Tag: Calicut Airport

കോഴിക്കോട് വിമാനത്താവളം റെസ വികസനം; സെന്റിന്  5 ലക്ഷമെങ്കിലും നൽകണമെന്ന് ശുപാർശ
Kerala

കോഴിക്കോട് വിമാനത്താവളം റെസ വികസനം; സെന്റിന്  5 ലക്ഷമെങ്കിലും നൽകണമെന്ന് ശുപാർശ

Perinthalmanna RadioDate: 02-06-2023കോഴിക്കോട് വിമാന താവളത്തിലെ റെസ (റൺവേ എൻഡ്‌ സേഫ്‌റ്റി ഏരിയ) വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ നടത്തിയ സാമൂഹികാഘാത പഠന റിപ്പോർട്ട് പരിശോധിച്ച വിദഗ്ധ സമിതി അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. സമിതി ചെയർമാൻ ഡോ. എം. ഉസ്‌മാനാണ് കളക്ടർ പി.ആർ. പ്രേംകുമാറിന് റിപ്പോർട്ട് കൈമാറിയത്.ഏറ്റെടുക്കുന്ന ഭൂമിക്ക് തരംനോക്കാതെ സെന്റിന് അഞ്ചുലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണമെന്നും വീട് നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് സമയബന്ധിതമായി നടപ്പാക്കണമെന്നും ശുപാർശചെയ്തിട്ടുണ്ട്.കൊണ്ടോട്ടി താലൂക്കിൽ പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജുകളിൽനിന്നായി 14.5 ഏക്കർ ഭൂമി ഏറ്റെടുത്ത് റെസ വികസനം നടത്തുകയാണു ലക്ഷ്യം. തിരുവനന്തപുരത്തെ സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്‌മെൻറ് എന്ന ഏജൻസിയാണ് സാമൂഹികാഘാത പഠനറിപ്പോർട്ട് തയ്യാറാക്കിയത്. ഇതു വിശദമായി പരിശോധിച്ചാണ് സമിതി അന്തിമ ...
കരിപ്പൂർ റൺവേ റീകാർപെറ്റിങ്ങ്; രണ്ടാംഘട്ട ടാറിങ് പൂർത്തിയാകുന്നു
Local

കരിപ്പൂർ റൺവേ റീകാർപെറ്റിങ്ങ്; രണ്ടാംഘട്ട ടാറിങ് പൂർത്തിയാകുന്നു

Perinthalmanna RadioDate: 06-05-2023കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ റീകാർപെറ്റിങ്ങിന്റെ രണ്ടാംഘട്ടം പൂർത്തിയാകുന്നു. മൂന്നു പാളികളായുള്ള ടാറിങ്ങിന്റെ രണ്ടാംപാളിയുടെ ടാറിങ്ങാണ് പൂർത്തിയായത്. ക്വാറി -ക്രഷർ സമരവും പ്രതികൂല കാലാവസ്ഥയും കാരണം നിലച്ച ടാറിങ് പ്രവൃത്തി കഴിഞ്ഞ ദിവസം പുനരാരംഭിച്ചു. മൂന്നാമത്തെ പാളി ടാറിങ് മൂന്നാഴ്ചയ്ക്കകം പൂർത്തിയാക്കാനാണു ശ്രമം. ക്വാറി സമരത്തിന് ശേഷം മെറ്റൽ ലഭ്യത കുറഞ്ഞിട്ടുണ്ട്. നേരത്തെ 30 -40 ലോഡ് മെറ്റൽ വന്നിരുന്നത് ഇപ്പോൾ 10 -15 ലോഡ് ആയി കുറഞ്ഞതായി കരാർ കമ്പനിയധികൃതർ പറഞ്ഞു. മേയ് 30-നുള്ളിൽ റീ കാർപെറ്റിങ് പ്രവൃത്തികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ടാറിങ്ങിനൊപ്പം റൺവേയുടെ വശങ്ങളിൽ മണ്ണിട്ടു നികത്തിൽ, റൺവേ സെൻട്രൽ ലൈൻ ലൈറ്റ് സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളും ഇതോടൊപ്പമുണ്ട്. മൊത്തം 56 കോടി രൂപയുടെ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്..............
കരിപ്പൂര്‍ റണ്‍വേ റീകാര്‍പെറ്റിങ്; മണ്ണെടുക്കാന്‍ അനുമതി നീളുന്നു
Local

കരിപ്പൂര്‍ റണ്‍വേ റീകാര്‍പെറ്റിങ്; മണ്ണെടുക്കാന്‍ അനുമതി നീളുന്നു

Perinthalmanna RadioDate: 03-05-2023കരിപ്പൂര്‍: കോഴിക്കോട് വിമാന താവളത്തിലെ റണ്‍വേ റീകാര്‍പെറ്റിങ് പ്രവൃത്തിയുടെ ഭാഗമായി മണ്ണെടുക്കുന്നതിനുള്ള ഖനനാനുമതി വൈകുന്നു. വിഷയത്തില്‍ ജില്ല ഭരണകൂടത്തിനും ജിയോളജി വിഭാഗത്തിനും വീഴ്ച വന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.പൊതുമേഖല സ്ഥാപനത്തിന്‍റെ വികസന പ്രവൃത്തിയാണെങ്കിലും മണ്ണെടുപ്പിന് പാരിസ്ഥിതികാനുമതി വേണമെന്നാണ് ജിയോളജി വിഭാഗം വ്യക്തമാക്കുന്നത്. ഇതൊഴിവാക്കാന്‍ സര്‍ക്കാര്‍ പ്രത്യേകാനുമതി നല്‍കണം.പാരിസ്ഥിതികാനുമതി നല്‍കേണ്ടത് സംസ്ഥാനതല സമിതിയാണ്. ഇവര്‍ യോഗം ചേര്‍ന്ന് അനുമതി നല്‍കുന്നത് കാത്തിരുന്നാല്‍ നിര്‍മാണം നീളും.പ്രവൃത്തി നീണ്ടാല്‍ ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസിനെ അടക്കം ബാധിക്കും.ഒരു ലക്ഷം ക്യൂബിക് മീറ്റര്‍ മണ്ണാണ് റണ്‍വേയുടെ ഇരുവശങ്ങളിലുമായി നിക്ഷേപിക്കേണ്ടത്. ഇതിനായി കരാര്‍ ഏറ്റെടുത്ത കമ്ബനി ജനുവരിയില്‍ ജിയോളജി വിഭാഗത്തിന് അപേക്ഷ നല്...
കരിപ്പൂർ റൺവേ റീ കാർപറ്റിങ് പുനരാരംഭിച്ചു; ഹജ്ജ് സർവിസിനെ ബാധിക്കില്ലെന്ന് അധികൃതർ
Kerala

കരിപ്പൂർ റൺവേ റീ കാർപറ്റിങ് പുനരാരംഭിച്ചു; ഹജ്ജ് സർവിസിനെ ബാധിക്കില്ലെന്ന് അധികൃതർ

Perinthalmanna RadioDate: 28-04-2023കരിപ്പൂർ: കോഴിക്കോട് വിമാന താവളത്തിലെ റൺവേ റീ കാർപറ്റിങ് പ്രവൃത്തി പുനരാരംഭിച്ചു. ക്വാറി, ക്രഷർ സമരത്തെ തുടർന്ന് ഒരാഴ്ചയോളമായി പ്രവൃത്തി നിലച്ചിരിക്കുക ആയിരുന്നു. സമരം പിൻവലിച്ചതോടെയാണ് വ്യാഴാഴ്ച മുതൽ പുനരാരംഭിച്ചത്. സമരം അവസാനിച്ചെങ്കിലും അടുത്ത ദിവസം മാത്രമേ ടാറിങ് പ്രവൃത്തിക്ക് ആവശ്യമായ ഉൽപന്നങ്ങൾ ലഭിക്കൂ. വെള്ളി, ശനി ദിവസങ്ങളായി ടാറിങ് പ്രവൃത്തിയും ആരംഭിക്കും. രണ്ടാം ഘട്ട ടാറിങ് പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. അതേ സമയം, ഗ്രേഡിങ് പ്രവൃത്തിക്ക് മണ്ണ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം അവസാനിച്ചിട്ടില്ല.കോഴിക്കോട് വിമാന താവളത്തിൽ നടക്കുന്ന റീ കാർപറ്റിങ് പ്രവൃത്തിയുമായി ബന്ധപ്പെട്ട സാങ്കേതികത്വങ്ങൾ വിമാന സർവിസുകളെയോ ഹജ്ജ് സർവിസിനെയോ ബാധിക്കില്ലെന്ന് വിമാന താവള ഡയറക്ടർ എസ്. സുരേഷ് ഉറപ്പ് നൽകിയതായി ഉപദേശക സമിതി ചെയർമാൻ ഡോ. എം.പി. അബ്ദ...
സർക്കാർ കനിഞ്ഞില്ലെങ്കിൽ കരിപ്പൂരിലെ ഹജ്ജ് സർവീസ് പ്രതിസന്ധിയിലാകും
Kerala

സർക്കാർ കനിഞ്ഞില്ലെങ്കിൽ കരിപ്പൂരിലെ ഹജ്ജ് സർവീസ് പ്രതിസന്ധിയിലാകും

Perinthalmanna RadioDate: 27-04-2023കൊണ്ടോട്ടി: ക്വാറി സമരംമൂലം മെറ്റൽ ലഭിക്കാതെയും പാരിസ്ഥിതികാനുമതിയില്ലാത്തതിനാൽ മണ്ണു ലഭിക്കാതെയും വിമാനത്താവളത്തിലെ റൺവേ റീടാറിങ് നിലച്ചത് ഏറ്റവും പ്രതിസന്ധിയിലാക്കുന്നത് കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള ഹജ്ജ് സർവീസുകളെ.മേയ് 30-നകം റൺവേ റീടാറിങ് പൂർത്തിയായില്ലെങ്കിൽ ഇവിടെനിന്നുള്ള ഹജ്ജ് വിമാന സർവീസ് മുടങ്ങിയേക്കും.ജൂൺ ഏഴുമുതലാണ് ഹജ്ജ് വിമാനം സർവീസ് നടത്തുക. റൺവേ റീടാറിങ് പൂർത്തിയാകുന്നതിനൊപ്പംതന്നെ ഇരുവശങ്ങളിലും മണ്ണിടുന്ന പ്രവൃത്തിയും പൂർത്തീകരിക്കേണ്ടതുണ്ട്. ടാറിങ്ങും വശങ്ങളിലെ മൺപ്രതലവും ഒരേ നിരപ്പിലാക്കുന്നതിനാണ് മണ്ണിടുന്നത്.ചില ഭാഗങ്ങളിൽ ഒരടിയിലേറെ ഉയർത്തി മണ്ണിടാനുണ്ട്. ഒരുലക്ഷം ഘനമീറ്റർ മണ്ണ് വേണ്ടിവരും. മണ്ണെടുക്കുന്നതിന് മൈനിങ് ആൻഡ് ജിയോളജി അനുമതി നൽകിയിട്ടുണ്ടെങ്കിലും പാരിസ്ഥിതികാനുമതി വേണമെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്. അ...
കരിപ്പൂർ വിമാനത്താവളത്തിൽ ആദ്യ വിമാനം പറന്നിറങ്ങിയിട്ട് 35 വർഷം പൂർത്തിയാകുന്നു
Local

കരിപ്പൂർ വിമാനത്താവളത്തിൽ ആദ്യ വിമാനം പറന്നിറങ്ങിയിട്ട് 35 വർഷം പൂർത്തിയാകുന്നു

Perinthalmanna RadioDate: 13-04-2023മലപ്പുറം: പിന്നാക്ക അവസ്ഥയിലായിരുന്ന ഒരു പ്രദേശത്തിനും ജനങ്ങൾക്കും സ്വപ്നങ്ങളിലേക്ക് പറന്നുയരാൻ അവസരം ഒരുക്കിയ മലബാറിന്റെ കവാടത്തിന് 35ന്റെ ചെറുപ്പം. പ്രതിസന്ധികളെ എല്ലാം യാത്രികർ നൽകിയ പിന്തുണ കൊണ്ട് മാത്രം അതിജീവിച്ച മലബാറിന്റെ സ്വന്തം വിമാന താവളത്തിൽ 1988 ഏപ്രിൽ 13ന് വിഷുത്തലേന്നാണ് ആദ്യവി മാനം പറന്നിറങ്ങിയത് മുംബൈയിൽ നിന്ന് പറന്ന് ഉയർന്ന ഇന്ത്യൻ എയർലൈൻസ് വിമാനമാണ് കരിപ്പൂരിന്റെ മണ്ണിൽ ആദ്യമായി ലാൻഡ് ചെയ്തത്. പ്രതിവർഷം മൂന്ന് മില്യണിന് മുകളിൽ യാത്രക്കാരുള്ള വിമാനത്താവളം, വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് ഉൾപ്പെടെ നിരവധി പ്രതിസന്ധികളെ നേരിടുകയാണ്.വലിയ വിമാനം ഇനി എന്ന്?ഒന്നര പതിറ്റാണ്ടോളം കരിപ്പൂരിൽ നിന്ന് സർവിസ് നടത്തിയ വലിയ വിമാനങ്ങൾ ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധി. 2002 മുതൽ തുടങ്ങിയ വലിയ വിമാന സർവിസുകൾ 2015 മേയ് ഒന്നിനാണ്...
കരിപ്പൂർ വിമാനത്താവള വികസനം; ഭൂവുടമകളുടെ ഹിയറിങ് നടത്തി
Kerala

കരിപ്പൂർ വിമാനത്താവള വികസനം; ഭൂവുടമകളുടെ ഹിയറിങ് നടത്തി

Perinthalmanna RadioDate: 06-04-2023കരിപ്പൂർ വിമാനത്താവളത്തിലെ റിസ ഏരിയ വർധിപ്പിക്കുന്നതിനായി പള്ളിക്കൽ പഞ്ചായത്തിലും കൊണ്ടോട്ടി നഗരസഭാ പ്രദേശത്തും ഭൂമിയേറ്റെടുക്കാനുള്ള നടപടികളുടെ ഭാഗമായി വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്കും സമീപ പ്രദേശങ്ങളിലുള്ളവർക്കുമായി പ്രത്യേക സമിതി ഹിയറിങ് നടത്തി. പള്ളിക്കൽ വില്ലേജിലെ ഹിയറിങ് രാവിലെ പത്തിന് കരിപ്പൂർ നഴ്‌സറി ഹാളിലും നെടിയിരുപ്പ് വില്ലേജിലേത് ഉച്ചക്ക് 2.30ന് കൊണ്ടോട്ടി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലുമാണ് നടന്നത്. റിപ്പോർട്ട് പ്രകാരം ഇരു വില്ലേജുകളിലുമായി ഏറ്റെടുക്കുന്ന ഭൂമിയിൽ 94 കുടുംബങ്ങളാണ് താമസിക്കുന്നത്. 62 വീടുകളെയും 32 ഏക്കർ കൃഷി ഭൂമിയെയും ഭൂമി ഏറ്റെടുക്കൽ ബാധിക്കും. ജനവാസ കേന്ദ്രത്തിൽ ഭൂമി ഏറ്റെടുക്കുന്നതിൽ നാട്ടുകാരുടെ പരാതി സർക്കാറിനെ ബോധ്യപ്പെടുത്തുമെന്നും വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും ഹിയറിങിനെത്തിയ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു....
കരിപ്പൂരിൽ കള്ളക്കടത്ത് കൂടാനുള്ള കാരണം കസ്റ്റംസ് ജീവനക്കാരുടെ കുറവെന്ന് റിപ്പോർട്ട്
Local

കരിപ്പൂരിൽ കള്ളക്കടത്ത് കൂടാനുള്ള കാരണം കസ്റ്റംസ് ജീവനക്കാരുടെ കുറവെന്ന് റിപ്പോർട്ട്

Perinthalmanna RadioDate: 01-04-2023മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ കള്ളക്കടത്ത് കൂടാനുള്ള പ്രധാന കാരണം കസ്റ്റംസ് ജീവനക്കാരുടെ കുറവാണെന്ന് കൊച്ചി കസ്റ്റംസ് കമ്മിഷണറേറ്റ് തയ്യാറാക്കിയ 70 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വർഷം 15,000-ലേറെ അന്താരാഷ്ട്ര വിമാന സർവീസ് നടക്കുന്ന കരിപ്പൂരിൽ 25 ലക്ഷത്തിലേറെ അന്താരാഷ്ട്ര യാത്രക്കാർ വന്നുപോകുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.പത്തുലക്ഷം യാത്രക്കാരെ കൈകാര്യംചെയ്യാൻ 144 കസ്റ്റംസ് ജീവനക്കാർ വേണമെന്നാണ് മനുഷ്യവിഭവശേഷി വിഭാഗത്തിന്റെ മാനദണ്ഡം. എന്നിട്ടും കരിപ്പൂരിൽ 85 കസ്റ്റംസ് ജീവനക്കാരേയെ നിയോഗിച്ചിട്ടുള്ളൂ. ഇതിൽത്തന്നെ 44 പേരെയാണ് വിമാനത്താവളത്തിൽ നിയോഗിച്ചിട്ടുള്ളത്. ഇവരെ ദിവസം മൂന്ന്‌ ഷിഫ്റ്റിൽ വിന്യസിക്കുമ്പോൾ ഒരുബാച്ചിൽ ഏഴ്-എട്ട് ബാഗേജ് ഓഫീസർമാരേ ഉണ്ടാകൂ. ദിവസം ഏഴായിരത്തിലേറെ യാത്രക്കാരെ പരിശോധിക്കൽ ഇവരെ സംബന്ധിച്ച് സാധ്യമല...
വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ; സ്ഥലം ഉടമകളുടെ ഹിയറിങ് 5ന്
Kerala

വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ; സ്ഥലം ഉടമകളുടെ ഹിയറിങ് 5ന്

Perinthalmanna RadioDate: 26-03-2023കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ റിസ വികസനത്തിനായി 14.5 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു പൊതുജന ഹിയറിങ് ഏപ്രിൽ 5നു നടക്കും. ന്യായമായ നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമായി സാമഹികാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് തയാറാക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് ഹിയറിങ്. രാവിലെ പത്തിന് കരിപ്പൂർ നഴ്സറി ഹാളിൽ പള്ളിക്കൽ വില്ലേജിലെയും ഉച്ചയ്ക്ക് 2.30നു കൊണ്ടോട്ടി താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ നെടിയിരുപ്പ് വില്ലേജിലെയും ഹിയറിങ് നടക്കും.സാമൂഹികാഘാത പഠനത്തിന്റെ കരട് റിപ്പോർട്ട് സ്പെഷൽ തഹസിൽദാരുടെ ഓഫിസിലും കലക്ടറേറ്റിലും അതത് വില്ലേജ് ഓഫിസുകളിലും പഠനം നടത്തിയ ഏജൻസിയുടെ വെബ്സൈറ്റിലും പരിശോധനയ്ക്കു ലഭ്യമാണെന്ന് സാമൂഹികാഘാത പഠനം. നടത്തിയ ഏജൻസി തിരുവനന്തപുരം കേന്ദ്രമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് അധികൃതർ അറിയിച്ചു.പള്ളിക്കൽ വില്ലേജിൽ 3 സർവേ നമ...
കരിപ്പൂരിലെ റൺവേ റീ കാർപറ്റിങ്; ഒന്നാംഘട്ടം പൂർത്തിയായി
Kerala

കരിപ്പൂരിലെ റൺവേ റീ കാർപറ്റിങ്; ഒന്നാംഘട്ടം പൂർത്തിയായി

Perinthalmanna RadioDate: 16-03-2023കരിപ്പൂർ :  കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ റീ കാർപറ്റിങ് ജോലികളുടെ ഒന്നാംഘട്ടം പൂർത്തിയായി. 3 പാളികളായാണു ബലപ്പെടുത്തൽ നടത്തുന്നത്. അവയിൽ ആദ്യപാളിയുടെ പ്രവൃത്തിയാണു പൂർത്തിയായത്.ജനുവരിയിൽ തുടങ്ങിയ ജോലി മേയ് മാസത്തോടെ പൂർത്തിയാക്കാനാകുമെന്നാണു പ്രതീക്ഷയെന്നു കമ്പനി അധികൃതരും എയർപോർട്ട് അധികൃതരും അറിയിച്ചു.ഹജ് യാത്രയ്ക്ക് കോഴിക്കോട് വിമാനത്താവളത്തെ ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്. മേയ് അവസാന വാരത്തിലാണ് ഹജ് വിമാന സർവീസുകൾ ആരംഭിക്കുക. അതിനു മുൻപായി ജോലികൾ പൂർത്തിയാക്കാനാണു ശ്രമം.ഡൽഹി ആസ്ഥാനമായുള്ള എൻഎസ്‌സി പ്രോജക്ട് ലിമിറ്റഡ് എന്ന കമ്പനിയാണ് 56 കോടി രൂപയ്ക്ക് കരാർ എടുത്തിട്ടുള്ളത്. രണ്ടാം പാളിയുടെ പണി തുടങ്ങിയതായും ധൃതഗതിയിൽ പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു.*കാർപറ്റിങ്ങിന്  എതിരെ പരാതി*ഇപ്പോൾ റൺവേ ബലപ്പെടുത്തൽ നടത്തുന്നത്...