Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ പേവാർഡ് പൊളിക്കാൻ അനുമതിയായി
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ പേവാർഡ് പൊളിക്കാൻ അനുമതിയായി

Perinthalmanna RadioDate: 20-10-2022പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ എൻഎച്ച്എം ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമിക്കുന്നതിന് പഴയ പേവാർഡ് കെട്ടിടം ഉടൻ പൊളിച്ചു നീക്കും. ഉപയോഗ ശൂന്യമായ പഴയ പേവാർഡ് കെട്ടിടം പൊളിച്ചു നീക്കാൻ അനുമതിയായി.ഇത് സംബന്ധിച്ച് പേവാർഡ് കെട്ടിടത്തിന്റെ ഉടമസ്ഥരായ കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെഎച്ച്ആർഡബ്ലിയുഎസ്) ജില്ലാ ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകി. കത്തിന്റെ പകർപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും നൽകിയിട്ടുണ്ട്. പുതിയ കെട്ടിടത്തിനു മുകളിൽ സൊസൈറ്റിക്ക് പേവാർഡ് നിർമിക്കാൻ സ്ഥലം നൽകുമെന്ന് സർക്കാരും ജില്ലാ പഞ്ചായത്തും രേഖാമൂലം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൊസൈറ്റി അനുമതി നൽകിയത്. പുതിയ കെട്ടിടത്തിന് മുകളിൽ കെഎച്ച്ആർഡബ്ലിയുഎസിന്റെ ചെലവിലും മേൽനോട്ടത്തിലും പുതിയ പേവാർഡ് നിർമിക്കും.സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ജനതാ പേവാർഡ് കെട്ടിടം പൊളിച്ചു നീക്കിയ...
കേരളത്തിന്റെ ‘വിപ്ലവ നക്ഷത്രം’ വി. എസ് നൂറാം വയസിലേക്ക്.
Kerala, Latest, Local

കേരളത്തിന്റെ ‘വിപ്ലവ നക്ഷത്രം’ വി. എസ് നൂറാം വയസിലേക്ക്.

തിരുവനന്തപുരം: കേരളത്തിന്റെ 'വിപ്ലവ നക്ഷത്രം' വി എസ് അച്യുതാനന്ദന്‍ നൂറാം വയസ്സിലേക്ക്. മുന്‍ മുഖ്യമന്ത്രിയും രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന് ഇന്ന് 99 -ാം പിറന്നാള്‍ജന്മദിനം പ്രമാണിച്ച്‌ പ്രത്യേക ചടങ്ങുകളില്ല.97 വയസ്സുവരെ കേരളത്തിന്റെ 'സമര യൗവന'മായി നിറഞ്ഞു നിന്ന വി എസ് ഇപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വി എ അരുണ്‍കുമാറിന്റെ വീട്ടില്‍ പൂര്‍ണ വിശ്രമത്തിലാണ്.2019 ഒക്ടോബര്‍ 24 മുതലാണ് ഡോക്ടര്‍മാര്‍ വിഎസിന് പൂര്‍ണ്ണ വിശ്രമം നിര്‍ദേശിച്ചത്. വിശ്രമത്തിലേക്ക് വഴുതിവീഴുന്നതുവരെ കേരളത്തിലെ ഏറ്റവും ഊര്‍ജസ്വലനായ നേതാവായിരുന്നു വി എസ് അച്യുതാനന്ദന്‍. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കൊപ്പം, പരിസ്ഥിതിയുടെ കാവലാളായും നിലകൊണ്ടു.സ്വാതന്ത്ര്യസമരം തിളച്ചുമറിഞ്ഞ കാലത്തുതുടങ്ങിയ 82 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഉയര്‍ച്ചകള...
അരിയും പച്ചക്കറിയും തൊട്ടാൽ പൊള്ളും; നിത്യോപയോഗ സാധന വില കുതിക്കുന്നു
Kerala, Local

അരിയും പച്ചക്കറിയും തൊട്ടാൽ പൊള്ളും; നിത്യോപയോഗ സാധന വില കുതിക്കുന്നു

Perinthalmanna RadioDate: 19-10-2022സംസ്ഥാനത്ത് അരിമുതൽ പച്ചക്കറികൾവരെ മുഴുവൻ അവശ്യ വസ്തുക്കൾക്കും പൊള്ളുന്ന വില. വില അതിരുവിട്ടിട്ടും സർക്കാറിന് വിപണിയിൽ ഇടപെടാനായില്ല. രണ്ടാഴ്ചക്കിടയിൽ അരിക്ക് ക്വിന്റലിന് 300 മുതൽ 500 രൂപ വരെയാണ് മൊത്തവിലയിൽ വർധനയുണ്ടായത്.ചില്ലറവില കിലേക്ക് 10 മുതൽ 12 രൂപവരെ കൂടി. കുത്തക കമ്പനികൾ അവരുടെ ഔട്ട്‍ലറ്റുകൾ വഴി വിൽക്കാൻ അരിയും ഭക്ഷ്യവസ്തുക്കളും മൊത്തം ശേഖരിക്കുന്നതാണ് വില അനിയന്ത്രിതമായി വർധിക്കാൻ കാരണമായി പറയുന്നത്. കയറ്റുമതി വർധിച്ചതും മറ്റൊരു കാരണമാണ്.തിരുവനന്തപുരത്ത് ആഴ്ചകൾക്ക് മുമ്പ് 46 രൂപയായിരുന്ന ജയ അരിക്ക് ചില്ലറവിപണിയിൽ 58 രൂപയായി. 45 രൂപയായിരുന്ന ഒരു കിലോ മട്ടക്ക് (ലൂസ്) 59 രൂപയായി. പച്ചരിക്കും ഡൊപ്പിയരിക്കും രണ്ടു മുതൽ നാലു രൂപ വരെ കൂടി. വിൽപന 60 ശതമാനത്തോളം കുറഞ്ഞതായി വ്യാപാരികൾ പറയുന്നു.ഗുണനിലവാരമുള്ള റേഷനരി ലഭിക്കുന്നതാണ് തൽക...
ഗ്രീൻഫീൽഡ് ദേശീയ പാതയിൽ ജില്ലയിൽ 25 അടിപ്പാതകളും 14 മേൽപ്പാലങ്ങളും
Kerala, Local

ഗ്രീൻഫീൽഡ് ദേശീയ പാതയിൽ ജില്ലയിൽ 25 അടിപ്പാതകളും 14 മേൽപ്പാലങ്ങളും

മലപ്പുറം: കല്ലിടൽ പൂർത്തിയായ പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതയിൽ ജില്ലയിലെ 52.96 കിലോമീറ്റർ ദൈർഘ്യമുള്ള ഭാഗത്ത് ചെറുതും വലുതുമായ 25 അടിപ്പാതകളും 14 മേൽപ്പാലങ്ങളും നിർമിക്കും. പുഴകൾക്ക് കുറുകേ എട്ട്‌ പാലങ്ങളും വിഭാവനംചെയ്യുന്ന രീതിയിലാണ് വിശദ പദ്ധതിയുടെ രൂപകൽപ്പന. ഷൊർണൂർ-നിലമ്പൂർ തീവണ്ടിപ്പാതയ്ക്ക് കുറുകേ തുവ്വൂരിൽ റെയിൽവേ മേൽപ്പാലം ഉണ്ടാക്കും.ഒരു ടോൾ പ്ലാസയും ജില്ലയിലുണ്ടാകും. ജില്ലാ അതിർത്തി തുടങ്ങുന്ന എടത്തനാട്ടുകര മുതൽ കാരക്കുന്ന് വരെയുള്ള 26.49 കിലോമീറ്റർ ദൂരം ഒരുഘട്ടമായും അത്രതന്നെ ദൂരംവരുന്ന കാരക്കുന്ന് മുതൽ കോഴിക്കോട് ജില്ലയുടെ അതിർത്തിയായ വാഴയൂർ വരെയുള്ള ഭാഗം മറ്റൊരു ഘട്ടമായുമാണ് നിർമാണപ്രവൃത്തികൾ തുടങ്ങുന്നത്. രണ്ടുഘട്ടങ്ങളുടെയും നിർമാണം ഒരേസമയം നടക്കും. ഇതിന്റെ ടെൻഡർ നടപടി ആരംഭിച്ചു. ജില്ലയിലെ നാല്‌ താലൂക്കുകളിലെ 15 വില്ലേജുകളിലായി 304.59 ഹെക്ടർ സ്ഥലമാണ് അടയാളപ്പെടുത...
മഞ്ചേരിയിൽ ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു<br>
CRIME, Local

മഞ്ചേരിയിൽ ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു

മലപ്പുറം: മഞ്ചേരിയിൽ ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. മഞ്ചേരി നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദി(65)നെയാണ് ഭാര്യ നഫീസ കറിക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. നഫീസയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ദമ്പതിമാർ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. വീട്ടിൽനിന്ന് ബഹളം കേട്ടെത്തിയ അയൽക്കാരാണ് കുത്തേറ്റനിലയിൽ കുഞ്ഞിമുഹമ്മദിനെ കണ്ടത്. ഉടൻതന്നെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.നഫീസയും കുഞ്ഞിമുഹമ്മദും തമ്മിൽ പതിവായി വഴക്കിട്ടിരുന്നതായാണ് അയൽക്കാർ പറയുന്നത്. കസ്റ്റഡിയിലെടുത്ത നഫീസയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ
CRIME, Local

കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ

പെരിന്തൽമണ്ണ: എട്ടും ഒൻപതും വയസ്സുള്ള മക്കളെ വീട്ടിലെ മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. തൂത ഒലിയത്ത് തച്ചങ്ങോട്ടിൽ മുഹമ്മദ് ബഷീറി(35)നെയാണ് പെരിന്തൽമണ്ണ സബ് ഇൻസ്പെക്ടർ എ.എം. യാസിറും സംഘവും അറസ്റ്റുചെയ്തത്. ചൈൽഡ് ലൈനിൽനിന്ന് കഴിഞ്ഞദിവസം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ സി. അലവിയുടെ നിർദേശപ്രകാരമായിരുന്നു നടപടി.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ഓട്ടോഡ്രൈവർ ആയ പ്രതി സ്ഥിരമായി ഭാര്യയെയും കുട്ടികളെയും ചെറിയ കാര്യങ്ങൾക്ക് അടിച്ച് പരിക്കേൽപ്പിച്ചിരുന്നു. കുട്ടികളെ വീട്ടിലെ ഒരു മുറിയിൽ പൂട്ടിയിട്ട് മർദിക്കും. കേബിൾ വയറുകൊണ്ടും ചൂരലുകൊണ്ടും മർദിച്ച് അവശരാക്കും. തുടർന്ന് മുറി പൂട്ടി ഓട്ടോയുമായി പുറത്തുപോവും. തിരിച്ചുവരുമ്പോഴാണ് പൂട്ടിയിട്ട മുറി തുറന്നുകൊടുക്കുന്നത്. കേബിൾ കൊണ്ടുള്ള അടിയേറ്റ് കുട്ടിയുടെ പുറംഭാഗത്ത് സാരമായ മുറിവുകളുണ്ട്. ബാലനീതി നി...
വിമാനത്താവള വികസനത്തിന് ഭൂമി വിട്ട് കൊടുക്കുന്നവർക്ക് ഉയർന്ന നഷ്ടപരിഹാരം
Kerala, Local

വിമാനത്താവള വികസനത്തിന് ഭൂമി വിട്ട് കൊടുക്കുന്നവർക്ക് ഉയർന്ന നഷ്ടപരിഹാരം

കൊണ്ടോട്ടി: വിമാനത്താവള വികസനത്തിന് ഭൂമി വിട്ടുകൊടുക്കുന്നവർക്ക് ലഭിക്കുന്ന നഷ്ടപരിഹാരം അധികൃതർ വ്യക്തമാക്കി. ഭൂമി നഷ്ടപ്പെടുന്നവരുടെ ആശങ്കകളും പരാതികളും പരിഹരിക്കുന്നതിന് കൊണ്ടോട്ടിയിൽച്ചേർന്ന യോഗത്തിലാണ് നഷ്ടപരിഹാരം റവന്യൂ അധികൃതർ വിശദീകരിച്ചത്.വീട് നഷ്ടപ്പെടുന്നവർക്ക് പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ കണക്കാക്കിയ വിപണിവിലയുടെ രണ്ടിരട്ടി നഷ്ടപരിഹാരമായി ലഭിക്കും. കൂടാതെ ഒരോ വീടിനും മൂന്നുലക്ഷം രൂപ അനുവദിക്കും. വീട് പൊളിച്ച് സാധന സാമഗ്രികൾ കൊണ്ടുപോകുന്നതിന് 50,000 രൂപ, ഒരു വർഷത്തേക്ക് വീട്ടുവാടകയിനത്തിൽ പ്രതിമാസം 5,000 രൂപ നിരക്കിൽ 60,000 രൂപ എന്നിവ ലഭിക്കും. വിലയുടെ ഇരട്ടി തുക മരങ്ങൾക്കും ലഭിക്കും. തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങൾക്ക് വനംവകുപ്പ് അധികൃതരാണ് വില നിശ്ചയിക്കുക. തെങ്ങ്, കമുക് തുടങ്ങിയവയ്ക്ക് കൃഷിവകുപ്പധികൃതരും വില നിശ്ചയിക്കും. വിട്ടുകൊടുക്കുന്ന ഭൂമിക്ക് വിപണിവിലയുടെ രണ്ടിരട്ടി ലഭിക...
അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിൽ ഭക്തിനിർഭരമായി ആട്ടങ്ങയേറ്
Local

അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിൽ ഭക്തിനിർഭരമായി ആട്ടങ്ങയേറ്

അങ്ങാടിപ്പുറം: ഭക്തിയും ആവേശവും സമ്മേളിച്ച് തിരുമാന്ധംകുന്ന്‌ ഭഗവതീ ക്ഷേത്രത്തിൽ ആട്ടങ്ങവർഷം. ആട്ടങ്ങകൾ എറിയാനും ഏറു കൊണ്ട് ആനുഗൃഹീതരാകാനും ആയിരക്കണക്കിന് ഭക്തരാണ് ചൊവ്വാഴ്ച വടക്കെനടയിൽ തടിച്ചു കൂടിയത്. ക്ഷേത്രോത്പത്തിയുമായി ബന്ധപ്പെട്ട് തുലാം ഒന്നിന് നടക്കുന്ന ചടങ്ങായ ആട്ടങ്ങയേറ് ഐതിഹ്യസ്മരണകൾ ഉണർത്തി. രാവിലെ 9.15- ന് പന്തീരടിപ്പൂജയ്ക്ക് നട അടച്ചപ്പോൾ വടക്കെനടയിൽ പത്തു നടയ്ക്ക് മുകളിലും താഴെയുമായി ഭക്തർ രണ്ടു ചേരികളായി നിന്ന് നാമമുരുവിട്ടു കൊണ്ട് ആവേശപൂർവം പരസ്പരം ആട്ടങ്ങകൾ എറിഞ്ഞു. പൊട്ടിയ ആട്ടങ്ങകൾ നടകളിലും തിരുമുറ്റത്തും ചിതറിക്കിടന്നു. ഔഷധം കൂടിയായ ആട്ടങ്ങകളും വിത്തുകളും ദേഹത്ത് വന്ന് പതിച്ച ഭക്തർക്ക് അനുഗ്രഹത്തിന്റെ സന്തോഷം. പന്തീരടിപ്പൂജ കഴിഞ്ഞ് നടതുറന്നപ്പോൾ ഇരുചേരികളും നാലമ്പലത്തിനുള്ളിലേക്ക് ഭഗവതിയെ ലക്ഷ്യമാക്കി ആട്ടങ്ങകൾ എറിഞ്ഞതോടെ ചടങ്ങുകൾ സമാപിച്ചു. വലിയ തിരക്കാണ് ഇത്തവണ അനുഭ...
ചെമ്മാണിയോട് ബൈപാസ് റോഡ് ഇന്ന് മുതൽ ഒരു മാസത്തേക്ക് അടച്ചിടും
Local, Other

ചെമ്മാണിയോട് ബൈപാസ് റോഡ് ഇന്ന് മുതൽ ഒരു മാസത്തേക്ക് അടച്ചിടും

പെരിന്തൽമണ്ണ: ചെമ്മാണിയോട് ബൈപാസ് റോഡ് നവീകരണത്തിന്റെ ഭാഗമായി ഇന്നു മുതൽ അടച്ചിടും. കലുങ്ക് നിർമ്മാണത്തിന്റെ പ്രവൃത്തി നടത്തുന്നതിലാണ് ഒരു മാസത്തേക്ക് അടച്ചിടുന്നത്. ഇതു വഴിയുള്ള വാഹനങ്ങൾ ഉച്ചാരക്കടവ് വഴി തിരിഞ്ഞു പോകേണ്ടതാണന്ന് അധികൃതർ അറിയിച്ചു.
<em>എം.എസ്.പി. മ്യൂസിയത്തിലേക്ക് ഇനി പൊതു ജനങ്ങൾക്കും കയറാം</em>
Local

എം.എസ്.പി. മ്യൂസിയത്തിലേക്ക് ഇനി പൊതു ജനങ്ങൾക്കും കയറാം

മലപ്പുറം: എം.എസ്.പി. ശതാബ്ദി പോലീസ് മ്യൂസിയത്തിൽ ഇനി പൊതുജനങ്ങൾക്കും കയറാം.അപൂർവ ചരിത്ര ശേഖരങ്ങൾ മ്യൂസിയത്തിലുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്കു പോകുന്ന റോഡിൽനിന്നാണ് മ്യൂസിയത്തിലേക്കുള്ള പ്രവേശനകവാടം.ശതാബ്ദി വാർഷികത്തോടനുബന്ധിച്ച് ജൂൺ 16-ന് മ്യൂസിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതുജനങ്ങൾക്ക് പ്രവേശനാനുമതി നീണ്ടത്.ഇവിടെ സൂക്ഷിച്ചിരിക്കുന്ന അപൂർവരേഖകളും ഭൂപടങ്ങളും ഗവേഷണവിദ്യാർഥികൾക്ക് ഉപകാരപ്പെടും. ബ്രിട്ടീഷ് രാജവംശകാലത്തെ ഉത്തരവുകൾ, വൈദ്യശാസ്ത്രം, നിയമം തുടങ്ങിയവയുമായി ബന്ധപ്പെട്ടവ ഇതിൽപ്പെടും. പുരാതനകാലം മുതലുള്ള ഇരുന്നൂറോളം ഭൂപടങ്ങളുണ്ട് മ്യൂസിയത്തിൽ.പഴയ മലബാർ, തിരുവിതാംകൂർ, കൊച്ചി, കർണാടക, തമിഴ്നാടിന്റെ ഭാഗങ്ങൾ, ഇന്ത്യയുടെ അതിർത്തി ഗ്രാമങ്ങൾ തുടങ്ങിയവയുടെ ഭൂപ്രകൃതി സൂക്ഷ്‌മമായി ര...