
Perinthalmanna Radio
Date: 24-04-2026
മലപ്പുറം: ഉയര്‍ന്ന താപനിലയും ഉയര്‍ന്ന അന്തരീക്ഷ ഈര്‍പ്പവും മൂലമുള്ള അത്യുഷ്‌ണം അനുഭവപ്പടുന്ന സാഹചര്യത്തില്‍ കുതിയിരിക്കാന്‍ മലപ്പുറം ജില്ലയില്‍ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്‌ടര്‍ ജാഗ്രത നിര്‍ദേശം പുറപ്പെടിവിച്ചു.
ചൂടിലെ വര്‍ധനവ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാനും മരണത്തിന് വരെ കാരണമായേക്കാവുന്നതുമാണ്. അതുകൊണ്ട് തന്നെ സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്‌ടര്‍ ഓര്‍മിപ്പിച്ചു.
*പൊതുജനങ്ങള്‍ക്കുള്ള പ്രധാന ജാഗ്രത നിര്‍ദേശങ്ങള്‍*
പകല്‍ 11 മുതല്‍ വൈകുന്നേരം മൂന്നു വരെ പുറത്തിറങ്ങുന്നതും കൂടുതല്‍ സമയം ശരീരത്തില്‍ വെയിലേല്‍ക്കുന്നതും ഒഴിവാക്കുക. ലോക്ക്‌ഡൗണിന് സമാനമായ ജാഗ്രത ഈ ഘട്ടത്തില്‍ ആവശ്യമാണ്. ആയതിനാല്‍ പകല്‍ സമയത്ത് ജനങ്ങള്‍ സ്വയം ലോക്ക്‌ഡൌണ്‍ ചെയ്ണമയെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഹൃദ്രോഗം. പ്രമേഹം, ചര്‍മരോഗങ്ങള്‍, കാന്‍സര്‍ പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും പ്രായമായവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍, ആല്‍ബനിസം പോലെയുള്ള അവസ്‌ഥയുള്ളവര്‍ എന്നിവര്‍ പുറത്തിറങ്ങുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം. ഉഷ്‌ണം ഇവരുടെ ആരോഗ്യാവസ്‌ഥ കൂടുതല്‍ വഷളാക്കും. വീടിനകത്തും ഇവര്‍ക്ക് പ്രത്യേക ശ്രദ്ധ ഉറപ്പാക്കുക.
തൊഴിലിടങ്ങളിലും വീട്ടകങ്ങളിലും ധാരാളമായി ശുദ്ധജലം കുടിക്കുകയും വായുസഞ്ചാരം ഉറപ്പാക്കുകയും വേണം. ശരീരം തണുപ്പിക്കാനും ശ്രമിക്കണം. പുറം പണികളില്‍ ഏര്‍പ്പെടുന്നത് പകല്‍ സമയത്ത് പൂര്‍ണ്ണമായി ഒഴിവാക്കണം. വീട്ട് ജോലിയില്‍ ഉള്‍പ്പെടെ ഏര്‍പ്പെടുന്നവര്‍ കൃത്യമായ ഇടവേളകളില്‍ അല്‍പസമയം വിശ്രമിക്കാനും കൂടി ശ്രദ്ധിക്കണം. ധാരാളമായി വെള്ളം കുടിക്കാനും വിശ്രമിക്കാനും പോഷക സമൃദ്ധമായതും നിര്‍ജ്‌ജലീകരണം ഉണ്ടാക്കാത്തതുമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക.
ഒഴിവാക്കാന്‍ സാധിക്കാത്ത ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും കുട ഉപയോഗിക്കണം. പാദരക്ഷകള്‍ ധരിക്കണം. സണ്‍?ാസുപയോഗിക്കാന്‍ സാധിക്കുന്നവര്‍ അതുപയോഗിക്കണം. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്‌ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്.
തളര്‍ച്ച അനുഭവപ്പെട്ടാല്‍ ഉടനെ വൈദ്യസഹായം തേടണം. മറ്റാരെയെങ്കിലും അത്തരം സാഹചര്യത്തില്‍ കാണുകയാണെങ്കില്‍ അവരെ തണലിലേക്ക് മാറ്റി കിടത്തുകയും ശരീരം തണുപ്പിക്കാന്‍ ശ്രമിക്കുകയും ഉടനടി വൈദ്യസഹായം നല്‍കുകയും ചെയേ്േണ്ടതാണ്.
ഹോട്ടലുടമകള്‍, കുടുംബശ്രീ, യുവജനസാംസ്‌കാരിക സംഘടനകള്‍, ക്ലബ്ബുകള്‍, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവയുമായൊക്കെ സഹകരിച്ചു കൊണ്ട് കുടിവെള്ള വിതരണം ഉറപ്പാക്കണം. കൃത്യമായ ഇടവേളകളില്‍ ഇത്തരം സൗകര്യങ്ങള്‍ ശുചീകരിക്കുകയും വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പാക്കുകയും വേണം.
തുറസ്സായ സ്‌ഥലത്തുള്ള പൊതുയോഗങ്ങള്‍, കലാകായിക പരിപാടികള്‍, സെലക്ഷന്‍ പ്രോസസ്സുകള്‍, തൊഴില്‍മേളകള്‍ തുടങ്ങി എല്ലാം പുറം പരിപാടികളും പകല്‍ 11 മുതല്‍ മൂന്നു വരെയുള്ള സമയങ്ങളില്‍ കര്‍ശനമായി ഒഴിവാക്കണം. വിശ്രമിക്കാനുള്ള തണല്‍ ഇടങ്ങളും തണ്ണീര്‍ പന്തലുകളും ഒരുക്കാന്‍ ശ്രമിക്കണം.
ഉത്സവങ്ങളുമായി ബന്ധപ്പെട്ട പരിപാടികളും സമയക്രമീകരണം നടത്തണം. തീപിടുത്ത സാധ്യത വര്‍ദ്ധിക്കുമെന്നതിനാല്‍ തന്നെ അതീവ ജാഗ്രത ഉത്സവങ്ങളുമായും മറ്റ് പൊതുപരിപാടികളുമായും ബന്ധപ്പെട്ടും വ്യാപാര മേഖലയിലും പുലര്‍ത്തേണ്ടതാണ്. വെടിക്കെട്ടുകള്‍, ആന എഴുന്നള്ളിപ്പ് പോലെയുള്ളവ ഒഴിവാക്കാന്‍ നിര്‍ദേശിക്കുന്നു.
കന്നുകാലികള്‍ക്കും മറ്റ് വളര്‍ത്തുമൃഗങ്ങള്‍ക്കും വെള്ളവും തണലും ഉറപ്പാക്കണം. മൃഗങ്ങള്‍ക്കും കഠിന ചൂട് അസ്വസ്‌ഥതകള്‍ സൃഷ്‌ടിക്കും എന്നതിനാല്‍ വന്യജീവി ആക്രമണം, തെരുവ് നായ ആക്രമണം ഒക്കെ വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ കാണണം. വളര്‍ത്തു മൃഗങ്ങള്‍ക്കും അലഞ്ഞു തിരിയുന്ന മൃഗങ്ങള്‍ക്കും വെള്ളവും ഭക്ഷണവും നല്‍കാന്‍ ശ്രദ്ധിക്കണം. വീട്ടിലെ മൃഗങ്ങള്‍ക്ക് തണല്‍ ഒരുക്കുകയും പകല്‍ സമയത്ത് മേയാന്‍ വിടുന്നത് ഒഴിവാക്കുകയും ചെയ്യണം.
ഉഷ്‌ണതരംഗ മുന്നറിയിപ്പിനെ വളരെ ഗൗരവത്തോടെ കാണുകയും കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും പരസ്‌പര സഹകരണത്തോടെ പ്രവര്‍ത്തിക്കുകയും വേണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
