Tag: 280825

പെരിന്തല്‍മണ്ണയില്‍ കുടുംബശ്രീ ഓണം വിപണന മേള ആരംഭിച്ചു<br>
Local

പെരിന്തല്‍മണ്ണയില്‍ കുടുംബശ്രീ ഓണം വിപണന മേള ആരംഭിച്ചു

Perinthalmanna RadioDate: 28-08-2025 പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭ കുടുംബശ്രീ സിഡിഎസിന്‍റെ ഓണം വിപണന മേള കോടതിപ്പടിയില്‍ ആരംഭിച്ചു. നഗരസഭാ ചെയർമാൻ പി.ഷാജി പൊതുപ്രവർത്തകൻ എം. രാധാകൃഷ്ണന് ഓണക്കിറ്റ് വിതരണം ചെയ്താണ് മേള ഉദ്ഘാടനം ചെയ്തത്. വൈസ് ചെയർപേഴ്സണ്‍ നസീറ അധ്യക്ഷത വഹിച്ചു. കുടുംബശ്രീയുടെ 20 ലധികം സംരംഭകരാണ് മേളയില്‍ പങ്കെടുക്കുന്നത്. കുടുംബശ്രീ സംരംഭകരുടെ തനത് ഭക്ഷ്യവിഭവങ്ങള്‍, ജൈവ പച്ചക്കറി, പൂക്കള്‍, മസാലപ്പൊടികള്‍, ചിപ്സ്, ക്ലീനിംഗ് ഉത്പന്നങ്ങള്‍ തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങള്‍ ലഭ്യമാണ്. സ്ത്രീകളുടെ സാന്പത്തിക, സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് കുടുംബശ്രീ ആരംഭിച്ച സംരംഭങ്ങള്‍ക്ക് കൂടുതല്‍ വരുമാനവും പൊതുവിപണിയില്‍ കുടുംബശ്രീ ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കുകയുമാണ് ലക്ഷ്യം.കുടുംബശ്രീ അംഗങ്ങളുടെ വീടുകളില്‍ നിന്ന് ശേഖരിച്ച സാരികള്‍ കൊണ്ട് തയാറാക്കിയ തുണി സഞ്ചികള്‍ മേളയില്‍ സൗജന്യമായി നല്...
സ്‌കൂളുകള്‍ നാളെ അടയ്ക്കും; ഓണാവധി സെപ്റ്റംബര്‍ 7 വരെ<br>
Local

സ്‌കൂളുകള്‍ നാളെ അടയ്ക്കും; ഓണാവധി സെപ്റ്റംബര്‍ 7 വരെ

Perinthalmanna Radio_Date: 28-08-2025 സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി നാളെ അടയ്ക്കും. നാളെ നടക്കുന്ന ഓണാഘോഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുന്നത്. ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിനാണ് വീണ്ടും സ്‌കൂളുകള്‍ തുറക്കുക.ഓണാവധി വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന പ്രചാരണം വ്യാജമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. സ്‌കൂളികളില്‍ ഓണപ്പരീക്ഷ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. സ്‌കൂള്‍ തുറന്ന് ഏഴു ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും.അഞ്ചു മുതല്‍ 9 വരെ ക്ലാസുകളില്‍ ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് അടുത്ത മാസം രണ്ടാഴ്ച സെപ്ഷല്‍ ക്ലാസ് നടത്തും. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ലഹരിവ്യാപനം തടയാനുമായി അധ്യാപകര്‍ക്ക് മൂന്നു തലങ്ങളിലായി കൗണ്‍സിലിങ് പരിശീലനം നല്‍കുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. --------------------------...
അർജന്റീനയെ കേരളത്തിൽ നേരിടാൻ ബ്രസീല്‍ ടീമിനെ എത്തിക്കാൻ ശ്രമം<br>
Local

അർജന്റീനയെ കേരളത്തിൽ നേരിടാൻ ബ്രസീല്‍ ടീമിനെ എത്തിക്കാൻ ശ്രമം

Perinthalmanna RadioDate: 28-08-2025 കേരളത്തിൽ അർജന്റീന ഫുട്ബോൾ ടീം കളിക്കാൻ എത്തുമ്പോൾ എതിരാളികളായി ബ്രസീലിനെ എത്തിക്കാൻ ആലോചന. ബ്രസീൽ ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തയച്ചതായി സംഘാടകരിലൊരാളായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം‍ഡി ആന്റോ അഗസ്റ്റിൻ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് അർജന്റീന, ബ്രസീൽ ടീമുകൾക്കാണ്. കേരളത്തിൽ സൗഹൃദ മത്സരം കളിക്കുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്‍ കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി പ്രതികരിച്ചത്.അതേസമയം അർ‌ജന്റീനയുടെ എതിരാളികളുടെ കാര്യത്തിൽ ഔദ്യോഗിക തീരുമാനമായിട്ടില്ലെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പ്രതികരിച്ചു. 2026 ഫുട്ബോൾ ലോകകപ്പ് ഒരുക്കത്തിന്റെ ഭാഗമായി ബ്രസീൽ ടീം ഒക്ടോബറിൽ ഏഷ്യൻ ടീമുകളായ ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവരുമായി സൗഹൃദമത്സരം കളിക്കുന്നുണ്ട്. അഞ്ചു വട്ടം ലോക ചാംപ്യന്മാരായിട്ടുള്ള ബ്രസീൽ ഒക്ടോബർ 10ന് സോളിൽ ദ...
സംസ്ഥാനത്ത് ഇന്നും കനത്ത മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്<br>
Local

സംസ്ഥാനത്ത് ഇന്നും കനത്ത മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Perinthalmanna RadioDate: 28-08-2025 സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കൻ കേരളത്തിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലീമീറ്ററിൽ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.കേരള - കർണാടക തീരങ്ങളിൽ ഇന്ന് മുതൽ നാളെ വരെ ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - കർണാടക തീരങ്ങളിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീ...
കുടുങ്ങിയ വാഹനങ്ങൾ മാത്രം കടത്തിവിട്ടു; വയനാട് ചുരത്തിലെ ഗതാഗതം വീണ്ടും നിരോധിച്ചു<br>
Local

കുടുങ്ങിയ വാഹനങ്ങൾ മാത്രം കടത്തിവിട്ടു; വയനാട് ചുരത്തിലെ ഗതാഗതം വീണ്ടും നിരോധിച്ചു

Perinthalmanna RadioDate: 28-08-2025 വൈത്തിരി (വയനാട്): ദേശീയപാതയിൽ വയനാട് ചുരം വ്യൂ പോയന്റിന് സമീപം കല്ലും മണ്ണും മരങ്ങളും റോഡിലേക്ക് പതിച്ചതിനെ തുടർന്നുണ്ടായ ഗതാഗത തടസ്സം പൂർണമായി പുനഃസ്ഥാപിച്ചില്ല. ബുധനാഴ്ച രാത്രി 8.30ഓടെ മണ്ണിടിഞ്ഞ പ്രദേശത്ത് കുടുങ്ങിയ വാഹനങ്ങൾ മാത്രം കടത്തിവിട്ട ശേഷം ഗതാഗതം വീണ്ടും നിരോധിച്ചു.വ്യാഴാഴ്ച രാവിലെ വിദഗ്ധ പരിശോധനക്കു ശേഷം ഗതാഗതം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. ചുരത്തിൽ ഗതാഗത നിരോധനം തുടരുമെന്ന് ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൻ കൂടിയായ ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ മണ്ണുമാന്തിയും ടിപ്പറും ഉപയോഗിച്ചാണ് കല്ലും മണ്ണും ബുധനാഴ്ച രാത്രിയോടെ പൂർണമായി നീക്കംചെയ്തത്. പാറ പൊട്ടിക്കുന്ന യന്ത്രമെത്തിച്ച് വലിയ പാറകൾ പൊട്ടിച്ചാണ് റോഡിൽ നിന്ന് ഇവ മാറ്റിയത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് വ്യൂ പോയന്റിന് എതിർവശ...