Tag: Perinthalmanna Court Complex

മക്കരപ്പറമ്പിലെ വാഹനാപകടം;  ബസ് ഡ്രൈവർക്ക് രണ്ടു വർഷം തടവും പിഴയും
Local

മക്കരപ്പറമ്പിലെ വാഹനാപകടം;  ബസ് ഡ്രൈവർക്ക് രണ്ടു വർഷം തടവും പിഴയും

Perinthalmanna RadioDate: 06-05-2023പെരിന്തൽമണ്ണ: 2013-ൽ ദേശീയപാതയിലെ മക്കരപ്പറമ്പിൽ സ്വകാര്യബസ് ബൈക്കിലിടിച്ച് രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേർ മരിച്ച കേസിൽ ബസ് ഡ്രൈവറെ രണ്ടുവർഷം തടവിനും പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബസ് ഡ്രൈവർ പുഴക്കാട്ടിരി രാമപുരം ബ്ലോക്ക് പടി തെക്കേതിൽ ഹംസ (52)യെയാണ് പെരിന്തൽമണ്ണ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ടി.കെ. യഹിയ ശിക്ഷിച്ചത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുള്ള വകുപ്പിലാണ് ശിക്ഷ. ഇതുകൂടാതെ ശ്രദ്ധയില്ലാതെ പൊതുറോഡിൽ വാഹനമോടിച്ചതിനുള്ള വകുപ്പ് പ്രകാരം ഒരുമാസം തടവും ആയിരം രൂപ പിഴയുമുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പെരിന്തൽമണ്ണ സർക്കിൾ ഇൻസ്പെക്ടറായിരുന്ന ജലീൽ തോട്ടത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. വിവിധ സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് ലക്ഷ്മൺ ഹാജരായി.2013 നവംബ...
14കാരിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതിക്ക് 7 വർഷം കഠിന തടവ് ശിക്ഷ
Local

14കാരിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതിക്ക് 7 വർഷം കഠിന തടവ് ശിക്ഷ

Perinthalmanna RadioDate: 09-02-2023പെരിന്തല്‍മണ്ണ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്രയപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച  പ്രതിക്ക് ഏഴുവര്‍ഷം കഠിനതവ്. പെരിന്തല്‍മണ്ണ മണ്ണാര്‍മല സ്വദേശി ജിനേഷിനെയാണ് കുറ്റവാളിയെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലെ മാസമാണ് സംഭവം. രാവിലെ ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ ആനമങ്ങാട് ടൗണിന് അടുത്ത് വെച്ച് പ്രതി കുത്തുകയായിരുന്നു.പ്രതി പെൺകുട്ടിയെ ആക്രമിക്കാൻ ഉദ്ദേശിച്ചാണ് വന്നത്. ഇതിനായി തന്റെ ബാഗില്‍ കത്തി കരുതിയിരുന്നു. ഇതെടുത്ത് പെൺകുട്ടിയെ കുത്താൻ ആയുന്നതിനിടെ പെണ്‍കുട്ടി ഒഴിഞ്ഞുമാറി. തലനാരിഴയ്ക്ക് വലിയ ആക്രമണത്തിൽ നിന്ന് പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിനിടെ പെണ്‍കുട്ടി യുവാവിനെ തള്ളിയിടുകയും ചെയ്തു. ഈ വീഴ്ചയില്‍ പ്രതിയുടെ കൈയ്യിൽ നിന്ന് കത്തി തെറിച്ചു പോയി.ബഹളം കേട്ട് ...
പോക്‌സോ കേസിൽ യുവാവിന് 12 വർഷം തടവും പിഴയും
Local

പോക്‌സോ കേസിൽ യുവാവിന് 12 വർഷം തടവും പിഴയും

Perinthalmanna RadioDate: 12-01-2023പെരിന്തൽമണ്ണ: പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും നിരന്തരം ശല്യംചെയ്തതായുമുള്ള കേസിൽ യുവാവിന് 12 വർഷം തടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കളത്തിങ്ങൽ തണ്ടുപാറയ്ക്കൽ അബ്ദുൾ ഷുക്കൂറിനെ(34)യാണ് പെരിന്തൽമണ്ണ പ്രത്യേക അതിവേഗകോടതി ജഡ്ജി അനിൽകുമാർ ശിക്ഷിച്ചത്. 2016 മാർച്ച് മുതൽ മേയ് വരെയാണ് കേസിനാസ്പദമായ സംഭവം. വണ്ടൂർ പോലീസ് രജിസ്റ്റർചെയ്ത കേസാണിത്.പോക്‌സോനിയമം 408 പ്രകാരം 10 വർഷം കഠിനതടവിനും 50,000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ ആറുമാസം കഠിനതടവും അനുഭവിക്കണം. മറ്റ് രണ്ട് വകുപ്പുകളിലായി ഓരോ വർഷം വീതം വെറും തടവും 10,000 രൂപ വീതം പിഴയും അടയ്ക്കണം. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം കഠിനതടവിനുമാണ് ശിക്ഷിച്ചത്. രണ്ടാംപ്രതി വണ്ടൂർ കോട്ടക്കുന്ന് തൊടുപറമ്പൻ താജുദ്ദീനെ(35) കോട...
മലപ്പുറത്ത് പുതുതായി അഞ്ച് പോക്‌സോ കോടതികൾ കൂടി പ്രവർത്തനം ആരംഭിച്ചു
Local

മലപ്പുറത്ത് പുതുതായി അഞ്ച് പോക്‌സോ കോടതികൾ കൂടി പ്രവർത്തനം ആരംഭിച്ചു

Perinthalmanna RadioDate: 02-12-2022മഞ്ചേരി : കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകൾ പരിഗണിക്കുന്നതിനായി ജില്ലയിൽ അഞ്ച് പുതിയ പോക്‌സോ അതിവേഗ കോടതികൾ പ്രവർത്തനമാരംഭിച്ചു. മഞ്ചേരി, നിലമ്പൂർ, പരപ്പനങ്ങാടി, പെരിന്തൽമണ്ണ, പൊന്നാനി എന്നിവിടങ്ങളിലാണ് പുതിയ കോടതികൾ തുടങ്ങിയത്. മഞ്ചേരിയിൽ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയോടനുബന്ധിച്ചാണ് (ഒന്ന്) ആദ്യമായി പോക്‌സോ സ്‌പെഷ്യൽ കോടതി ആരംഭിക്കുന്നത്. പിന്നീട് തിരൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങൾക്കൊപ്പം മഞ്ചേരിക്ക് ഒരു അതിവേഗ പോക്‌സോ കോടതി കൂടി ലഭിച്ചു. പുതിയ കോടതികൾ കൂടി വന്നതോടെ മഞ്ചേരിയിലെ മൂന്ന് അടക്കം ജില്ലയിൽ ഒമ്പത് പോക്‌സോ കോടതികളായി.ഇന്നലെ ആരംഭിച്ച കോടതികളിൽ ജഡ്ജിമാർ ചുമതലയേറ്റെങ്കിലും പ്രോസിക്യൂട്ടർമാരെ നിയമിച്ചിട്ടില്ല. ജഡ്ജി, സീനിയർ ക്ലർക്ക്, ബെഞ്ച് ക്ലർക്ക് എന്നിവർക്ക് പുറമെ കരാറടിസ്ഥാനത്തിലുള്ള നാല് ജീവനക്കാർ ഓരോ കോടതിയിലുമുണ്ടാകും. പര...
പുതുവർഷത്തിൽ അഞ്ച് പുതിയ പോക്സോ കോടതികൾ തുടങ്ങും
Local

പുതുവർഷത്തിൽ അഞ്ച് പുതിയ പോക്സോ കോടതികൾ തുടങ്ങും

Perinthalmanna RadioDate: 09-11-2022പെരിന്തൽമണ്ണ: പുതുതായി ജില്ലയ്ക്ക് അനുവദിച്ച 5 കോടതികൾ പുതു വർഷാരംഭത്തിൽ തുടങ്ങും. ഇതിന് ആവശ്യമായ സജ്ജീകരണങ്ങൾ തുടങ്ങി. അടുത്ത മാസം പ്രവൃത്തികൾ പൂർത്തിയാകും. നിലവിലുള്ള 4 കോടതികൾക്കു പുറമേയാണ് 5 കോടതികൾ കൂടി വരുന്നത്. മഞ്ചേരിയിൽ ഐജിബിടിക്കു മുകളിലാണ് സ്ഥലം പരിഗണിക്കുന്നത്. പെരിന്തൽമണ്ണ, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ നിലവിലുള്ള സമുച്ചയത്തിൽ സ്ഥാപിക്കും. നിലമ്പൂരിൽ പഴയ മുനിസിപ്പൽ കെട്ടിടത്തിലും പൊന്നാനിയിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലും സ്ഥാപിക്കാനാണ് പദ്ധതി. ബെഞ്ച് ക്ലാർക്ക്, എൽ ഡി ക്ലാർക്ക് തുടങ്ങിയവരെ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കും. സ്റ്റെനോഗ്രഫർ, ടൈപ്പിസ്റ്റ്, പ്യൂൺ എന്നിവരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കും. ജഡ്ജിമാരെ നടപടി ക്രമങ്ങൾ പൂർത്തിയാകുന്ന മുറക്ക് ഹൈക്കോടതി നിയമിക്കും. ...