Tag: 150626

കരിപ്പൂരിൽ റെസ നിർമാണം ഡിസംബറിൽ പൂർത്തിയാകുമെന്ന് വിമാനത്താവളം ഡയറക്ടർ<br>
Local

കരിപ്പൂരിൽ റെസ നിർമാണം ഡിസംബറിൽ പൂർത്തിയാകുമെന്ന് വിമാനത്താവളം ഡയറക്ടർ

Perinthalmanna RadioDate: 15-06-2026 കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റെസ നിർമാണം ഡിസംബറിൽ പൂർത്തിയാകുമെന്ന് വിമാനത്താവളം ഡയറക്ടർ മുകേഷ് യാദവ് അറിയിച്ചു. ഇതോടെ വലിയ വിമാനങ്ങൾക്ക് കോഴിക്കോട് എത്താനുള്ള വഴി തെളിയുമെന്നും അദ്ദേഹം പറഞ്ഞു.റെസയുടെ അറുപതു ശതമാനം നിർമാണവും പൂർത്തിയായി. ഇതിന്റെ ഭാഗമായി ഇല്ലാതായ റൺവേ ക്രോസ് റോഡ് മറ്റൊരിടത്ത് നിർമിക്കാൻ ആവശ്യമെങ്കിൽ വിമാനത്താവള അതോറിറ്റിയുടെ ഭൂമി ലഭ്യമാക്കുമെന്നും ഡയറക്ടർ അറിയിച്ചു.ഗൾഫ് യുദ്ധം കോഴിക്കോട്ടെ 80 ശതമാനം വരെ സർവീസുകളെയും ബാധിച്ചു. വിമാന താവളത്തിൽ നിന്ന് ഒഴുകുന്ന വെള്ളം സമീപ വാസികൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് തടയാൻ അഴുക്കു ചാലുകൾ വീതികൂട്ടും. സംസ്ഥാന സർക്കാറിന് ഇതുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നിർദേശമനുസരിച്ച് വിമാനത്താവള കോർപ്പറേറ്റ് ഫണ്ടിൽ നിന്ന് തുക അനുവദിക്കും. വിമാനത്താവളത്ത...
വേങ്ങൂർ വളയപ്പുറത്ത് അടിപ്പാതയായി; ഇനി റോഡ് പണി പൂർത്തിയാകണം<br>
Local

വേങ്ങൂർ വളയപ്പുറത്ത് അടിപ്പാതയായി; ഇനി റോഡ് പണി പൂർത്തിയാകണം

Perinthalmanna RadioDate: 15-06-2026 മേലാറ്റൂർ: ഷൊർണൂർ- നിലമ്പൂർ റെയിൽവേ പാതയിലെ വേങ്ങൂർ വളയപ്പുറത്ത് അടിപ്പാതയായി. 14 മീറ്റർ നീളത്തിലും 4.50 മീറ്റർ വീതിയിലും 3.60 മീറ്റർ ഉയരത്തിലുമാണ് അടിപ്പാത നിർമിച്ചിട്ടുള്ളത്.പാർശ്വ ഭിത്തിയുടെയും കീഴാറ്റൂർ ഭാഗത്തേക്കുള്ള അനുബന്ധ റോഡിന്റെയും പണി പൂർത്തിയായാൽ അടിപ്പാത ഗതാഗത യോഗ്യമാകും. മേലാറ്റൂർ, കീഴാറ്റൂർ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന റെയിൽവേ പാത മുറിച്ചു കടക്കാൻ പതിറ്റാണ്ടുകളായിട്ടും സൗകര്യമുണ്ടായിരുന്നില്ല.വളയപ്പുറം സ്കൂളിലേക്കടക്കം വിദ്യാർഥികൾ ഏറെ ബുദ്ധിമുട്ടിയാണ് സഞ്ചരിച്ചിരുന്നത്. റെയിൽവേപ്പാത വൈദ്യുതീകരിച്ചതോടെ പാളത്തിനടിയിലൂടെയും മുകളിലൂടെയും കാൽനടയായി സഞ്ചരിക്കുന്നതും അപകട ഭീഷണിയായി.അതു കൊണ്ടു തന്നെ കിലോമീറ്ററുകൾ ചുറ്റിവളഞ്ഞാണ് പാളത്തിനപ്പുറത്തേക്കും ഇപ്പുറത്തേക്കും സഞ്ചരിച്ചിരുന്നത്. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന കീഴാറ്റൂർ പഞ്ചായത്തി...
പെരിന്തൽമണ്ണയിൽ KSRTC സൗജന്യ യാത്ര നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തൂ <br>
Local

പെരിന്തൽമണ്ണയിൽ KSRTC സൗജന്യ യാത്ര നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തൂ

Perinthalmanna RadioDate: 15-06-2026 പെരിന്തൽമണ്ണ: കെഎസ്ആർടിസി പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്ന് സ്ത്രീകൾക്കായി ഒരുക്കുന്ന സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമായി. കോഴിക്കോട്- പാലക്കാട് റൂട്ടിലോടുന്ന ബസുകളാണ് പദ്ധതിക്കായി ആദ്യ ഘട്ടത്തിൽ സർവീസ് നടത്തിയത്.രാവിലെ 9 മണിക്ക് പാലക്കാട്‌ ഭാഗത്തേക്കുള്ള ബസ് സർവീസിന്റെ ഉദ്ഘാടനം ഉദ്ഘാടനം നജീബ് കാന്തപുരം എംഎൽഎ വനിതാ യാത്രക്കാർക്ക് ടിക്കറ്റ് നൽകി നിർവഹിച്ചു.പെരിന്തൽമണ്ണ ഡിപ്പോയിലെ 23 കെഎസ്‌ആർടിസി ബസുകളിലാണ് സ്ത്രീകൾക്ക് ഈ സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കുന്നത്. തിരുവാഴാംകുന്ന് ഭാഗത്തേക്കുള്ള 4 ഓർഡിനറി ബസുകളിലും, ഗൂഡല്ലൂർ ഭാഗത്തേക്കുള്ള 5 ടിടി ബസുകളിലും, കോഴിക്കോട്- പാലക്കാട് റൂട്ടിലോടുന്ന 14 ടിടി ബസുകളിലുമാണ് നിലവിൽ സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്.പെരിന്തൽമണ്ണ - വെട്ടത്തൂർ - അലനല്ലൂർ - തിരുവാഴാംകുന്ന് റൂട്ടിലോടുന്ന നാല് കെഎസ്ആർടിസി ബസുകളിലും ഇന്നു മുതൽ 'പ്രിയ...
പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റിൽ 2.46 ലക്ഷം വിദ്യാർഥികൾ<br>
Local

പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റിൽ 2.46 ലക്ഷം വിദ്യാർഥികൾ

Perinthalmanna RadioDate: 15-06-2026 പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ 10 മുതൽ 17 ന് വൈകിട്ട് 5 മണി വരെ പ്രവേശനം നേടാം. 2,46,638 പേർക്കാണ് ആദ്യ അലോട്ട്‌മെന്റ് ലഭിച്ചിരിക്കുന്നത്. ഇനി 71,264 സീറ്റുകൾ കൂടി മാത്രമാണ് ബാക്കിയുള്ളത്. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലായി 3,17,902 സീറ്റാണ് ഏകജാലകം വഴിയുള്ള പ്രവേശനത്തിനുള്ളത്.4,44,772 വിദ്യാർഥികളാണ് ഇത്തവണ പ്ലസ് വണ്ണിന് അപേക്ഷിച്ചിട്ടുള്ളത്. ഇതിൽ 43,735 പേർ ഒന്നിലധികം ജില്ലകളിൽ അപേക്ഷിച്ചവരാണ്. ഒന്നിലധികം ജില്ലകളിൽ അപേക്ഷിച്ചവരുടെ എണ്ണം ഒഴിവാക്കിയാൽ 1,54,399 പേർ ആദ്യ അലോട്ട്‌മെന്റിൽ പുറത്തു നിൽക്കുകയാണ്. 71,264 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത് വിവിധ സംവരണ വിഭാഗങ്ങളിൽ അർഹരായ അപേക്ഷകരില്ലാത്തതിനാലാണ്. അർഹരായ അപേക്ഷകരില്ലാത്ത സാഹചര്യത്തിൽ തുടർ അലോട്ട്‌മെന്റുകളിൽ സംവരണ സീറ്റ് ആദ്യം മറ്റു സംവരണ സമുദായങ്ങൾക്കും ഒടുവിൽ ...
ക്യുറസാവോയെ ഗോൾമഴയിൽ മുക്കി ജർമ്മനി; 7-1ന്റെ തകർപ്പൻ ജയം<br>
Local

ക്യുറസാവോയെ ഗോൾമഴയിൽ മുക്കി ജർമ്മനി; 7-1ന്റെ തകർപ്പൻ ജയം

Perinthalmanna RadioDate: 15-06-2026 ലോകകപ്പിലെ അരങ്ങേറ്റ മല്‍സരത്തിനിറങ്ങിയ ക്യുറസാവോയെ ഗോൾമഴയിൽ മുക്കി ജർമ്മനി. ടെക്സാസിലെ ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഇ പോരാട്ടത്തിൽ ഒന്നിനെതിരെ ഏഴ് ഗോളുകളുടെ തകർപ്പൻ വിജയത്തുടക്കമാണ് ജര്‍മ്മനിക്ക് ലഭിച്ചത്. കായ് ഹാവെർട്സിന്റെ ഇരട്ട ഗോളും യുവനിരയുടെ ആക്രമണവുമാണ് ജർമ്മനിക്ക് വലിയ മാർജിനിലുള്ള വിജയം സമ്മാനിച്ചത്. മുൻ ലോകകപ്പുകളിലെ ആദ്യ മത്സരങ്ങളിലെ തോൽവി എന്ന ശാപം ഇതോടെ ജർമ്മനി മറികടന്നു.മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ ഫെലിക്സ് നെംചയിലൂടെ ജർമ്മനി ലീഡെടുത്തു. 2026 ലോകകപ്പിലെ ഇതുവരെയുള്ളതിൽ വേഗതയേറിയ ഗോളാണിത്. പെനാൽറ്റി ഏരിയയ്ക്കു പുറത്തുനിന്നു പന്തു ലഭിച്ച ഫെലിക്സ് നെംച ഫ്ലോറിയൻ വിറ്റ്സിനു പാസ് നല്‍കിയ ശേഷം അകത്തേക്ക് ഓടിക്കയറുകയായിരുന്നു. എന്നാൽ 21-ാം മിനിറ്റിൽ ക്യുറസാവോ സമനില പിടിച്ചു. ലിവാനോ കോമനെൻസിയയാണ് ക്യുറസാവോയുടെ ആദ്യ ഗോളടിച്ചത്. ഈ ഗോ...