സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം; യുവാവിനെ മർദിച്ച കേസിൽ 4 പേർ അറസ്റ്റിൽ

Share to


Perinthalmanna Radio
Date: 26-08-2025

പെരിന്തൽമണ്ണ : സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ ഫോണിൽ വിളിച്ച് വീട്ടിൽ നിന്ന് പുറത്തേക്ക് കൂട്ടിക്കൊണ്ടു പോയി മർദിച്ച സംഭവത്തിൽ നാല് പേർ പൊലീസ് പിടിയിലായി. പെരിന്തൽമണ്ണ സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

പെരിന്തൽമണ്ണ തേക്കിൻകോട് പുതുക്കുടി വീട്ടിൽ മുഹമ്മദ് സാഹിർ (36), തേക്കിൻകോട് മാണിക്കോത്ത് നിതിൻ (29), കുന്നപ്പള്ളി അടിവാരം കൊണ്ടപ്പുറത്ത് മുഹമ്മദ് റാഷിക് (30), അങ്ങാടിപ്പുറം പാലാട്ട് തൊടി വീട്ടിൽ അബൂബക്കർ സിദ്ദിഖ് (33) എന്നിവരാണ് അറസ്റ്റിലായത്.

ഈ മാസം 24-ന് വൈകിട്ടോടെ ആയിരുന്നു സംഭവം നടന്നത്. കുന്നപ്പള്ളി സ്വദേശി കിളിയം വളപ്പിൽ സുരേഷിനെ (43) പ്രതികളായ റാഷിദും ജുനൈദും ഫോൺ വിളിച്ച് വീട്ടിൽ നിന്ന്  പുറത്തിറക്കി ജൂബിലി വട്ടപ്പാറയിലേക്ക് കൊണ്ടു പോയി. അവിടെ മറ്റ് പ്രതികളായ സാഹിറും നിധിനും ചേർന്ന് പട്ടിക വടികളും മരവടികളും ഉപയോഗിച്ച് മർദിച്ചതായാണ് പൊലീസ് കേസ്. ഗുരുതരമായി പരുക്കേറ്റ സുരേഷ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രതികൾ വാഹനത്തിൽ രക്ഷപ്പെടുന്നതിനിടെ വടക്കാഞ്ചേരിയിൽ വെച്ച് പൊലീസ് വാഹനത്തെ കൈ കാണിച്ച് നിർത്തി പെരിന്തൽമണ്ണ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് മുഹമ്മദ് സാഹർ, നിതിൻ, അബൂബക്കർ സിദ്ദിഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ മുഹമ്മദ് റാഷിക്കിനെ സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി അറസ്റ്റ് ചെയ്യുകയായിരുന്നു. നാലു പ്രതികളെയും സുരേഷ് തിരിച്ചറിഞ്ഞിട്ടുണ്ട്. പിടിയിലായ മുഹമ്മദ് സാഹർ, നിതിൻ, മുഹമ്മദ് റാഷിക്ക് എന്നിവരുടെ പേരില്‍  നേരത്തെ തന്നെ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു.

———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *