകൂലിയിൽ ആറുകോടി രൂപ കുടിശ്ശികയുള്ള സാഹചര്യത്തിലാണ് ഈ ക്രമീകരണമെന്ന് ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു.വാഹന ഉടമകൾ മൂന്നുമാസമായി അനുഭവിക്കുന്ന പ്രശ്നത്തിനാണ് താത്കാലിക പരിഹാരമായത്. നവംബർ മുതലാണ് അച്ചടി നിർത്തിവച്ചത്. ഫെബ്രുവരി വരെ ഇരുവിഭാഗങ്ങളിലുമായി പത്തുലക്ഷത്തോളം കാർഡുകൾ അച്ചടിക്കേണ്ടതുണ്ട്. നേരത്തെയുള്ള കുടിശ്ശിക മാത്രമാണ് തീർത്തിട്ടുള്ളത്. ഇനി അച്ചടിക്കുന്ന കാർഡുകൾക്കുള്ള പ്രതിഫലവും വൈകാനിടയുള്ളതിനാൽ കരാർ സ്ഥാപനം വേഗത്തിൽ അച്ചടി പൂർത്തിയാക്കാനിടയില്ല.കാർഡുകൾ ഓഫീസുകളിലേക്ക് എത്തിച്ച് വിതരണം ചെയ്യുക ഏറെ ശ്രമകരമാണ്...
ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്നത് 4,27,105 വിദ്യാർഥികൾ
Local

ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്നത് 4,27,105 വിദ്യാർഥികൾ

Perinthalmanna RadioDate: 28-02-2024എസ്എസ്എൽസി പരീക്ഷ മാർച്ച് 4ന് ആരംഭിക്കും. കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകളിലെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. കേരളത്തിൽ 2955, ഗൾഫ് മേഖലയിൽ 7, ലക്ഷദ്വീപിൽ 9 ഉൾപ്പെടെ ആകെ 2,971 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. റഗുലർ വിഭാഗത്തിൽ 4,27,105 വിദ്യാർഥികളും പ്രൈവറ്റ് വിഭാഗത്തിൽ 118 വിദ്യാർഥികളും പരീക്ഷ എഴുതും.ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി പികെഎംഎംഎച്ച്എസ് എടരിക്കോടാണ്. 2085 വിദ്യാർഥികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. ഒന്നും രണ്ടും വർഷ ഹയർ സെക്കന്‍ഡറി പരീക്ഷ മാർച്ച് 1 മുതൽ 26 വരെ. ഒന്നാം വർഷം 4,14,159 വിദ്യാർഥികളും രണ്ടാം വർഷം 4,41,213 വിദ്യാർഥികളുമാണ് പരീക്ഷയെഴുതുന്നത്. ഹയർ സെക്കന്‍ഡറി പരീക്ഷകൾക്കായി 2017 പരീക്ഷ കേന്ദ്രങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.രണ്ടാം വർഷ എൻഎസ്ക്യുഎഫ് വൊക്കേഷനൽ...
പെരിന്തൽമണ്ണ ടൗണിന് സമീപത്തുള്ള കുളിർമലയിൽ തീപ്പിടിത്തം
Local

പെരിന്തൽമണ്ണ ടൗണിന് സമീപത്തുള്ള കുളിർമലയിൽ തീപ്പിടിത്തം

Perinthalmanna RadioDate: 28-02-2024പെരിന്തൽമണ്ണ : ടൗണിന് സമീപത്തുള്ള കുളിർമലയിൽ വ്യാപകമായി പുൽക്കാടുകൾ കത്തിനശിച്ചു. ചൊവ്വാഴ്ച രാവിലെ 11-ഓടെ കക്കൂത്ത് ഭാഗത്ത് തീപിടിച്ചത് മലയുടെ മറുഭാഗങ്ങളിലേക്കടക്കം വ്യാപിക്കുകയായിരുന്നു. രാത്രി വൈകിയും തീ പൂർണമായി അണഞ്ഞിട്ടില്ല. മലയുടെ താഴ് ഭാഗത്തായാണ് വീടുകളുള്ളത്. ഇവിടങ്ങളിലേക്ക് തീ എത്താതിരിക്കുന്നതിനുള്ള നടപടികൾ പെരിന്തൽമണ്ണ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ സ്വീകരിച്ചിട്ടുണ്ട്.പകൽസമയത്ത് അത്തരം പ്രദേശങ്ങളിൽ അഗ്നിരക്ഷാസേനയെത്തി തീ അണച്ചിരുന്നു. മലയായതിനാൽ അഗ്നിരക്ഷാവാഹനം ഇവിടേക്ക് എത്തിക്കാനാവില്ല. ചെങ്കുത്തായ പ്രദേശമായതിനാൽ നേരിട്ടെത്തിയുള്ള തീ അണയ്ക്കലും സാധ്യമല്ല. രാത്രിയോടെ ടൗണിൽനിന്ന് തീ കത്തുന്നതു കണ്ട് യാത്രക്കാരടക്കമുള്ളവർ അഗ്നിരക്ഷാ നിലയത്തിലേക്ക് വിളിച്ചറിയിച്ചിരുന്നു. മിക്കവാറും വേനലിന്റെ തുടക്കത്തിൽത്തന്നെ മലയിൽ തീപ്പിടിത്തമുണ്ടാകാറുണ്ട്. ...
മുള്ള്യാകുർശിയിൽ വീണ്ടും പുലി; ഉടമസ്ഥന്റെ കൺമുന്നിൽ വച്ച് ആടിനെ കടിച്ചു കൊന്നു
Local

മുള്ള്യാകുർശിയിൽ വീണ്ടും പുലി; ഉടമസ്ഥന്റെ കൺമുന്നിൽ വച്ച് ആടിനെ കടിച്ചു കൊന്നു

Perinthalmanna RadioDate: 28-02-2024കീഴാറ്റൂർ ∙ പുലിയെ പിടിക്കാൻ കെണിയും വച്ച് അധികൃതർ കാത്തിരിക്കുന്നതിനിടെ മുള്ള്യാകുർശ്ശിയിൽ വീണ്ടും പുലി ഭീഷണി. ഇന്നലെ വൈകിട്ട് ആറോടെ മുള്ള്യാകുർശ്ശി മേൽമുറിയിൽ എത്തിയ പുലി ഉടമസ്ഥന്റെ കൺമുന്നിൽ വച്ച് ആടിനെ കടിച്ചു കൊന്നു.ഇതിനകം 26 ആടുകൾ നഷ്‌ടപ്പെട്ട മാട്ടുമ്മൽ തൊടി ഉമൈറിന്റെ ആടിനെയാണ് ഇന്നലെയും പുലി പിടിച്ചത്. ഉമൈർ ബഹളം വച്ചതോടെ കൊന്ന ആടിനെ ഉപേക്ഷിച്ച് പുലി രക്ഷപ്പെടുകയായിരുന്നു. വൈകിട്ട് മേയാൻ വീട്ട ആടുകൾ കൂട്ടിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് പുലി ഒരാടിനെ പിടികൂടിയത്. ഒരാഴ്ച മുൻപും ഇയാളുടെ ഒരാടിനെ പുലി ക‌ടിച്ചു കൊണ്ടു പോയിരുന്നു. പുലി ഭീഷണിയെ ത്തുടർന്ന് ആളുകൾ പുലിയിൽ നിന്നുള്ള സംരക്ഷണം തേടി സമരത്തിന് ഒരുങ്ങുന്നതിനിടെയാണ് കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്. എന്നാൽ നിരീക്ഷണ ക്യാമറയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയ...
ഷൊർണൂർ- നിലമ്പൂർ റെയില്‍പാത വൈദ്യുതീകരണം മാർച്ചിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷ
Local

ഷൊർണൂർ- നിലമ്പൂർ റെയില്‍പാത വൈദ്യുതീകരണം മാർച്ചിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷ

Perinthalmanna RadioDate: 28-02-2024അങ്ങാടിപ്പുറം:  ഷൊർണൂർ –നിലമ്പൂർ റെയിൽപാതയുടെ വൈദ്യുതീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നു. 67 കിലോമീറ്റർ ദൂരമാണ് വൈദ്യുതീകരണം. ഇനി 30 കിലോമീറ്റർ മാത്രമാണ് ലൈൻ വലിക്കാൻ ശേഷിക്കുന്നത്. ഷൊർണൂർ മുതൽ അങ്ങാടിപ്പുറം വരെയുള്ള ഭാഗത്ത് കുലുക്കല്ലൂരിനും ചെറുകരയ്ക്കും ഇടയിലുള്ള പാലമുള്ള ഭാഗത്തും പാറകളുള്ള 6 കിലോമീറ്റർ ഭാഗങ്ങളിലുമാണ് ലൈൻ വലിക്കാനുള്ളത് . 25 വൈദ്യുതക്കാലുകൾ മാത്രമാണ് ഇനി സ്ഥാപിക്കാനുള്ളത് .അങ്ങാടിപ്പുറം സ്റ്റേഷനകത്ത് ഒഴികെ ഇരുവശത്തും ലൈൻ വലിച്ചു. റെയിൽപാളത്തിന് മുകളിലൂടെ ക്രോസ് ചെയ്ത് പോകുന്ന 66 കെവിക്ക് താഴെയുള്ള പവർ ലൈനുകൾ ട്രാക്കിന് അടിഭാഗത്തുകൂടി കേബിൾവഴി കടത്തിവിടണം. പാതയിൽ 7 സ്ഥലത്താണ് ഇത്തരത്തിൽ ലൈനുള്ളത് . ഈ പ്രവൃത്തികൂടി നടത്തേണ്ടതുണ്ട് .മേലാറ്റൂർ റെയിൽവേ സ്റ്റേഷന് സമീപം സബ് സ് റ്റേഷൻ നിർമാണം പുരോഗമിക്കുന്നുണ്ട് . ഇവിടെ 2 ട്...