Tag: 010726

സംസ്ഥാനത്തെ എഐ ക്യാമറകളുടെ പ്രവർത്തനം പൂർണ്ണമായി നിലച്ചു<br>
Local

സംസ്ഥാനത്തെ എഐ ക്യാമറകളുടെ പ്രവർത്തനം പൂർണ്ണമായി നിലച്ചു

Perinthalmanna RadioDate: 01-07-2026 സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവർത്തനം ഇന്റർനെറ്റ് സേവനം നിലച്ചതിനെ തുടർന്ന് പൂർണ്ണമായി തടസ്സപ്പെട്ടു. പദ്ധതിയുടെ ചുമതലയുള്ള കെൽട്രോൺ ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോക്ക് വലിയ തുക കുടിശിക വരുത്തിയതാണ് സേവനം നിർത്തിവെക്കാൻ കാരണമായത്.സർക്കാരിൽ നിന്ന് കെൽട്രോണിന് ലഭിക്കാനുള്ള 90 കോടിയിലധികം രൂപയുടെ കുടിശിക വൈകുന്നതാണ് ഇന്റർനെറ്റ് കമ്പനിക്കുള്ള പണം നൽകുന്നതിന് തടസ്സമായത്. ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമുകളിലേക്ക് എത്താതായിട്ടുണ്ട്. ഇതിനാൽ തന്നെ എ ഐ ക്യാമറ ദൃശ്യങ്ങളിലുള്ള പുതിയ നിയമലംഘനങ്ങൾക്ക് പിഴ ചുമത്താൻ പറ്റാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. 2023 എപ്രിൽ മാസത്തിലായിരുന്നു സംസ്ഥാനത്തെ റോഡുകളിൽ മോട്ടോർ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവർത്തനം ആരംഭിച്ചത്. ...........................
പ്ലസ് വൺ പ്രവേശനം; നാല് ജില്ലകളിൽ 120 ബാച്ചുകൾ അനുവദിച്ചു<br>
Local

പ്ലസ് വൺ പ്രവേശനം; നാല് ജില്ലകളിൽ 120 ബാച്ചുകൾ അനുവദിച്ചു

Perinthalmanna RadioDate: 01-07-2026 തിരുവനന്തപുരം : പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ നാല് ജില്ലകളിൽ 120 അധിക താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. മലപ്പുറം 60, പാലക്കാട് 30, കോഴിക്കോട് 20, കാസർകോട് 10 എന്നിങ്ങനെയാണ് നാല് ജില്ലകളിലേക്ക് അനുവദിക്കുന്ന ബാച്ചുകൾ. ഇതിന് പുറമെ വയനാട് ജില്ലയിൽ ഗോത്രവർഗ മേഖലയിൽ പ്ലസ് വൺ സീറ്റ് കുറവ് പരിഹരിക്കാൻ ആവശ്യമായ പരിശോധന നടത്തി താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നതിന് പൊതു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സർക്കാർ സ്‌കൂളുകൾക്ക് മുൻഗണന നൽകിയായിരിക്കും ബാച്ചുകൾ അനുവദിക്കുക. എയ്‌ഡഡ് സ്‌കൂളുകളെയും പരിഗണിക്കും. സ്കൂളുകളുടെ പട്ടിക പൊതു വിദ്യാഭ്യാസ വകുപ്പ് തയാറാക്കും. കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ പ്ലസ് വൺ താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നത് സംബന്ധിച്ച വിഷയം ചർച്ചക്ക് വന്നെങ്കിലും വിശദമായ കണക്ക് സഹിതം നിർദേശം സമർപ്പി...
ഓരാടംപാലം – മാനത്തുമംഗലം ബൈപാസ്; നടപടികൾ വേഗത്തിലാക്കാൻ തീരുമാനം<br>
Local

ഓരാടംപാലം – മാനത്തുമംഗലം ബൈപാസ്; നടപടികൾ വേഗത്തിലാക്കാൻ തീരുമാനം

Perinthalmanna RadioDate: 01-07-2026 പെരിന്തൽമണ്ണ : അങ്ങാടിപ്പുറത്തെയും പെരിന്തൽമണ്ണയിലെയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി വിഭാവനം ചെയ്ത ഓരാടംപാലം - മാനത്തുമംഗലം ബൈപാസ് യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ തീരുമാനം. മേൽപാലം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് റെയിൽവേക്ക് നൽകാനുള്ള തുക എത്രയും വേഗത്തിൽ നൽകും. എട്ടു ലക്ഷം രൂപയാണ് റെയിൽവേക്ക് നൽകാനുള്ളത്. സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് ബജറ്റിൽ പത്ത് കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ നിന്നാണ് റെയിൽവേക്ക് നൽകാനുള്ള തുക നൽകുക. ഡിസൈൻ, ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾ ഉൾപ്പെടെയുള്ള തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ യോഗം ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ഓരോ ഘട്ടങ്ങളിലും മന്ത്രിയുട...
ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം; വാണിജ്യ സിലിണ്ടറിന് വില കുറച്ചു<br>
Local

ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം; വാണിജ്യ സിലിണ്ടറിന് വില കുറച്ചു

Perinthalmanna RadioDate: 01-07-2026 രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു. 183.50 രൂപ കുറച്ചതോടെ സിലിണ്ടറിന് 2951 രൂപയായി. ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നതാണ് വിലക്കുറവ്. എന്നാല്‍ ഗാര്‍ഹിക എല്‍പിജി വിലയില്‍ മാറ്റം ഇല്ല.വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ നീക്കിയിരുന്നു. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് എല്‍പിജി ഇറക്കുമതി തടസ്സപ്പെട്ട പശ്ചാത്തലത്തില്‍ സിലിണ്ടര്‍ നിയന്ത്രണത്തിനൊപ്പം വിലക്കയറ്റവും നേരിട്ടിരുന്നു. മെയ് ആദ്യവാരം വാണിജ്യസിലിണ്ടറുകള്‍ക്ക് 900 രൂപയിലേറെ കൂട്ടിയിരുന്നു.നിലവില്‍ യുദ്ധത്തിന് മുന്‍പുള്ള തരത്തില്‍ വിതരണം പുനസ്ഥാപിക്കാനാണ് തീരുമാനം എന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചത്. കടുത്ത ക്ഷാമം നേരിട്ട പശ്ചാത്തലത്തില്‍ എല്‍പിജി വിതരണത്തിന് പ്രഥമ പരിഗണന രാജ്യത്തെ കുടുംബങ്ങള്‍ക്കായിരിക്കുമെന്ന് കേ...
സ്വീഡനെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് പ്രീ-ക്വാർട്ടറിൽ<br>
Local

സ്വീഡനെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് പ്രീ-ക്വാർട്ടറിൽ

Perinthalmanna RadioDate: 01-07-2026 ആവേശകരമായ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് പ്രീ-ക്വാർട്ടറിലേക്ക്. ന്യൂയോർക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫ്രഞ്ച് പടയ്ക്കായി കിലിയൻ എംബപെ ഇരട്ട ഗോളുകളോടെ തിളങ്ങിയപ്പോൾ, മറ്റൊരു ഗോൾ ബ്രാഡ്ലി ബർകോളയുടെ വകയായിരുന്നു.മത്സരത്തിന്റെ ആദ്യ പകുതിയിലുടനീളം ഫ്രാൻസിന്റെ ശക്തമായ ആക്രമണങ്ങള്‍ക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. സ്വീഡിഷ് ഗോൾകീപ്പർ ജാക്കോബ് സെറ്റർസ്ട്രോം ഒമ്പതോളം തകർപ്പൻ സേവുകളുമായി ഫ്രാൻസിനെ പലതവണ തടഞ്ഞു നിർത്തിയെങ്കിലും 45-ാം മിനിറ്റിൽ എംബപെയിലൂടെ ഫ്രാൻസ് ലീഡെടുത്തു. ഫ്രഞ്ച് കടന്നാക്രമണത്തെ സ്വീഡൻ അതിജീവിക്കുമെന്ന് തോന്നിച്ച നിമിഷത്തിലാണ്, ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ കിലിയൻ എംബപെയുടെ വക ആദ്യഗോള്‍.ബോക്സിനുള്ളിൽ വെച്ച് സ്വീഡിഷ് പ്രതിരോധ നിരയെ കബളിപ്പിച്ച് എംബപെ തൊ...