Local

വൈലോങ്ങരയിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുത കാലിലിടിച്ച് അപകടം
Local

വൈലോങ്ങരയിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുത കാലിലിടിച്ച് അപകടം

അങ്ങാടിപ്പുറം; കോട്ടക്കൽ റോഡിലെ വൈലോങ്ങര വളവിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി കാലിലിടിച്ച് മറിഞ്ഞു. കാറിലെ ഡ്രൈവർ ഇടിയുടെ സെക്കൻഡുകൾക്ക് മുൻപ് കാറിൽ നിന്ന് ചാടിയതിനാൽ നിസ്സാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്തേകാലോടെയാണ് അപകടം.  ഇടിയുടെ ആഘാതത്തിൽ വൈദ്യുതി കാൽ തകർന്നു. കാറിന് നാശ നഷ്ടങ്ങളുണ്ട്. വൈദ്യുതി ലൈനുകൾ റോഡിൽ പൊട്ടിവീണു. അൽപ സമയം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് വൈദ്യുതി ജീവനക്കാർ എത്തിയാണ് വൈദ്യുതി ഓഫാക്കി ലൈനുകൾ റോഡിൽ നിന്ന് നീക്കി ഗതാഗതം സുഗമമാക്കിയത്. വൈദ്യുതി വിതരണം ഇന്നേ പുനസ്ഥാപിക്കാനാവൂ എന്ന് അധികൃതർ അറിയിച്ചു. പുഴക്കാട്ടിരി ഭാഗത്തു നിന്ന് അങ്ങാടിപ്പുറത്തേക്ക് വന്ന കാറാണ് അപകടത്തിൽ പെട്ടത്.---------------------------------------------Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പെരിന്തൽമണ്ണ മൂസക്കുട്ടി ബസ്‍ സ്റ്റാൻഡിലേക്കുള്ള റോഡിൽ ദുരിത യാത്ര
Local

പെരിന്തൽമണ്ണ മൂസക്കുട്ടി ബസ്‍ സ്റ്റാൻഡിലേക്കുള്ള റോഡിൽ ദുരിത യാത്ര

പെരിന്തൽമണ്ണ: കൂനിന്മേൽ കുരുവായി മൂസക്കുട്ടി ബസ്‍സ്റ്റാൻഡ് റോഡിലെ ദുരിതയാത്ര. മാസങ്ങളായി തകർന്നു കിടക്കുന്ന റോഡ് നന്നാക്കാൻ അധികൃതർ ഒരു നടപടിയും എടുക്കാതായപ്പോൾ സഹികെട്ടാണ് ബസ് ജീവനക്കാർ റോഡിലെ കുഴികളിൽ ചൊവ്വാഴ്ച രാവിലെ മണ്ണും കല്ലും കൊണ്ടിട്ടത്. തലേന്ന് മഴ പെയ്തതിനാൽ കുഴികളിൽ വെള്ളം കെട്ടിക്കിടന്നിരുന്നു. ഇതിനുമുകളിലാണ് മണ്ണിട്ടത്. സ്റ്റാൻഡിലേക്കുള്ള ബസ്സുകളുടെ പോക്കുവരവ് കൂടിയായപ്പോൾ ഇവിടം ചെളിക്കുളമായി.ഇതോടെ കോഴിക്കോട് റോഡിൽ നിന്ന് ബസ്‍ സ്റ്റാൻഡിലേക്ക് പോകേണ്ട യാത്രക്കാരും ദുരിതത്തിലായി. പലർക്കും സ്റ്റാൻഡിലെത്താൻ തൊട്ടടുത്ത പുൽക്കാടുകളിലൂടെ കയറിയിറങ്ങേണ്ടിവന്നു. ഇരുചക്ര വാഹനക്കാരും ഏറെ പാടുപെട്ടു.മാസങ്ങളായി തകർന്നു കിടക്കുന്ന റോഡ് നന്നാക്കാത്തതിൽ ശക്തമായ പ്രതിഷേധം ഉയർന്നു വന്നിരുന്നു. അപ്പോഴെല്ലാം അധികൃതരുടെ താത്കാലിക വാഗ്ദാനങ്ങൾ സമരങ്ങളെ തണുപ്പിച്ചു. ഇതിനിടെ കൗൺസിൽ യോഗത്തി...
ലഹരിവിരുദ്ധ ക്യാംപെയിൻ; ജൂബിലി വുഷു ക്ലബ്ബ് ദീപം തെളിയിച്ചു
Local

ലഹരിവിരുദ്ധ ക്യാംപെയിൻ; ജൂബിലി വുഷു ക്ലബ്ബ് ദീപം തെളിയിച്ചു

പെരിന്തൽമണ്ണ: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാംപെയിനിന്റെ ഭാഗമായി ജൂബിലി വുഷു ക്ലബ്ബ് ദീപം തെളിയിച്ചു. ഇന്നലെ വൈകിട്ടാണ് പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷനിലെ ജൂബിലി വുഷു ക്ലബ്ബിൽ ക്ലബ് അംഗങ്ങള്‍ ലഹരിക്ക് എതിരെ ദീപം തെളിയിച്ചത്.ഒക്ടോബർ രണ്ടിന് തുടങ്ങിയ ലഹരി വിരുദ്ധ കാംപയിനിന്റെ ഒന്നാംഘട്ടം പൂർണ വിജയമാണെന്നാണ് സർക്കാർ വിലയിരുത്തൽ. കൂടുതൽ ജനപങ്കാളിത്തത്തോടെ വരും ദിവസങ്ങളിലും കാംപയിൻ ശക്തമാക്കും. കൂടുതൽ യുവജനങ്ങളെ കാംപയിനിന്റെ ഭാഗമാക്കും. രണ്ടാം ഘട്ടം ഉടൻ ആരംഭിക്കാനാണ് സർക്കാർ തീരുമാനം. സ്‌കൂളുകളിലും കോളജുകളിലും ലഹരി വ്യാപനത്തിന്റെ പശ്ചാലത്തിൽ അവിടങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങളും കോളജുകളും കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ശൃംഖല തീർക്കും. ...
ജില്ലയിൽ 49 ഇടങ്ങളിൽ സ്ഥാപിച്ച എഐ ക്യാമറകൾ ഉടൻ ഫൈൻ ഈടാക്കി തുടങ്ങും
Local

ജില്ലയിൽ 49 ഇടങ്ങളിൽ സ്ഥാപിച്ച എഐ ക്യാമറകൾ ഉടൻ ഫൈൻ ഈടാക്കി തുടങ്ങും

മലപ്പുറം: സേഫ് കേരള പദ്ധതിയിൽ ജില്ലയിൽ 49 ഇടങ്ങളിൽ സ്ഥാപിച്ച എ.ഐ (നിർമ്മിത ബുദ്ധി) കാമറകൾ ഉടൻ ഫൈൻ ഈടാക്കിത്തുടങ്ങും. നാഷണൽ ഇൻഫർമാറ്റിക് സെന്ററിൽ നിന്നുള്ള വാഹനങ്ങളുടെ ഡാറ്റയും കാമറ വഴി ലഭിക്കുന്ന വിവരങ്ങളും വിശകലനം ചെയ്യുന്നതിലെ സോഫ്റ്റ്‌വെയർ പ്രശ്നങ്ങളാണ് ഫൈൻ ഈടാക്കുന്നത് നീളാൻ കാരണം. നിലവിൽ നടത്തുന്ന ട്രയൽ റണ്ണിൽ പ്രശ്നങ്ങളില്ല. കെൽട്രോണിന്റെ നേതൃത്വത്തിൽ ഏപ്രിലിലാണ് ജില്ലയിൽ കാമറകൾ സ്ഥാപിച്ചത്. സെപ്തംബറോടെ ഫൈൻ ഈടാക്കി തുടങ്ങുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു.എ.ഐ കാമറകൾ ശേഖരിക്കുന്ന ദൃശ്യങ്ങൾ കോട്ടയ്ക്കലിലെ മോട്ടോർവാഹന വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്‌മെന്റ് കൺട്രോൾ റൂമിൽ പരിശോധിക്കുന്നുണ്ട്. സർക്കാരിന്റെ ഉത്തരവ് ലഭിക്കും മുറയ്ക്ക് പിഴ നോട്ടീസ് അയച്ചു തുടങ്ങുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.കോഴിക്കോട് അടക്കം പല ജില്ലകളിലും എ.ഐ കാമറകളിലൂടെ ഫൈൻ ഈടാക്കി തുടങ്ങിയിട്...
കോഴിക്കോട് – പാലക്കാട് പാതയിലും ആറു ഗേറ്റുകളുള്ള ടോൾ ബൂത്ത് നിർമ്മിക്കുന്നു
Local

കോഴിക്കോട് – പാലക്കാട് പാതയിലും ആറു ഗേറ്റുകളുള്ള ടോൾ ബൂത്ത് നിർമ്മിക്കുന്നു

നവീകരണം പുരോഗമിക്കുന്ന കോഴിക്കോട്– പാലക്കാട് ദേശീയ പാത 966ൽ ടോൾ ബൂത്ത് നിർമിക്കുന്നു. പാലക്കാട് മുണ്ടൂർ ഐആർടിസിക്കു സമീപത്താണ് ആറു ഗേറ്റുകളുള്ള ടോൾബൂത്ത് നിർമാണം ആരംഭിക്കുന്നത്. നിർമാണം പൂർത്തീകരിക്കുന്നതോടെ ഈ പാതയിലും ടോൾ പിരിവ് ഉണ്ടാകുമെന്ന ആശങ്കയിലാണ് യാത്രക്കാർ.താണാവു മുതൽ നാട്ടുകൽ വരെ 43.72 കിലോമീറ്റർ ദൂരം കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ 289 കോടി രൂപ ഫണ്ട് ഉപയോഗിച്ചാണ് നവീകരിക്കുന്നത്. നഷ്ട പരിഹാരം നൽകിയാണ് ഭൂമിയെടുക്കുന്നത്. 100 കോടിയിലേറെ ചെലവു വരുന്ന പദ്ധതികൾക്ക് എല്ലാം ടോൾ പിരിക്കണമെന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് ടോൾ ബൂത്ത് നിർമാണം നടക്കുന്നത്.  മുണ്ടൂർ ഭാഗത്തെ സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായതോടെയാണ് ടോൾ നിർമാണം സജീവമായത്. ദേശീയ പാതയാണെങ്കിലും മറ്റു ദേശീയപാതകളുടെ വീതിയോ സൗകര്യങ്ങളോ ഈ റോഡിലില്ല. രണ്ടു വരിയിലാണു പാത. 45 മീറ്റർ വീതം വളരെ കുറച്ചു ഭാഗം മാത്രമേയുള്ളു. മീഡിയൻ ഇല...
<em>ദുബായിലെ കാദറലി ടൂർണ്ണമെൻ്റിന് ആവേശോജ്ജലമായ പരിസമാപ്തി</em>
Local

ദുബായിലെ കാദറലി ടൂർണ്ണമെൻ്റിന് ആവേശോജ്ജലമായ പരിസമാപ്തി

പെരിന്തൽമണ്ണ: രണ്ട് ദിവസങ്ങളിലായി  ദുബായ് ഖിസൈസിലെ സ്റ്റാർ ഇൻ്റർനാഷണൽ സ്കൂൾ മൈതാനിയിൽ നടന്നു വന്നിരുന്ന  ദുബായ് കാദറലി ഫുട്ബാൾ സെവൻസ് ടൂർണ്ണമെൻറിൽ ഷാർജയിലെ സ്മൂത്ത് സ്വലൂഷൻ ഫാൽക്കൺ എഫ് സി ജോതാക്കളായി. അബൂദാബിയിലെ സ്ലൈഡേർസ് എഫ്സിയെ (3-2) നെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. മൂന്നും, നാലും ജേതാക്കളായ സക്സസ് പോയൻ്റ് കോളേജ്, അബ്രിക്കോ ഫൈറ്റ് എഫ്സി എന്നി ടീമുകളെ പരാജയ പെടുത്തിയാണ് ഫൈനലിൽ എത്തിയത്. പി ടി ഗ്രൂപ്പ് മങ്കട എം ഡി ഇർഷാദ് ഉൽഘാടനം ചെയ്തു. കാദറലി ക്ലബ്ബ് ജനറൽ സെക്രട്ടറി പച്ചീരി ഫാറൂഖ് അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനം പെരിന്തൽമണ്ണ നഗരസഭാ കൗൺസിലർമാരായ പച്ചീരി ഫാറൂഖ്, സുബ്രമണ്യൻ എന്നിവർ വിതരണം ചെയ്തു. കെഫ വൈസ് പ്രസിഡൻ്റ് ബഷീർ കാട്ടൂർ, കെഫ അംഗങ്ങളായ സമ്പത്ത്, അക്ബർ ചാവക്കാട്, യുഎഇ മലപ്പുറം ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻ്റ് ഷരീഫ് അൽ ബക് ഷ, സെക്രട്ടറി റഫീഖ്ല തിരൂർക്കാട്, ട്രഷറ...
മോഡേൺ മാർക്കറ്റ് പണി പൂർത്തീകരിച്ച് കൈമാറണമെന്ന് ലേല ഉടമകളുടെ ആവശ്യം
Local

മോഡേൺ മാർക്കറ്റ് പണി പൂർത്തീകരിച്ച് കൈമാറണമെന്ന് ലേല ഉടമകളുടെ ആവശ്യം

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭ സംഘടിപ്പിച്ച ലേല നിക്ഷേപ സംഗമത്തിൽ പങ്കെടുത്ത് കടമുറികൾ ലേലം കൊണ്ട ഉടമകൾക്കു നഗരസഭ വാഗ്ദാനം ചെയ്ത മുറികൾ കൈമാറാനുള്ള നടപടികൾ വേഗമാക്കണമെന്ന് ലേല ഉടമകളുടെ കോ ഓർഡിനേഷൻ കമ്മിറ്റി നഗരസഭയോട് ആവശ്യപ്പെട്ടു. 2019 ൽ നിലവിലുണ്ടായിരുന്ന മാർക്കറ്റ് പൊളിച്ചു മൂന്നു ഏക്കർ സ്ഥലത്ത് 40 കോടി രൂപ ചെലവിൽ ആധുനിക ഇൻഡോർ മാർക്കറ്റ് എന്ന വാഗ്ദാനവുമായാണ് നഗരസഭ ലേല നിക്ഷേപ സംഗമം നടത്തിയത്.സുരക്ഷിത നിക്ഷേപം എന്ന നിലയിൽ മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചത്. ലേല നടപടികൾ പൂർത്തിയാക്കി ഒരു വർഷത്തിനകം മുറികൾ കൈമാറുമെന്നും ലേല തുകയുടെ 50 ശതമാനം തുക മുൻകൂർ കെട്ടിവയ്ക്കണം എന്നുമായിരുന്നു നിബന്ധന. ഇതു പ്രകാരം 25 ലക്ഷം മുതൽ ഒരു കോടി രൂപ വരെ മുൻകൂർ തുക അടവാക്കി നഗരസഭയുമായി കരാറിൽ ഏർപ്പെട്ടവരാണിപ്പോൾ വൻ പ്രതിസന്ധിയിൽ ആയിരിക്കുന്നത്.2019 ൽ അധികാരികളെ വിശ്വസിച്ച് പണ അടച്ചവർക്ക് മൂന്നു...
ഓടകൾക്ക് ലക്ഷങ്ങൾ ചെലവാക്കിയിട്ടും മങ്കടയിൽ വെള്ളക്കെട്ട് രൂക്ഷം
Local

ഓടകൾക്ക് ലക്ഷങ്ങൾ ചെലവാക്കിയിട്ടും മങ്കടയിൽ വെള്ളക്കെട്ട് രൂക്ഷം

മങ്കട: ഓടകൾക്കും ഓവുപാലങ്ങൾക്കും ലക്ഷങ്ങൾ ചെലവാക്കിയിട്ടും പ്രയോജനമില്ല. മഴ പെയ്താൽ മങ്കട അങ്ങാടിയിൽ വെള്ളക്കെട്ട് രൂക്ഷം. മങ്കട താഴെ അങ്ങാടിയിലും മേലേ അങ്ങാടിയിൽ പെട്രോൾ പമ്പ് മുതൽ പാലിയേറ്റിവ് ക്ലിനിക്ക് വരെയുമാണ് വെള്ളക്കെട്ട് അനുഭവപ്പെടുന്നത്.മലിനജലം മുഴുവൻ റോഡിൽ പരന്നൊഴുകി കാൽനടയാത്രയും വാഹന യാത്രയും പ്രയാസത്തിലാണ്. താഴെ അങ്ങാടിയിൽ മഞ്ചേരി റോഡിലെ കടകളിൽ വരെ വെള്ളംകയറുന്നു. കഴിഞ്ഞവർഷം ഓടകളും ഓവുപാലങ്ങളും പുതുക്കിപ്പണിതെങ്കിലും വേണ്ടത്ര ആസൂത്രണമില്ലാതെ നടപ്പാക്കിയതിനാൽ ഫലം കണ്ടില്ല.റോഡിലെ വെള്ളം ഓടയിലേക്ക് ഒഴുകാൻ വഴി ഉണ്ടാക്കാത്തതാണ് വിനയായത്. ഇക്കാര്യം നിർമാണ വേളയിൽ നാട്ടുകാർ കരാറുകാരനോട് സൂചിപ്പിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. രണ്ട് വശത്തും ഓടയുണ്ടെങ്കിലും പ്രയോജനമില്ലാത്ത അവസ്ഥയാണ്.പാലക്കത്തടം മില്ലുംപടി മുതൽ വെള്ളം ഒഴുകി മങ്കട താഴെ അങ്ങാടിയിലെത്തുന്നു. ആശുപത്രി റോഡി...
അവധി ദിനങ്ങളിലും മോട്ടോര്‍ വാഹന വകുപ്പിൻ്റെ കർശന പരിശോധന തുടരുന്നു
Local

അവധി ദിനങ്ങളിലും മോട്ടോര്‍ വാഹന വകുപ്പിൻ്റെ കർശന പരിശോധന തുടരുന്നു

മലപ്പുറം: അവധി ദിനങ്ങളിലും കര്‍മനിരതരായി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. നിരത്തുകളില്‍ പരിശോധന കര്‍ശനമാക്കിയിട്ടും നിയമ ലംഘനങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് നിയമ ലംഘനങ്ങള്‍ കെതിരെയുള്ള  ഓപ്പറേഷന്‍ 'ഫോക്കസ് ത്രീ' പരിശോധന അവധി ദിവസങ്ങളിലും  കര്‍ശനമാക്കിയത്. പരിശോധനയോടൊപ്പം ഓരോ നിയമ ലംഘനങ്ങളെക്കുറിച്ചും അതിന്റെ  ഭവിഷ്യത്തുകളെ കുറിച്ചും ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയും ചെയ്തു.മലപ്പുറം, തിരൂരങ്ങാടി, കൊണ്ടോട്ടി, കോട്ടക്കല്‍, തിരൂര്‍, പൊന്നാനി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ അനധികൃതമായി മോടി കൂട്ടിയ വാഹനങ്ങള്‍ക്കെതിരെയും  അമിത ഭാരം കയറ്റിയ വാഹനങ്ങള്‍ക്കെതിരെയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ചത് ഹെല്‍മെറ്റും, ഇന്‍ഷുറന്‍സും ഇല്ലാതെ വാഹനം ഓടിച്ചത് തുടങ്ങിയ 18 ...
വളാംകുളവും പരിസര പ്രദേശങ്ങളും പുലി ഭീതിയിൽ
Local

വളാംകുളവും പരിസര പ്രദേശങ്ങളും പുലി ഭീതിയിൽ

പെരിന്തൽമണ്ണ: ആനമങ്ങാട് വളാംകുളവും പരിസര പ്രദേശങ്ങളും പുലി ഭീതിയിൽ. വളാംകുളം, ഒടമല, പരിയാപുരം, വാഴേങ്കട പ്രദേശങ്ങളിൽ പുലിയെ കണ്ടതായി ദൃക്സാക്ഷികൾ പറയുന്നു. അഭ്യൂഹം ശക്തമായതോടെ ഇന്നലെ പകൽ പോലും ആളുകൾ പുറത്തിറങ്ങാൻ ഭയത്തിലായിരുന്നു. വനം വകു പ്പ് ഉദ്യോഗസ്ഥർ വളാംകുളം മേഖലയിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ വൈകിട്ട് പരിയാപുരം എൽപി സ്കൂൾ പരിസരത്ത് പുലിയെ കണ്ടതായാണ് പറയുന്നത്. പ്രദേശ വാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.അഫ്സൽ അറിയിച്ചു....