Tag: 040626

പെരിന്തൽമണ്ണ ബൈപ്പാസ് ജംഗ്ഷനിൽ കുഴി; ഗതാഗതക്കുരുക്ക് ഇരട്ടിയാകുന്നു<br>
Local

പെരിന്തൽമണ്ണ ബൈപ്പാസ് ജംഗ്ഷനിൽ കുഴി; ഗതാഗതക്കുരുക്ക് ഇരട്ടിയാകുന്നു

Perinthalmanna RadioDate: 04-06-2026 പെരിന്തൽമണ്ണ: ബൈപ്പാസ് ജംഗ്ഷനിലെ രൂപപ്പെട്ടിരിക്കുന്ന കുഴി കാരണം ഈ ഭാഗത്ത് ഗതാഗതക്കുരുക്കും അപകട ഭീഷണിയും ഇരട്ടിയാകുന്നു. നാല് പ്രധാന റോഡുകൾ സന്ധിക്കുന്ന ആയിഷ ബൈപ്പാസ് ജംഗ്ഷനോട് ചേർന്നുള്ള ബൈപ്പാസ് റോഡിലാണ് യാത്രക്കാരെ  ദുരിതത്തിൽ ആഴ്ത്തി കൊണ്ടാണ് പുതിയ കുഴി രൂപപ്പെട്ടിട്ടുള്ളത്. റോഡിന്റെ വലിയൊരു ഭാഗം തകർന്ന് മെറ്റലുകൾ ഇളകിമാറി വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയിലാണ് നിലവിലുള്ളത്.അങ്ങാടിപ്പുറം ഭാഗത്തു നിന്നും ബൈപ്പാസ് റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളാണ് ഇതു കാരണം ഏറെ ബുദ്ധിമുട്ടുന്നത്.  ജംഗ്ഷനിലെ ഈ കുഴി കാരണം വാഹനങ്ങൾക്ക് വേഗത തീരെ കുറച്ച് പതുക്കെ മാത്രമേ മുന്നോട്ട് പോകാൻ സാധിക്കുന്നുള്ളൂ. പല വാഹനങ്ങളും കുഴിയിൽ വീഴാതിരിക്കാൻ വേണ്ടി റോഡിന്റെ നടുവും കഴിഞ്ഞ്, എതിർ ദിശയിലൂടെ (റോങ് സൈഡ്) ബൈപ്പാസ് റോഡിലേക്ക് പ്രവേശിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇ...
പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചത് 4,44,124 പേർ<br>
Local

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചത് 4,44,124 പേർ

Perinthalmanna RadioDate: 04-06-2026 പ്ലസ് വൺ പ്രവേശനത്തിന് മുഖ്യഘട്ടത്തിലേക്ക് അപേക്ഷിച്ചത് 4,44,124 പേർ. അപേക്ഷകരിൽ 4,14,470 പേരാണ് എസ്എസ്എൽസി പാസായവർ. 19,890 പേർ സിബിഎസ്ഇ , 2083 പേർ ഐസിഎസ്ഇ , 7681 പേർ മറ്റുള്ളവ എന്നീ വിഭാഗങ്ങളിലാണ്.ട്രയൽ അലോട്മെന്റ് 8ന് പ്രസിദ്ധീകരിക്കും. 15ന് ആണ് ആദ്യ അലോട്മെന്റ്. മുഖ്യ ഘട്ടത്തിലെ 3 അലോട്മെന്റിന് ശേഷം ജൂലൈ 2ന് ക്ലാസുകൾ ആരംഭിക്കും. ജൂലൈ 13 മുതൽ സപ്ലിമെന്ററി പ്രവേശന നടപടികൾ ആരംഭിക്കും. പ്ലസ് വണ്ണിന് കൂടുതൽ അപേക്ഷകർ ഇത്തവണയും മലപ്പുറം ജില്ലയിൽ തന്നെ; 82,678 . കോഴിക്കോട്(46,979), പാലക്കാട് (44,117) ജില്ലകളാണ് അടുത്ത സ്ഥാനങ്ങളിൽ. മറ്റു ജില്ലകളിലെല്ലാം നാൽപതിനായിരത്തിൽ താഴെ അപേക്ഷകരെ ഉള്ളൂ. ഇടുക്കി(11420), വയനാട്(11790), പത്തനംതിട്ട(12081), കാസർകോട്(20431) ജില്ലകളിലാണ് കുറവ് അപേക്ഷകർ. പട്ടിക ക്ഷേമ വകുപ്പിനു കീഴിലുള്ള 6 മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്ക് 1996 പേ...
കേരളത്തിൽ കാലവർഷം എത്തി; 8 ജില്ലകളിൽ ഓറഞ്ച് അലേർട്ട് <br>
Local

കേരളത്തിൽ കാലവർഷം എത്തി; 8 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Perinthalmanna RadioDate: 04-06-2026 സംസ്ഥാനത്ത് തെക്കു പടിഞ്ഞാറൻ കാലവർഷം (മൺസൂൺ) ഔദ്യോഗികമായി എത്തിയതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. കേരളത്തിലും ലക്ഷദ്വീപിലും വരും ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജൂൺ 4 മുതൽ ജൂൺ 9 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ കാലയളവിൽ ചില പ്രദേശങ്ങളിൽ 7 സെന്റിമീറ്റർ മുതൽ 20 സെന്റിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.കനത്ത മഴയുടെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരും. മഴയുടെ തീവ്രത ക്രമേണ വടക്കൻ കേരളത്തിലേക്ക് വ്യാപിക്...
സ്റ്റിക്കറുകളും ലൈറ്റും ഉള്‍പ്പടെ 18 തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്ന് എംവിഡി<br>
Local

സ്റ്റിക്കറുകളും ലൈറ്റും ഉള്‍പ്പടെ 18 തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്ന് എംവിഡി

Perinthalmanna RadioDate: 04-06-2026 സംസ്ഥാനത്തെ വാഹനപ്രേമികളും ജെന്‍സികളും കാത്തിരുന്ന വാഹന മോഡിഫിക്കേഷന്‍ നടപ്പാക്കുന്നതില്‍ ആദ്യ ചുവടുവെച്ച് മോട്ടോര്‍ വാഹനവകുപ്പ്. സ്റ്റിക്കറുകളും ലൈറ്റുകളും ഉള്‍പ്പടെ 18 തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്ന് ഗതാഗത കമ്മിഷണറുടെ റിപ്പോര്‍ട്ട്. നിറം മാറ്റം പോലുള്ള രൂപമാറ്റങ്ങള്‍ക്ക് പണം അടച്ച് പ്രത്യേക അനുമതി വാങ്ങേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗതാഗത കമ്മീഷണര്‍ തയാറാക്കിയ പട്ടിക സംസ്ഥാന സര്‍ക്കാര്‍ പരിശോധിച്ച് അന്തിമതീരുമാനമെടുക്കും. തിരഞ്ഞെടുപ്പ് കാലത്ത് ജെന്‍സികളുടെയും പൂക്കികളുടെയും വാഹനപ്രേമികളുടെയുമൊക്കെ ഇടയില്‍ വൈറലായിരുന്നു വി.ഡി.സതീശന്‍റെ മോഡിഫിക്കേഷനെ അനുകൂലിച്ചുള്ള പ്രഖ്യാപനം. മുഖ്യമന്ത്രി കസേരയിലെത്തിയതിന് പിന്നാലെ ഈ പ്രഖ്യാപനം എപ്പോള്‍ നടക്കുമെന്ന ചോദ്യം വന്നപ്പോളായിരുന്നു മുഖ്യമന്ത്രിയുടെ പൂക്കി ചിരി പിറന്നതും.എന്തായാലും ആ കാത്തിരിപ...
സീബ്രാലൈനുകൾ മാഞ്ഞു; കാൽനടയാത്ര ആശങ്കയിൽ<br>
Local

സീബ്രാലൈനുകൾ മാഞ്ഞു; കാൽനടയാത്ര ആശങ്കയിൽ

Perinthalmanna RadioDate: 04-06-2026 പെരിന്തൽമണ്ണ: നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി റോഡുകളിൽ സീബ്രാലൈനുകൾ മാഞ്ഞ നിലയിൽ തുടരുന്നത് കാൽനട യാത്രക്കാരുടെ സുരക്ഷക്ക് ഭീഷണിയാകുന്നു. സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, പ്രധാന ജങ്ഷനുകൾ എന്നിവയ്ക്ക് സമീപമുള്ള പല സീബ്രാലൈനുകളും വ്യക്തമായി കാണാൻ കഴിയാത്ത അവസ്ഥയിലാണ്. റോഡ് മുറിച്ചു കടക്കുന്നതിനായി നൂറുകണക്കിന് കാൽനട യാത്രക്കാർ ആശ്രയിക്കുന്ന സീബ്രാ ലൈനുകൾ മാഞ്ഞു പോയതോടെ വാഹനം ഓടിക്കുന്നവർക്ക് ഇവ തിരിച്ചറിയാൻ ബുദ്ധിമുട്ട് നേരിടുന്നു. ഇതുമൂലം അപകട സാധ്യത വർധിക്കുന്നു. തിരക്കേറിയ അങ്ങാടിപ്പുറം ജങ്ഷൻ, പെരിന്തൽമണ്ണ ഗവ. ആശുപത്രിക്ക് മുൻവശം എന്നിവിടങ്ങളിൽ സീബ്രാലൈനുകൾ പൂർണമായും മാഞ്ഞു പോയ നിലയിലാണ്.വിദ്യാർഥികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. സ്കൂൾ തുറന്നതോടെ ദുരിതം ഇരട്ടിയായി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ സീബ്രാ...