Tag: CAMERA ON ROAD

പഴയ ക്യാമറകളിൽ ഭൂരിഭാഗവും പ്രവർത്തന രഹിതം
Kerala

പഴയ ക്യാമറകളിൽ ഭൂരിഭാഗവും പ്രവർത്തന രഹിതം

Perinthalmanna RadioDate: 27-04-2023ട്രാഫിക് സുരക്ഷയുടെ ഭാഗമായി പോലീസും മോട്ടോർവാഹന വകുപ്പും സ്ഥാപിച്ച ക്യാമറകളിൽ പലതും പ്രവർത്തന രഹിതം. റോഡ്‌ നവീകരണവും അറ്റകുറ്റപ്പണി കരാർ അവസാനിച്ചതും കാരണം ക്യാമറകളിൽ പകുതിയോളമേ പ്രവർത്തിക്കുന്നുള്ളൂ. ഇവയിൽ ഭൂരിഭാഗവും സ്ഥാപിച്ചത് കെൽട്രോണാണ്.കൂടാതെ പോലീസും കെൽട്രോണുമായി ചേർന്ന് ആയിരത്തോളം ക്യാമറകൾ സ്ഥാപിക്കാനുള്ള നീക്കവുമുണ്ട്. സംസ്ഥാനത്തുടനീളം മോട്ടോർവാഹന വകുപ്പിനുവേണ്ടി കെൽട്രോൺ 240 ഓട്ടോമേറ്റഡ് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് സംവിധാനമൊരുക്കിയിരുന്നു. എൻഫോഴ്‌സ്‌മെന്റ് കൺട്രോൾ റൂം ഉൾപ്പെടെയായിരുന്നു ഇത്. ഇതിനായി സ്ഥാപിച്ച ക്യാമറകളിൽ പകുതിയിൽ താഴെമാത്രമേ പ്രവർത്തിക്കുന്നുള്ളൂ.സംസ്ഥാന പോലീസും നിരത്തുകളിൽ ഓട്ടോമാറ്റിക് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് സംവിധാനത്തിന്റെ ഭാഗമായി 115 ക്യാമറകൾ സ്ഥാപിച്ചിരുന്നു. പിന്നീട് സുരക്ഷയ്ക്കും ട്രാഫിക് നിയന്ത്രണത്തിനു...
236 കോടി മുടക്കി സ്ഥാപിച്ച എ.ഐ. ക്യാമറകള്‍ റോഡില്‍ നോക്കുകുത്തികളായി മാറുന്നു
Other

236 കോടി മുടക്കി സ്ഥാപിച്ച എ.ഐ. ക്യാമറകള്‍ റോഡില്‍ നോക്കുകുത്തികളായി മാറുന്നു

Perinthalmanna RadioDate: 02-12-2022സംസ്ഥാനമൊട്ടാകെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) ക്യാമറകൾ സ്ഥാപിച്ചിട്ട് എട്ടുമാസമായെങ്കിലും ഉദ്ഘാടനം ഇതുവരെ നടന്നിട്ടില്ല. ആകെ സ്ഥാപിച്ച 726 ക്യാമറകൾക്കായി സർക്കാർ ഇതുവരെ മുടക്കിയത് 236 കോടി രൂപയാണ്. എന്നാൽ ഇവയുടെ ഉദ്ഘാടനം ഇതുവരെ കഴിഞ്ഞിട്ടില്ല. എ.ഐ. ക്യാമറകളുടെ കൺസൾട്ടേഷൻ ഫീസുമായി ബന്ധപ്പെട്ട തർക്കമാണ് ഉദ്ഘാടനത്തിന് തടസ്സം നിൽക്കുന്നത്.സർക്കാർ കമ്പനിയായ കെൽട്രോണാണ് ക്യാമറകൾ സ്ഥാപിച്ചത്. ഇതിന്റെ കൺസൾട്ടേഷൻ ഫീസായി അഞ്ച് കോടി രൂപയാണ് കെൽട്രോൺ ചോദിച്ചത്. എന്നാൽ ധനകാര്യവകുപ്പ് ഇതിനെ ശക്തമായി എതിർത്തതോടെയാണ് തർക്കമായത്. മോട്ടോർവാഹനവകുപ്പിന്റെ കണക്കുകൾ പ്രകാരം, വാഹനങ്ങളുടെ പിഴയിനത്തിൽനിന്ന് പ്രതിമാസം 22 കോടി രൂപയാണ് സർക്കാരിന് നേടാനാവുക. ഒരു വർഷം 261 കോടിയിൽ അധികം രൂപയും നേടാനാകും. ചെറിയ ഫീസിന്റെ പേരിലുള്ള തർക്കം മൂലം കഴിഞ്ഞ എട്ട് മാസങ്ങളായി സർക്...
ജില്ലയിൽ 49 ഇടങ്ങളിൽ സ്ഥാപിച്ച എഐ ക്യാമറകൾ ഉടൻ ഫൈൻ ഈടാക്കി തുടങ്ങും
Local

ജില്ലയിൽ 49 ഇടങ്ങളിൽ സ്ഥാപിച്ച എഐ ക്യാമറകൾ ഉടൻ ഫൈൻ ഈടാക്കി തുടങ്ങും

മലപ്പുറം: സേഫ് കേരള പദ്ധതിയിൽ ജില്ലയിൽ 49 ഇടങ്ങളിൽ സ്ഥാപിച്ച എ.ഐ (നിർമ്മിത ബുദ്ധി) കാമറകൾ ഉടൻ ഫൈൻ ഈടാക്കിത്തുടങ്ങും. നാഷണൽ ഇൻഫർമാറ്റിക് സെന്ററിൽ നിന്നുള്ള വാഹനങ്ങളുടെ ഡാറ്റയും കാമറ വഴി ലഭിക്കുന്ന വിവരങ്ങളും വിശകലനം ചെയ്യുന്നതിലെ സോഫ്റ്റ്‌വെയർ പ്രശ്നങ്ങളാണ് ഫൈൻ ഈടാക്കുന്നത് നീളാൻ കാരണം. നിലവിൽ നടത്തുന്ന ട്രയൽ റണ്ണിൽ പ്രശ്നങ്ങളില്ല. കെൽട്രോണിന്റെ നേതൃത്വത്തിൽ ഏപ്രിലിലാണ് ജില്ലയിൽ കാമറകൾ സ്ഥാപിച്ചത്. സെപ്തംബറോടെ ഫൈൻ ഈടാക്കി തുടങ്ങുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു.എ.ഐ കാമറകൾ ശേഖരിക്കുന്ന ദൃശ്യങ്ങൾ കോട്ടയ്ക്കലിലെ മോട്ടോർവാഹന വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്‌മെന്റ് കൺട്രോൾ റൂമിൽ പരിശോധിക്കുന്നുണ്ട്. സർക്കാരിന്റെ ഉത്തരവ് ലഭിക്കും മുറയ്ക്ക് പിഴ നോട്ടീസ് അയച്ചു തുടങ്ങുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.കോഴിക്കോട് അടക്കം പല ജില്ലകളിലും എ.ഐ കാമറകളിലൂടെ ഫൈൻ ഈടാക്കി തുടങ്ങിയിട്...