Tag: Calicut Airport

കരിപ്പൂർ വിമാന താവളത്തിലേക്ക് സർവീസ് നടത്താൻ കെഎസ്ആർടിസി
Local

കരിപ്പൂർ വിമാന താവളത്തിലേക്ക് സർവീസ് നടത്താൻ കെഎസ്ആർടിസി

Perinthalmanna RadioDate: 04-11-2022കരിപ്പൂർ: കോഴിക്കോട് വിമാന താവളത്തിലേക്ക് കെഎസ്ആർടിസി ബസ് ദിവസവും 4 സർവിസുകൾ നടത്തും. കോഴിക്കോട്- പാലക്കാട് റൂട്ടിൽ ഓടുന്ന ബസുകളിൽ പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള 2 ട്രിപ്പ് വീതമാണ്. വിമാന താവളത്തിൽ എത്തുക. 5 മിനിറ്റ് ഇവിടെ നിർത്തിയിടും.കോഴിക്കോട്ട് നിന്നു പുലർച്ചെ 4.30നു പുറപ്പെടുന്ന ബസ് 5.15ന് വിമാന ത്താവളത്തിൽ എത്തും. 5.20 ന് പാലക്കാട്ടേക്ക് പുറപ്പെടും. രാത്രി 11.15നുള്ള ബസ് 12ന് വിമാന താവളത്തിൽ എത്തി 12.05നു പാലക്കാട്ടേക്കു പുറപ്പെടും.പാലക്കാട്ട് നിന്ന് രാത്രി 7.40ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന ബസ് രാത്രി 11ന് വിമാന താവളത്തിൽ എത്തി 11.05ന് കോഴിക്കോട്ടേക്ക് പുറപ്പെടും. പാലക്കാട്ട് നിന്ന് രാത്രി ഒമ്പതിന് പുറപ്പെടുന്ന ബസ് 12.20നു വിമാന താവളത്തിൽ എത്തി 12.25 നു പുറപ്പെടും. ഈ രീതിയിൽ ക്രമീകരിച്ച് 4 സർവീസുകളും അടുത്ത ദിവസം...
കരിപ്പൂരിൽ റൺവേ ബലപ്പെടുത്തൽ; 56 കോടിക്ക് കരാർ നൽകി
Local

കരിപ്പൂരിൽ റൺവേ ബലപ്പെടുത്തൽ; 56 കോടിക്ക് കരാർ നൽകി

Perinthalmanna RadioDate: 01-11-2022കരിപ്പൂർ: കോഴിക്കോട് വിമാന താവളത്തിലെ റൺവേ ബലപ്പെടുത്തുന്ന റീ കാർപറ്റിങ് ജോലിക്കുള്ള കരാർ ഉറപ്പിച്ചു. 56 കോടി രൂപയുടെ നവീകരണ ജോലിയാണു നടക്കുക. റൺവേയുടെ മധ്യത്തിൽ പ്രകാശ സംവിധാനം ഏർപ്പെടുത്തുകയും ചെയ്യും. ഡൽഹി ആസ്ഥാനമായുള്ള എൻഎസി പ്രോജക്ട് ആണ് കരാർ ഏറ്റെടുത്തത്. രാജ്യാന്തര ടെൻഡറിൽ 6 കമ്പനികൾ പങ്കെടുത്തിരുന്നു. 64 കോടി രൂപയാണ് എയർ പോർട്ട് അതോറിറ്റി കണക്കാക്കിയ തുക. 56 കോടി രൂപയ്ക്കാണ് കരാർ ഉറപ്പിച്ചത്.ജനുവരി മധ്യത്തോടെയാണു കാർപറ്റിങ് ജോലി നിശ്ചയിച്ചിട്ടുള്ളത്. പ്രവൃത്തി തുടങ്ങിയാൽ വിമാന സമയങ്ങളിൽ മാറ്റമുണ്ടാകും. പകൽ സമയത്ത് നിയന്ത്രണം ഏർപ്പെടുത്തി സർവീസുകൾ രാത്രിയിലേക്ക് ക്രമീകരിക്കും എന്നാണു വിവരം. സുരക്ഷാ പ്രദേശമായ റിസ നീളം കൂട്ടുന്ന ജോലികൾ വേറെ നടക്കും. റൺവേയുടെ രണ്ടറ്റത്തും സുരക്ഷാ പ്രദേശം ദീർഘിപ്പിക്കുന്നതിനായി 14.5 ഏക്കർ ഏറ്റെടുക്കാൻ തീര...
വിമാനത്താവള വികസനത്തിന് ഭൂമി വിട്ട് കൊടുക്കുന്നവർക്ക് ഉയർന്ന നഷ്ടപരിഹാരം
Kerala, Local

വിമാനത്താവള വികസനത്തിന് ഭൂമി വിട്ട് കൊടുക്കുന്നവർക്ക് ഉയർന്ന നഷ്ടപരിഹാരം

കൊണ്ടോട്ടി: വിമാനത്താവള വികസനത്തിന് ഭൂമി വിട്ടുകൊടുക്കുന്നവർക്ക് ലഭിക്കുന്ന നഷ്ടപരിഹാരം അധികൃതർ വ്യക്തമാക്കി. ഭൂമി നഷ്ടപ്പെടുന്നവരുടെ ആശങ്കകളും പരാതികളും പരിഹരിക്കുന്നതിന് കൊണ്ടോട്ടിയിൽച്ചേർന്ന യോഗത്തിലാണ് നഷ്ടപരിഹാരം റവന്യൂ അധികൃതർ വിശദീകരിച്ചത്.വീട് നഷ്ടപ്പെടുന്നവർക്ക് പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ കണക്കാക്കിയ വിപണിവിലയുടെ രണ്ടിരട്ടി നഷ്ടപരിഹാരമായി ലഭിക്കും. കൂടാതെ ഒരോ വീടിനും മൂന്നുലക്ഷം രൂപ അനുവദിക്കും. വീട് പൊളിച്ച് സാധന സാമഗ്രികൾ കൊണ്ടുപോകുന്നതിന് 50,000 രൂപ, ഒരു വർഷത്തേക്ക് വീട്ടുവാടകയിനത്തിൽ പ്രതിമാസം 5,000 രൂപ നിരക്കിൽ 60,000 രൂപ എന്നിവ ലഭിക്കും. വിലയുടെ ഇരട്ടി തുക മരങ്ങൾക്കും ലഭിക്കും. തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങൾക്ക് വനംവകുപ്പ് അധികൃതരാണ് വില നിശ്ചയിക്കുക. തെങ്ങ്, കമുക് തുടങ്ങിയവയ്ക്ക് കൃഷിവകുപ്പധികൃതരും വില നിശ്ചയിക്കും. വിട്ടുകൊടുക്കുന്ന ഭൂമിക്ക് വിപണിവിലയുടെ രണ്ടിരട്ടി ലഭിക...